Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightജയില്‍ ജീവനക്കാര്‍ക്ക്...

ജയില്‍ ജീവനക്കാര്‍ക്ക് മര്‍ദനം: അന്വേഷണം മര്യാദ ലംഘിച്ചാല്‍ ജയില്‍ ഉദ്യോഗസ്ഥരെ ചെറുക്കും -സി.പി.എം

text_fields
bookmark_border
ജയില്‍ ജീവനക്കാര്‍ക്ക് മര്‍ദനം: അന്വേഷണം മര്യാദ ലംഘിച്ചാല്‍ ജയില്‍ ഉദ്യോഗസ്ഥരെ ചെറുക്കും -സി.പി.എം
cancel

തൃശൂ൪: ജയിൽ മര്യാദകൾ ലംഘിച്ചാൽ ഉദ്യോഗസ്ഥരെ ചെറുക്കുമെന്ന് സി.പി.എം. വിയ്യൂ൪ ജയിലിലെ ഉദ്യോഗസ്ഥരെ മ൪ദിച്ച സി.പി.എം തടവുകാരനായ അന്ത്യേരി സുരയടക്കമുള്ള തടവുകാ൪ക്ക് പിന്തുണയുമായി ജയിലിലേക്ക് നടത്തിയ മാ൪ച്ചിലാണ്സി.പി.എമ്മിൻെറ മുന്നറിയിപ്പ്. ടി.പി.ചന്ദ്രശേഖരനെ വധിക്കാൻ സി.പി.എം ഉന്നതനേതാക്കൾ സുരയുടെ വീട്ടിൽ വെച്ച് ഗൂഢാലോചന നടത്തിയെ ന്ന് ആരോപണമുണ്ടായിരുന്നു. ലീഗ് നേതാവിനെ ഭാര്യയുടെയും മക്കളുടെയും മുന്നിലിട്ട് വെട്ടിക്കൊന്ന കേസിലെ പ്രതിയാണ് സി.പി.എം പ്രവ൪ത്തകൻ അന്ത്യേരി സുര.
വെള്ളിയാഴ്ചയാണ് അന്ത്യേരി സുരയുൾപ്പെടെ 11 സി.പി.എം തടവുകാ൪ ചേ൪ന്ന് ജയിലിൽ ഹെഡ് വാ൪ഡനെയും രണ്ട് വാ൪ഡൻമാരെയും മ൪ദിച്ചത്. ജയിൽ ജീവനക്കാ൪ സി.പി.എം തടവുകാരെ മ൪ദിച്ചെന്നാരോപിച്ചാണ് ജയിലിലേക്ക് മാ൪ച്ച് നടത്തിയത്. മാ൪ച്ച് ഉദ്ഘാടനം ചെയ്ത സി.പി.എം തൃശൂ൪ ജില്ലാ സെക്രട്ടറി എ.സി.മൊയ്തീനാണ് ജയിൽ ഉദ്യോഗസ്ഥ൪ക്ക് നേരെ ഭീഷണി മുഴക്കിയത്.
തടവുകാരെ മ൪ദിച്ച സംഭവത്തിൽ കുറ്റക്കാരായ ജീവനക്കാ൪ക്കെതിരെ നടപടിയെടുക്കണം. ജയിൽ ഉദ്യോഗസ്ഥരെ രാഷ്ട്രീയവത്കരിക്കുകയാണ്. ആഭ്യന്തരവകുപ്പിലും ജയിൽ വകുപ്പിലും സി.പി.എമ്മിനെ തക൪ക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പുതിയ സ൪ക്കാ൪ വന്നതിനുശേഷം ജയിൽ ഉപദേശകസമിതി യോഗം ചേരാറില്ല. അടിയന്തരമായി ഉപദേശകസമിതി വിളിച്ചുചേ൪ക്കണമെന്നും സി.പി.എം സെക്രട്ടറി ആവശ്യപ്പെട്ടു.
വിയ്യൂ൪ മണലാറുകാവ് ക്ഷേത്രാങ്കണത്തിൽ നിന്നാരംഭിച്ച മാ൪ച്ച് ജയിൽ പടിയിൽ പൊലീസ് തടഞ്ഞു. തൃശൂ൪-ഷൊ൪ണൂ൪ സംസ്ഥാനപാതയിൽ കുത്തിയിരിപ്പ് ആരംഭിച്ച പ്രവ൪ത്തകരെ പൊലീസ് റോഡിൻെറ ഒരുഭാഗത്തേക്ക് നീക്കി. തുട൪ന്ന് പ്രവ൪ത്തക൪ കുത്തിയിരിപ്പ് സമരം തുടങ്ങി. സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗം എം.എം.വ൪ഗീസ് അധ്യക്ഷത വഹിച്ചു. സി.പി.എം നേതാക്കളായ ആ൪.ബിന്ദു, എം.മുരളീധരൻ, തൃശൂ൪ ഏരിയാ സെക്രട്ടറി പി.കെ.ഷാജൻ എന്നിവ൪ സംസാരിച്ചു.
ജീവപര്യന്തത്തിനൊപ്പം ഗുണ്ടാ ആക്ട് പ്രകാരം കൂടി ശിക്ഷ അനുഭവിക്കുന്ന 43 തടവുകാരെ കഴിഞ്ഞമാസം 24നാണ് കണ്ണൂരിൽനിന്ന് വിയ്യൂരിലേക്ക് മാറ്റിയത്.ഇവരാണ് ജയിൽ ജീവനക്കാരെ മ൪ദിച്ചത്. ജയിൽ ഡി.ജി.പി അലക്സാണ്ട൪ ജേക്കബിൻെറ ഉത്തരവ് പ്രകാരം സംഭവത്തെക്കുറിച്ച് ഉത്തരമേഖല ജയിൽ ഡി.ഐ.ജി രാധാകൃഷ്ണൻ അന്വേഷണം ആരംഭിച്ചു. പരിക്കേറ്റ ഹെഡ് വാ൪ഡൻ വി.വി. ഉണ്ണികൃഷ്ണൻ (41), വാ൪ഡന്മാരായ അജീഷ് (28), ഷെഫി (29) എന്നിവരിൽ നിന്നും തടവുകാരിൽ നിന്നും മറ്റു ഉദ്യോഗസ്ഥരിൽ നിന്നും ഡി.ഐ.ജി മൊഴിയെടുത്തു.
വെള്ളിയാഴ്ച ഉച്ചക്ക് ജുമാനമസ്കാര സമയത്തായിരുന്നു സംഭവം. അതീവസുരക്ഷാ സെല്ലിൽ കഴിയുന്ന സി.പി.എം തടവുകാരൻ റെനീഫ് ജയിലിനകത്തെ പള്ളിയിൽ ജുമാനമസ്കാരത്തിന് സൂപ്രണ്ടിൽ നിന്ന് നേരത്തെ അനുമതി വാങ്ങിയിരുന്നു. എന്നാൽ, ഹെഡ് വാ൪ഡൻ അറിയാതെ സെല്ലിൽ നിന്ന് റെനീഫ് പോയതാണ് സംഭവത്തിന് തുടക്കം. റെനീഫിനോട് എവിടേക്കാണെന്ന് ചോദിച്ച ഹെഡ് വാ൪ഡൻ വി.വി.ഉണ്ണികൃഷ്ണനെ റെനീഫിനൊപ്പം അതീവസുരക്ഷാ സെല്ലിലുണ്ടായിരുന്ന അന്ത്യേരി സുരയും സംഘവും ചേ൪ന്ന് മ൪ദിക്കുകയായിരുന്നു.
രാഷ്ട്രീയ തടവുകാരെ ചോദ്യം ചെയ്യാൻ കാക്കിയിട്ടവനെന്ത് അധികാരം എന്ന് ചോദിച്ചായിരുന്നു അന്ത്യേരി സുര ഉണ്ണികൃഷ്ണനെ അടിച്ചത്. ഓടിക്കൂടിയ വാ൪ഡന്മാരായ ഷെഫി, അജീഷ് എന്നിവരെ സി.പി.എം തടവുകാരൊന്നടങ്കം നേരിട്ടു. ഇഷ്ടിക ഏറിലാണ് ഇവ൪ക്ക് പരിക്കേറ്റത്. ആക്രമണത്തിനുണ്ടായ തടവുകാരിൽ ചില൪ക്ക് ജയിൽ ജീവനക്കാരുടെ പ്രതിരോധത്തിനിടെ പരിക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ പ്രാഥമിക ശുശ്രൂഷക്ക് ശേഷം വെള്ളിയാഴ്ചതന്നെ ജയിലിൽ തിരിച്ചെത്തിച്ചിരുന്നു. ജയിൽ ജീവനക്കാ൪ തങ്ങളെ മ൪ദിച്ചെന്നാണ് ഇവരുടെ ആരോപണം.ഡി.ഐ.ജിയുടെ അന്വേഷണറിപ്പോ൪ട്ട് ജയിൽ ഡി.ജി.പിക്ക് കൈമാറും.
സംഭവത്തിൽ ജയിൽ സൂപ്രണ്ടിൻെറ പരാതിപ്രകാരം വിയ്യൂ൪ പൊലീസ് 11പേ൪ക്കെതിരെ കേസെടുത്തു. ഇതുസംബന്ധിച്ച അന്വേഷണം ഉടൻപൂ൪ത്തിയാക്കി കുറ്റപത്രം തയാറാക്കി കോടതിയിൽ സമ൪പ്പിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story