യുവതിയെ പീഡിപ്പിച്ച് ആഭരണം കവര്‍ന്ന പ്രതി മറ്റിടങ്ങളിലും മോഷണം നടത്തിയതായി സൂചന
text_fieldsകോട്ടയം: യുവതിയെ ലോഡ്ജിൽ വിളിച്ചുവരുത്തി പീഡിപ്പിപ്പിച്ച് ആഭരണങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി പാലാ, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനമായ രീതിയിൽ മോഷണം നടത്തിയതായി സൂചന. പത്തനാപുരം സ്വദേശിയായ യുവതിയെ പീഡിപ്പിച്ച കേസിൽ പൊലീസ് അന്വേഷിക്കുന്ന പ്രതിയെക്കുറിച്ചാണ് കൂടുതൽ പരാതികളുയ൪ന്നത്.
കഴിഞ്ഞദിവസമാണ് യുവതി കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കെ.കെ റോഡിലെ ലോഡ്ജിൽ വിളിച്ചുവരുത്തിയാണ് യുവതിയെ പീഡിപ്പിച്ചത്. തൃശൂരിൽനിന്ന് നൽകിയ വിവാഹാലോചന സംബന്ധിച്ച പത്രപരസ്യത്തിലൂടെയാണ് യുവതി യുവാവിനെ ഫോണിൽ വിളിച്ചത്.
ആദ്യവിവാഹബന്ധം വേ൪പെടുത്തിയ യുവതിയും യുവാവും അടുപ്പത്തിലായി. കോട്ടയത്തെ ലോഡ്ജിൽ യുവതിയെ മൂന്നുതവണ പീഡിപ്പിക്കുകയായിരുന്നെന്നാണ് പരാതി. പിറ്റേന്ന് യുവാവിനെ കാണാതാവുകയും യുവതി ധരിച്ചിരുന്ന സ്വ൪ണമാല നഷ്ടമാവുകയും ചെയ്തു. തുട൪ന്നാണ് യുവതി വെസ്റ്റ് സി.ഐക്ക് പരാതി നൽകിയത്.
സി.ഐ എ.ജെ.തോമസിൻെറ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ യുവാവ് ലോഡ്ജിൽ നൽകിയ ഫോൺനമ്പറും വിലാസവും വ്യാജമാണെന്ന് കണ്ടെത്തി. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് പാലാ, തൊടുപുഴ, കോതമംഗലം എന്നിവിടങ്ങളിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയതായി സൂചനലഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.