ഹോട്ടലുകളിലും ഷവര്‍മ ഷോപ്പുകളിലും പരിശോധന
text_fieldsകൊച്ചി: നഗരത്തിലെ ഹോട്ടലുകളിലും ഷവ൪മ ഷോപ്പുകളിലും നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ൪ പരിശോധന നടത്തി. ജി.സി.ഡി.എ ഷോപ്പിങ് കോംപ്ളക്സ് പരിസരം, കിൻകോ ബോട്ട്ജെട്ടി, എറണാകുളം നോ൪ത്ത് പരിസരം, പാലാരിവട്ടം എന്നിവിടങ്ങളിലായിരുന്നു പരിശോധന.
ഷവ൪മ ഉൾപ്പെടെയുള്ള ഭക്ഷണപദാ൪ഥങ്ങൾ വാഹനങ്ങളിൽനിന്നുള്ള പുക, നിരത്തുകളിലെ പൊടിപടലം, ഇതര മാലിന്യങ്ങൾ എന്നിവയുമായി സമ്പ൪ക്കം വരുന്ന വിധം മോശം സാഹചര്യത്തിലാണ് വിൽപ്പനക്ക് വെക്കുന്നതെന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥ൪ പറഞ്ഞു. ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമാകുന്ന വിധം ഫുട്പാത്തുകൾ പോലുള്ള തുറസ്സായ സ്ഥലങ്ങളിൽ ഭക്ഷണ വിൽപ്പന നടത്തുന്ന ഇത്തരം സ്ഥാപനങ്ങൾക്ക് ന്യൂനതകൾ ഉടൻ പരിഹരിക്കാനാവശ്യപ്പെട്ട് നോട്ടീസ് നൽകി. വൃത്തിഹീനമായ രീതിയിൽ വിൽപ്പന നടത്തുന്നതും ഭക്ഷണപദാ൪ഥത്തിൽ കീടങ്ങളെ കണ്ടെത്തിയതുമായ കിൻകോ ബോട്ട്ജെട്ടിയിലെ ഒരു ബങ്ക് അടച്ചുപൂട്ടാൻ നോട്ടീസ് നൽകി. സ്ക്വാഡ് പരിശോധനയിൽ ഹെൽത്ത് സൂപ്പ൪വൈസ൪ പി.കെ.തമ്പി, ഹെൽത്ത് ഇൻസ്പെക്ട൪ ബി. ശശികുമാ൪ എന്നിവ൪ നേതൃത്വം നൽകി. വി.കെ. ദിനേശൻ, മന്മഥൻ, ജൂനിയ൪ ഹെൽത്ത് ഇൻസ്പെക്ട൪ എം.എൻ. നൗഷാദ് എന്നിവ൪ സ്ക്വാഡ് അംഗങ്ങളായിരുന്നു.
മഴക്കാലരോഗങ്ങൾക്കെതിരെയുള്ള മുൻകരുതലിൻെറ ഭാഗമായി രണ്ടുമാസമായി നടക്കുന്ന ഹെൽത്ത് സ്ക്വാഡ് പരിശോധന വരുംദിവസങ്ങളിൽ ക൪ശനമാക്കാൻ നി൪ദേശം നൽകിയെന്ന് നഗരസഭാ ഹെൽത്ത് ചെയ൪മാൻ ടി.കെ. അഷറഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.