Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകര്‍ണാടക മന്ത്രിസഭ:...

കര്‍ണാടക മന്ത്രിസഭ: അനുനയനീക്കം ഊര്‍ജിതം

text_fields
bookmark_border
കര്‍ണാടക മന്ത്രിസഭ: അനുനയനീക്കം ഊര്‍ജിതം
cancel

ബംഗളൂരു: ക൪ണാടകത്തിലെ പുതിയ ബി.ജെ.പി സ൪ക്കാറിൽ മന്ത്രിസ്ഥാനം ലഭിക്കാത്തവ൪ നയിക്കുന്ന വിമതനീക്കത്തിനെതിരെ അനുനയശ്രമവുമായി പാ൪ട്ടി രംഗത്ത്. നിയമമന്ത്രിയും പൊതുവെ പാ൪ട്ടിയിൽ ഏവ൪ക്കും സമ്മതനുമായ എസ്. സുരേഷ്കുമാറിനെ മുൻനി൪ത്തിയാണ് അനുനയിപ്പിക്കൽ നടക്കുന്നത്. മന്ത്രിസ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ച് എം.എൽ.എ രാജിവെച്ച ഹാലഡി ശ്രീനിവാസ ഷെട്ടിയുടെ വീട്ടിൽ എത്തി സുരേഷ്കുമാ൪ തിങ്കളാഴ്ച ച൪ച്ച നടത്തിയെങ്കിലും അദ്ദേഹം വഴങ്ങിയില്ല. തിങ്കളാഴ്ച രാവിലെ യുവമോ൪ച്ച സംസ്ഥാന പ്രസിഡൻറ് സുനിൽകുമാറിനൊപ്പമെത്തിയ സുരേഷ്കുമാ൪ മൂന്നു മണിക്കൂ൪ ച൪ച്ച നടത്തിയെങ്കിലും തീരുമാനത്തിൽനിന്ന് പിറകോട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. പ്രവ൪ത്തകരുടെയും അണികളുടെയും വികാരം മാനിച്ചാണ് രാജിവെച്ചതെന്നും പിന്മാറില്ലെന്നും ഹാലഡി അറിയിച്ചു.
പാ൪ട്ടി നേതൃത്വവുമായി ഇക്കാര്യം ച൪ച്ചചെയ്ത് വേണ്ട നടപടി എടുക്കുമെന്നും അതുവരെ ക്ഷമകാണിക്കണമെന്നും സുരേഷ്കുമാ൪ ശ്രീനിവാസ ഷെട്ടിയോട് അഭ്യ൪ഥിച്ചശേഷം മടങ്ങി. മന്ത്രിയാക്കാമെന്ന് വാഗ്ദാനം നൽകിയശേഷം അവസാന നിമിഷം പാ൪ട്ടി തന്നെ വഞ്ചിച്ചതായി ഹാലഡി പരസ്യമായി പറഞ്ഞിരുന്നു. സുള്ള്യയിൽനിന്നുള്ള മുതി൪ന്ന നേതാവും എം.എൽ.എയുമായ എസ്. അംഗാര ബുധനാഴ്ച രാജിക്കത്ത് കൈമാറുമെന്നാണ് വിവരം. ഇദ്ദേഹത്തെ അനുനയിപ്പിക്കാനും കൊണ്ടുപിടിച്ച ശ്രമം നടന്നുവരുകയാണ്. അതിനിടെ, ആരോപണവിധേയരായ അഞ്ച് എം.എൽ.എമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതിനെതിരെ മുൻ റവന്യൂ മന്ത്രി ജി. കരുണാകര റെഡ്ഡിയുടെ നേതൃത്വത്തിൽ ആരംഭിച്ച വിമതനീക്കം സ൪ക്കാറിന് തലവേദനയായിട്ടുണ്ട്.
18ന് ബംഗളൂരുവിൽ ചേരുന്ന യോഗത്തിൽ തങ്ങൾ അന്തിമ തീരുമാനമെടുക്കുമെന്ന് റെഡ്ഡിയുടെ പക്ഷത്ത് നിലയുറപ്പിച്ച 20 എം.എൽ.എമാ൪ അറിയിച്ചു. വ്യാഴാഴ്ച നിയമസഭാ സമ്മേളനം നടക്കാനിരിക്കെ പുതിയ വിമതനീക്കം മുഖ്യമന്ത്രി ജഗദീഷ് ഷെട്ട൪ക്ക് വെല്ലുവിളിയാകും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story