ടി.പി വധം: ഏതാനും അറസ്റ്റിനുകൂടി സാധ്യത; സി.എച്ച്. അശോകന്‍ ജയില്‍മോചിതനായി
text_fieldsകോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ ഉടൻ ഏതാനും അറസ്റ്റിനുകൂടി സാധ്യത. അമേരിക്കയിൽനിന്ന് തിരിച്ചെത്തിയ ക്രൈംബ്രാഞ്ച് എ.ഡി.ജി.പി വിൻസൻ എം. പോളിൻെറ അധ്യക്ഷതയിൽ തിരുവനന്തപുരം പൊലീസ് ആസ്ഥാനത്ത് ചേ൪ന്ന യോഗത്തിലാണ് തീരുമാനം. പ്രതിയായ സി.പി.എം കണ്ണൂ൪ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജനിൽനിന്ന് ലഭിച്ച മൊഴികൾ പരിശോധിച്ച് വ്യക്തമായ തെളിവുലഭിച്ചാൽ അറസ്റ്റ് നടത്താനാണ് തീരുമാനം. ചന്ദ്രശേഖരൻ കൊല്ലപ്പെട്ട ഉടൻ സി.പി.എമ്മിലെ ഉന്നതരടക്കം ചില നേതാക്കൾ ഫോണിൽ ബന്ധപ്പെട്ടത്, കാരായി രാജൻെറ മൊഴിയുടെ അടിസ്ഥാനത്തിൽ വീണ്ടും വിശകലനം ചെയ്യും. വ്യക്തമായ തെളിവ് ലഭിക്കാത്ത പക്ഷം, ഭാവിയിൽ പ്രതിചേ൪ക്കാനുള്ള പഴുതുകളിട്ട് നിശ്ചിത ദിവസത്തിനകം ഭാഗിക കുറ്റപത്രം കോടതിയിൽ സമ൪പ്പിക്കാനും തീരുമാനമായി. പൊലീസ് ആസ്ഥാനത്ത് ഡി.ജി.പി ജേക്കബ് പുന്നൂസുമായി അരമണിക്കൂറിലധികം കൂടിക്കാഴ്ച നടത്തിയതിനുശേഷം 11 മണിയോടെയാണ് എ.ഡി.ജി.പിയുടെ മുറിയിൽ പ്രത്യേക അന്വേഷണ സംഘം യോഗം ചേ൪ന്നത്. എ.ഡി.ജി.പിക്ക് പുറമെ എ.ഐ.ജി അനൂപ്കുരുവിള ജോൺ, ഡിവൈ.എസ്.പിമാരായ കെ.വി.സന്തോഷ്കുമാ൪, ജോസി ചെറിയാൻ, ടി.പി. ഷൗക്കത്തലി, സോജൻ എന്നിവ൪ പങ്കെടുത്തു.
സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റംഗം പി. മോഹനൻ മാസ്റ്ററെ നടുറോഡിൽ അറസ്റ്റു ചെയ്യാനുണ്ടായ സാഹചര്യം അന്വേഷണ ഉദ്യോഗസ്ഥ൪ എ.ഡി.ജി.പിയെ ധരിപ്പിച്ചു. കോടതിയിൽ കീഴടങ്ങാൻ അവസരം നൽകാതെ മോഹനനെ അറസ്റ്റ് ചെയ്തതിനെ എ.ഡി.ജി.പി യോഗത്തിൽ അഭിനന്ദിച്ചു. കഴിഞ്ഞ ഒരു മാസക്കാലത്തെ അന്വേഷണ പുരോഗതി യോഗത്തിൽ വിലയിരുത്തി. ചന്ദ്രശേഖരനെ വധിച്ചത് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്നും സി.പി.എമ്മിലെ ഉന്നത൪ക്കടക്കം അറിവുണ്ടെന്നും യോഗത്തിൽ ഏകകണ്ഠ അഭിപ്രായമുണ്ടായി. പ്രതികളുടെ മൊഴികളിൽനിന്ന് ഉന്നത നേതാക്കളുടെ പങ്ക് വ്യക്തമായെങ്കിലും ഇതിനു ബലം നൽകുന്ന തെളിവ് കണ്ടെത്താനാവാത്തതും യോഗം ച൪ച്ച ചെയ്തു. തുട൪ന്നാണ് കാരായി രാജൻ നൽകിയ വിവരങ്ങൾ വിശദമായി അന്വേഷിക്കാൻ തീരുമാനിച്ചത്. രാവിലെ 11 ന് ആരംഭിച്ച യോഗം രാത്രി 7.30 നോടെയാണ് അവസാനിച്ചത്. പഠനത്തിനായി ജൂലൈ 18 ന് അമേരിക്കയിലേക്ക് പോകുന്ന എ.ഐ.ജി അനൂപ് കുരുവിള ജോണിന് യോഗത്തിൽ യാത്രയയപ്പ് നൽകി. ഇതിനിടെ, ടി.പി. ചന്ദ്രശേഖരൻ വധം, 2009 ലെ ഗൂഢാലോചന എന്നീ കേസുകളിൽ ഹൈകോടതി ജാമ്യമനുവദിച്ച സി.പി.എം ഒഞ്ചിയം ഏരിയാ സെക്രട്ടറി സി.എച്ച്. അശോകൻ തിങ്കളാഴ്ച ഉച്ചക്കുശേഷം ജയിൽ മോചിതനായി. കോഴിക്കോട് ജില്ലാ ജയിലിന് പുറത്തുകാത്തുനിന്ന നൂറുകണക്കിന് സി.പി.എം പ്രവ൪ത്തക൪ മുദ്രാവാക്യം വിളികളോടെ രക്തഹാരമണിയിച്ച് അശോകനെ സ്വീകരിച്ചു.
ഫോൺവിളിയുടെ വിശദാംശങ്ങൾ ശേഖരിച്ചത് പൊലീസുകാരെന്ന വ്യാജേന - ബി.എസ്.എൻ.എൽ ഉദ്യോഗസ്ഥൻ
കൊച്ചി: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻെറ മൊബൈൽ ഫോൺ വിളിയുടെ പട്ടിക ശേഖരിച്ചത് പൊലീസ് ഉദ്യോഗസ്ഥരാണെന്ന് പരിചയപ്പെടുത്തിയ രണ്ട് പേരാണെന്ന് തിരുവനന്തപുരത്ത് ബി.എസ്.എൻ.എൽ അക്കൗണ്ട്സ് നോഡൽ ഓഫിസറായിരുന്ന ആ൪.എസ്. സനൽകുമാ൪ വ്യക്തമാക്കി. ഹൈകോടതിയിൽ സമ൪പ്പിച്ച മുൻകൂ൪ ജാമ്യഹരജിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
താൻ തെറ്റൊന്നും ചെയ്തിട്ടില്ലെ്ളങ്കിലും കേസിൽ പ്രതി ചേ൪ക്കാൻ ശ്രമം നടക്കുന്നതിനാൽ അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ടാണ് സനൽകുമാ൪ ഹരജി നൽകിയത്. പൊലീസ് ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തി എത്തിയവ൪, അന്വേഷണ ഉദ്യോഗസ്ഥൻെറ ഫോൺ വിശദാംശങ്ങൾ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ നൽകുകയായിരുന്നു. ഇതിൻെറ പ്രിൻറൗട്ട് ആവശ്യപ്പെട്ടപ്പോൾ തിരിച്ചറിയൽ കാ൪ഡ് ചോദിച്ചു. അത് നൽകാതിരുന്നതിനാൽ പ്രിൻറൗട്ട് കൊടുത്തില്ല.
നിയമവിരുദ്ധമായതൊന്നും താൻ ചെയ്തിട്ടില്ല. വിവരാവകാശ നിയമ പ്രകാരം ചോദിച്ചാൽ നൽകാവുന്ന കാര്യങ്ങൾ മാത്രമേ നിയമാനുസൃതം താൻ നൽകിയിട്ടുള്ളൂ. ഫോൺ കോളിൻെറ ഉള്ളടക്കം നൽകുന്നതാണ് വിവര സാങ്കേതിക നിയമപ്രകാരം കുറ്റകരം. അതിനാൽ കേസെടുക്കത്തക്കതായ കുറ്റകൃത്യം ചെയ്തിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സനൽകുമാ൪ മുൻകൂ൪ ജാമ്യ ഹരജി നൽകിയത്. ഹരജി ചൊവ്വാഴ്ച കോടതിയുടെ പരിഗണനക്കെത്തും.
ചന്ദ്രശേഖരൻ വധക്കേസ് അന്വേഷണ ഉദ്യോഗസ്ഥനായ ജോസി ചെറിയാൻെറ ഫോൺ വിളിയുടെ പട്ടിക ചോ൪ത്തിയതുമായി ബന്ധപ്പെട്ട് ബി.എസ്.എൻ.എല്ലിനെതിരെ കേസെടുത്തിട്ടുണ്ട്. ഫോൺ കോൾ വിവര പട്ടിക അനധികൃതമായി ചോ൪ത്തി നൽകിയത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജോസി ചെറിയാൻ നൽകിയ പരാതിയിലാണ് കേസെടുത്തത്. ജീവനക്കാ൪ക്കെതിരെയും കേസെടുക്കുമെന്ന സൂചന നിലനിൽക്കേയാണ് മുൻകൂ൪ ജാമ്യം തേടി സനൽകുമാ൪ കോടതിയെ സമീപിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
