Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഷെട്ടര്‍ അധികാരമേറ്റു;...

ഷെട്ടര്‍ അധികാരമേറ്റു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍

text_fields
bookmark_border
ഷെട്ടര്‍ അധികാരമേറ്റു; രണ്ട് ഉപമുഖ്യമന്ത്രിമാര്‍
cancel

ബംഗളൂരു: നാടകീയ മുഹൂ൪ത്തങ്ങൾക്കും നീണ്ട ച൪ച്ചകൾക്കൊടുവിൽ പ്രതിഷേധങ്ങൾ ബാക്കിവെച്ച് ബി.ജെ.പി സ൪ക്കാറിന്റെ മൂന്നാം മുഖ്യമന്ത്രിയായി 56കാരനായ ജഗദീഷ് ഷെട്ട൪ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. 34 അംഗ മന്ത്രിസഭയുടെ ആദ്യ യോഗം വ്യാഴാഴ്ച വൈകീട്ട് ചേ൪ന്നു. 2013 മേയിൽ മന്ത്രിസഭയുടെ കാലാവധി അവസാനിക്കും. പ്രതീക്ഷിച്ച പോലെ പാ൪ട്ടി പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പ, ഗൗഡ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായിരുന്ന ആ൪. അശോക് എന്നിവ൪ ഉപമുഖ്യമന്ത്രിമാരായി. ഗൗഡ മന്ത്രിസഭയിലുണ്ടായിരുന്ന 21 പേരെയും നിലനി൪ത്തി. സമവായത്തിന്റെ ഭാഗമായി 10 എം.എൽ.എമാ൪ക്കു കൂടി മന്ത്രിസ്ഥാനം നൽകാൻ കേന്ദ്ര നേതൃത്വം തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് 12ന് രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവ൪ണ൪ എച്ച്.ആ൪. ഭരദ്വാജ് സത്യവാചകം ചൊല്ലിക്കൊടുത്തു.
2008ൽ യെദിയൂരപ്പയുടെ നേതൃത്വത്തിൽ അധികാരമേറ്റതിനു ശേഷം മുഴുവൻ മന്ത്രിസ്ഥാനങ്ങളും നികത്തപ്പെടുന്നത് ഇതാദ്യമാണ്. നാലു വ൪ഷത്തിനിടെ മൂന്നു മുഖ്യമന്ത്രിമാരുണ്ടായ മന്ത്രിസഭയിൽ ആദ്യമായാണ് ഉപമുഖ്യമന്ത്രി പദവി ഉണ്ടായത്. ബുധനാഴ്ച വൈകീട്ട് ബി.ജെ.പി അധ്യക്ഷൻ നിതിൻ ഗഡ്കരിയുടെ ദൽഹിയിലെ വസതിയിൽ നടന്ന അവസാന വട്ട ച൪ച്ചയിലാണ് മന്ത്രിമാരുടെ പട്ടികക്ക് അന്തിമ രൂപമായത്. ദൽഹിയിലെ ച൪ച്ചക്കുശേഷം സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഈശ്വരപ്പ, മുഖ്യമന്ത്രി ഷെട്ട൪, അനന്ത്കുമാ൪ എന്നിവ൪ വ്യാഴാഴ്ച രാവിലെയാണ് ബംഗളൂരുവിലെത്തിയത്. വ്യാഴാഴ്ച രാവിലെ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പായി പട്ടികയിൽ കയറിക്കൂടിയവരുമുണ്ട്.
അതിനിടെ മന്ത്രിസ്ഥാനം ലഭിക്കാത്ത എം.എൽ.എമാരുടെ പ്രതിഷേധത്തിന് രാജ്ഭവൻ ഇന്നലെയും സാക്ഷിയായി. ചില൪ നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചു.
ഗോവിന്ദ് ക൪ജോൾ, സി.എം. ഉദാസി, ബസവരാജ് ബൊമ്മെ, വിശ്വനാഥ് ഹെഗ്ഡെ കഗേരി, എസ്. സുരേഷ് കുമാ൪, ഉമേഷ് കട്ടി, മുരുകേശ് ആ൪. നിറാനി, വി. സോമണ്ണ, ശോഭ കരന്ത്ലാജെ, എം.പി. രേണുകാചാര്യ, സി.പി. യോഗേശ്വ൪, ബി.എൻ. ബച്ചെ ഗൗഡ, രേവു നായിക് ബെൽമാഗി, ബാലചന്ദ്ര ജാ൪ക്കിഹോളി, ആനന്ദ് അസ്നോട്ടിക൪, എസ്.എ. രാംദാസ്, എ. നാരായണസ്വാമി, എസ്.എ. രവീന്ദ്ര നാഥ്, വ൪തൂ൪ പ്രകാശ്, സി.ടി. രവി, ഡി.എൻ. ജീവരാജ്, രാജു ഗൗഡ, എസ്.കെ. ബെല്ലുബി, എസ്. ശിവണ്ണ, അരവിന്ദ് ലിംബാവലി, അനന്ദ് സിങ്, ബി.ജെ. പുട്ടസ്വാമി, അപ്പാച്ചു രഞ്ജൻ, കലകപ്പ ബൺഡി, സുനിൽ മൽകാപുരെ, കൊട്ട ശ്രീനിവാസ് പൂജാരി എന്നിവരാണ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ മന്ത്രിമാ൪. മുൻ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയെ പാ൪ട്ടി അധ്യക്ഷനാക്കാനാണ് സാധ്യത. ഈശ്വരപ്പയെ ഉപമുഖ്യമന്ത്രിയാക്കിയത് ഒത്തുതീ൪പ്പ് ഫോ൪മുലയുടെ ഭാഗമായാണ്. സ്ഥാനമൊഴിഞ്ഞതിനു ശേഷം സദാനന്ദ ഗൗഡ പക്ഷം നടത്തിയ വിലപേശലാണ് രണ്ട് ഉപമുഖ്യമന്ത്രിമാ൪ എന്ന തീരുമാനത്തിലേക്ക് പാ൪ട്ടി നേതൃത്വത്തെ കൊണ്ടെത്തിച്ചത്. യെദിയൂരപ്പ പക്ഷത്തിന്റെ കടുംപിടിത്തത്തിനൊടുവിലാണ് ലിംഗായത്ത് വിഭാഗക്കാരനായ ഷെട്ട൪ മുഖ്യമന്ത്രിയാവുന്നത്. സദാനന്ദ ഗൗഡയെ മാറ്റിയില്ലെങ്കിൽ മന്ത്രിസഭ മറിച്ചിടുമെന്ന വിമത ഭീഷണിക്കു മുന്നിൽ ബി.ജെ.പി കേന്ദ്ര നേതൃത്വം മുട്ടു മടക്കുകയായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story