സജ്ജന്‍ കുമാറിനെതിരായ നടപടിക്ക് സുപ്രീംകോടതി സ്റ്റേ
text_fieldsന്യൂദൽഹി: 1984ലെ സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട് മുതി൪ന്ന കോൺഗ്രസ് നേതാവ് സജ്ജൻ കുമാറിനെതിരെയുള്ള വിചാരണക്കോടതി നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തു. അദ്ദേഹത്തിനെതിരെയുളള വിചാരണ സ്റ്റേ ചെയ്യാനുള്ള അപ്പീൽ ഹൈകോടതി തള്ളിയതിനെത്തുട൪ന്ന് സജ്ജൻ സുപ്രീംകോടതിയെ സമീപിക്കുകകയായിരുന്നു.
പി. സദാശിവവും ബി.എസ്. ചൗഹാനുമടങ്ങിയ ബെഞ്ചാണ് ജൂലൈ 27 വരെ കേസ് പരിഗണിക്കരുതെന്ന് കീഴ്ക്കോടതിക്ക് നി൪ദേശം നൽകിയത്. വ്യത്യസ്ത കമീഷനുകൾക്കുമുന്നിൽ തനിക്കെതിരെ മൊഴി നൽകിയ സാക്ഷികളെ വിസ്തരിക്കാൻ അനുവദിക്കണമെന്ന സജ്ജൻ കുമാറിൻെറ വാദം ഹൈകോടതി ജൂലൈ 27നു പരിഗണിക്കാനിരിക്കുകയാണ്. സജ്ജൻകുമാ൪ വിചാരണ നീട്ടാൻ ശ്രമിക്കുകയാണെന്ന് സി.ബി.ഐ ആരോപിച്ചു. വിചാരണക്കോടതി കേസ് വ്യാഴാഴ്ച പരിഗണിക്കാനിരിക്കുകയായിരുന്നു. പല സാക്ഷികളും പിന്നീട് മൊഴി മാറ്റിപ്പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞ സജ്ജൻ അവരെ വിസ്തരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ആ മൊഴികളാണ് സി.ബി.ഐ സജ്ജൻ കുമാറിനെതിരെ ഉപയോഗിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.