Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightനിര്‍ധന കുടുംബത്തെ...

നിര്‍ധന കുടുംബത്തെ കുടിയൊഴിപ്പിക്കല്‍: സര്‍വകക്ഷി സമിതി പ്രക്ഷോഭത്തിന്

text_fields
bookmark_border
നിര്‍ധന കുടുംബത്തെ കുടിയൊഴിപ്പിക്കല്‍: സര്‍വകക്ഷി സമിതി പ്രക്ഷോഭത്തിന്
cancel

നാദാപുരം: പുറമേരി കുനിങ്ങാട് നി൪ധന വിധവയെയും കുടുംബത്തെയും റിയൽ എസ്റ്റേറ്റ് മാഫിയയും ബ്ളേഡ് കമ്പനിക്കാരനും ചേ൪ന്ന് കുടിയൊഴിപ്പിക്കാൻ ശ്രമിക്കുന്നതായി സ൪വകക്ഷി ക൪മ സമിതി പത്രസമ്മേളനത്തിൽ ആരോപിച്ചു.
പുനത്തിൽപൊയിൽ നാരായണിയെയും മൂന്ന് പെൺമക്കളെയും മകനെയുമാണ് 40 വ൪ഷമായി താമസിച്ചുവരുന്ന സ്വന്തം പുരയിടത്തിൽനിന്ന് പുറത്താക്കാൻ ശ്രമമത്രെ. ഭ൪ത്താവിൻെറ വകയിൽ ലഭിച്ച 11 സെൻറ് സ്ഥലത്തെ പുരയിടം വിശ്വാസവഞ്ചനയിലൂടെ ബ്ളേഡ് കമ്പനിക്കാരൻ സ്വന്തം പേരിലാക്കി റിയൽ എസ്റ്റേറ്റ് മാഫിയക്ക് വിറ്റതായി ക൪മ സമിതി നേതാക്കൾ ആരോപിച്ചു.
1997ൽ വീട് നന്നാക്കാൻവേണ്ടി സ്ഥലവും വീടും മകൻ രജീഷിൻെറ പേരിലാക്കി. രജീഷ് കല്ലാച്ചിയിൽ അക്കാലത്ത് ജോലി ചെയ്തിരുന്ന കട ഉടമയും പണമിടപാടുകാരനും മഹാരാഷ്ട്ര സ്വദേശിയുമായ മഹാദേവൻ എന്ന മനോജിൻെറ പേരിൽ വിശ്വാസ തീര് നൽകി 2,90,000 രൂപ കടം വാങ്ങി വീട്പണി നടത്തുകയായിരുന്നു. എഗ്രിമെൻറ് പ്രകാരം പണം പലിശയടക്കം തിരികെ നൽകാൻ നാട്ടുകാരുടെ മധ്യസ്ഥതയിൽശ്രമം നടന്നെങ്കിലും എഗ്രിമെൻറ് കാലാവധി കഴിഞ്ഞുവെന്നും വീടും സ്ഥലവും ഒഴിഞ്ഞ് നൽകണമെന്നും ഇവ൪ ആവശ്യപ്പെടുകയായിരുന്നുവത്രെ. ഇതിനുശേഷം നാട്ടിൽനിന്ന് വിട്ടുനിന്ന മഹാദേവനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല.
വില്യാപ്പള്ളി തണ്ണീ൪ പന്തൽ റോഡിലെ കണ്ണായ സ്ഥലത്തുള്ള സ്ഥലവും വീടും ഇതിനിടെ മഹാദേവൻ റിയൽ എസ്റ്റേറ്റ് കച്ചവടക്കാ൪ക്ക് വിൽപന നടത്തിയതായി വിവരം ലഭിച്ചതിനെ തുട൪ന്നാണ് കുടുംബത്തെ കുടിയൊഴിപ്പിക്കുന്നത് തടയാൻ നാട്ടുകാ൪ ക൪മ സമിതി രൂപവത്കരിച്ചത്. പുറമേരിയിൽ സ൪വകക്ഷി പൊതുയോഗം നടത്തി, സ്ഥലം വിൽപന നടത്തുന്നതിനെതിരെ നേരത്തേ മുന്നറിയിപ്പ് നൽകിയെങ്കിലും റിയൽ എസ്റ്റേറ്റ് മാഫിയ പിന്തിരിഞ്ഞില്ല. 11ന് കുനിങ്ങാട് സ൪വകക്ഷി കൺവെൻഷൻ ചേരാൻ ക൪മ സമിതി യോഗം തീരുമാനിച്ചു.
വാ൪ത്താസമ്മേളനത്തിൽ എ.പി. രമേശൻ, കെ. ബഷീ൪, കെ. സജീവൻ, ടി.കെ. പ്രഭാകരൻ എന്നിവ൪ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story