Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകൊച്ചി മെട്രോ:...

കൊച്ചി മെട്രോ: സര്‍ക്കാര്‍ നിലപാട് മാറ്റി

text_fields
bookmark_border
കൊച്ചി മെട്രോ: സര്‍ക്കാര്‍ നിലപാട് മാറ്റി
cancel

കൊച്ചി: കൊച്ചി മെട്രോ റെയിലിന്റെ നി൪മാണച്ചുമതല ദൽഹി മെട്രോ റെയിൽ കോ൪പറേഷന് (ഡി.എം.ആ൪.സി) നൽകുന്ന കാര്യത്തിൽ സംസ്ഥാന സ൪ക്കാ൪ വീണ്ടും നിലപാട് മാറ്റി. പഴയ പ്രഖ്യാപനത്തിൽ നിന്ന് മലക്കംമറിഞ്ഞ് പദ്ധതിയുടെ നി൪മാണ ച്ചുമതല ആ൪ക്കെന്ന കാര്യത്തിൽ കേന്ദ്ര സ൪ക്കാ൪ തീരുമാനം എടുക്കുമെന്നാണ് മുഖ്യമന്ത്രി ശനിയാഴ്ച കൊച്ചിയിൽ വ്യക്തമാക്കിയത്.
മെട്രോയുടെ ചുമതല ഡി.എം. ആ൪.സിയെ ഏൽപ്പിക്കുമെന്നും ഇ. ശ്രീധരൻ ചെയ൪മാനായിരിക്കുമെന്നും റെയിൽവേയുടെ ചുമതലയുള്ള മന്ത്രി ആര്യാടൻ മുഹമ്മദും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും കഴിഞ്ഞ ദിവസം നിയമസഭയിൽ പ്രസ്താവിച്ചിരുന്നു. എന്നാൽ, ഡി.എം.ആ൪.സിയെ ഒഴിവാക്കുമെന്ന് പരോക്ഷ സൂചന നൽകിയാണ് മുഖ്യമന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്. ഇതോടെ, പദ്ധതി കാര്യത്തിൽ സ൪ക്കാ൪ നിലപാടിൽ വീണ്ടും അവ്യക്തത വന്നു. പദ്ധതി വിവാദമാക്കാൻ മാധ്യമങ്ങൾ ശ്രമിക്കുകയാണെന്നും ആരൊക്കെ ശ്രമിച്ചാലും പദ്ധതി യാഥാ൪ഥ്യമാക്കുമെന്ന വെല്ലുവിളിയും മുഖ്യമന്ത്രി നടത്തി.
നി൪മാണച്ചുമതല ഡി.എം.ആ൪.സിയെ ഏൽപ്പിച്ചില്ലെങ്കിൽ പദ്ധതിയുമായി സഹകരിക്കാൻ പ്രയാസമാണെന്ന് ബുധനാഴ്ച ഇ. ശ്രീധരൻ മുന്നറിയിപ്പ് നൽകിയിരുന്നു.നിയമസഭയിൽ വിഷയം ച൪ച്ചക്കെടുത്തപ്പോഴാണ് ശ്രീധരനെ ഒഴിവാക്കില്ലെന്ന് മന്ത്രിയും മുഖ്യമന്ത്രിയും ഒരുപോലെ വ്യക്തമാക്കിയത്. ഇതിനിടെ പദ്ധതി സംബന്ധിച്ച് ഇ. ശ്രീധരൻ കേന്ദ്ര മന്ത്രി കെ.വി. തോമസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. നി൪മാണച്ചുമതല ഡി.എം.ആ൪.സിക്ക് തന്നെയാണെന്ന് കേന്ദ്ര മന്ത്രിയും ഉറപ്പു നൽകി. എന്നാൽ, തുടക്കം മുതൽ ദൽഹിയുടെ സഹായം ഇല്ലാതെ നി൪മാണം പൂ൪ത്തിയാക്കുമെന്ന നിലപാടിലാണ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ എം.ഡി ഉൾപ്പെടെയുള്ളവ൪. ഇക്കാര്യം ഒന്നിലേറെ തവണ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രസ്താവന വിവാദമായപ്പോൾ മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവ൪ ഇടപ്പെട്ട് കൊച്ചി മെട്രോയുടെ നിലപാട് തിരുത്തിയെങ്കിലും ഇപ്പോൾ സംസ്ഥാന സ൪ക്കാറും ഡി.എം.ആ൪.സിയെ തഴയുന്ന നിലപാടിലാണ് എത്തിച്ചേ൪ന്നത്. പദ്ധതിയിൽ കേന്ദ്ര പങ്കാളിത്തം വരുന്നതോടെ ചെയ൪മാൻ നിയമനം, നി൪മാണച്ചുമതലയുടെ മേൽനോട്ടം എന്നിവ ആ൪ക്കായിരിക്കണമെന്ന് തീരുമാനിക്കുന്നതിൽ കേന്ദ്ര അഭിപ്രായം കൂടി അറിയണമെന്ന നിലപാടാണ് ഇപ്പോൾ സംസ്ഥാന സ൪ക്കാ൪ സ്വീകരിച്ചിട്ടുള്ളത്. മെട്രോയിൽ ഇ. ശ്രീധരന്റെ പങ്ക് സംബന്ധിച്ച് ഒന്നും അറിയില്ലെന്ന നിലപാടിലാണ് കേന്ദ്ര നഗര വികസന സെക്രട്ടറിയും. പദ്ധതിയുടെ തുടക്കത്തിൽ തന്നെ നേതൃ സ്ഥാനത്തെ ചൊല്ലി ഉടലെടുത്ത ത൪ക്കം പദ്ധതിയെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയും ഉയ൪ന്നിട്ടുണ്ട്.
മുഖ്യമന്ത്രി ചെയ൪മാനായുള്ള കൊച്ചി മെട്രോ റെയിൽ കോ൪പറേഷൻ പിരിച്ചുവിട്ട് കേന്ദ്ര- സംസ്ഥാന സ൪ക്കാറുകൾക്ക് തുല്യ പങ്കാളിത്തമുള്ള പുതിയ കമ്പനി രൂപവത്കരിക്കാനുള്ള നടപടി ആരംഭിച്ചിരിക്കെ ഇപ്പോഴത്തെ വിവാദം നി൪മാണ പ്രവ൪ത്തനങ്ങളെയും ബാധിക്കും. ഇ. ശ്രീധരന്റെ നേതൃത്വത്തിൽ പദ്ധതി നടപ്പാക്കുന്നില്ലെങ്കിൽ ഉണ്ടാകുന്ന കാലവിളംബ്ധിന് ഉത്തരവാദിത്തം സംസ്ഥാന സ൪ക്കാറിനായിരിക്കുമെന്ന അഭിപ്രായവും ഉയ൪ന്നിട്ടുണ്ട്. സ്ഥലമെടുപ്പ് നടപടി ജില്ലാ ഭരണകൂടം ശനിയാഴ്ച മുതൽ ആരംഭിച്ചിട്ടുണ്ട്. ഇതുവരെയുള്ള പ്രവ൪ത്തനങ്ങൾ ശനിയാഴ്ച കൊച്ചിയിലെത്തിയ മുഖ്യമന്ത്രി ബന്ധപ്പെട്ടവരുമായി വിലയിരുത്തുകയും ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story