Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightമലിനജലം തോട്ടിലേക്ക്...

മലിനജലം തോട്ടിലേക്ക് ഒഴുക്കിയ റബര്‍ ഫാക്ടറിക്കെതിരെ നടപടി

text_fields
bookmark_border
മലിനജലം തോട്ടിലേക്ക് ഒഴുക്കിയ റബര്‍ ഫാക്ടറിക്കെതിരെ നടപടി
cancel

കാഞ്ഞിരപ്പള്ളി: രാസവസ്തുക്കൾ കല൪ന്ന മലിനജലം തോട്ടിലേക്ക് ഒഴുക്കിയ റബ൪ ഫാക്ടറിക്കെതിരെ നടപടി. ഫാക്ടറിക്ക് സ്റ്റോ്ള മെമ്മോ നൽകാനും പഞ്ചായത്ത് ലൈസൻസ് പുതുക്കേണ്ടതില്ളെന്നും വ്യാഴാഴ്ച ചേ൪ന്ന പഞ്ചായത്ത് സമിതി തീരുമാനിച്ചു. തമ്പലക്കാട്ട് പ്രവ൪ത്തിക്കുന്ന മാ൪ഡെക്ക് ആ൪.കെ. ലാറ്റെക്സ് ഫാക്ടറിയിൽനിന്ന് ശനിയാഴ്ച അ൪ധ രാത്രിയാണ് രാസവസ്തുക്കൾ കല൪ന്ന മലിനജലം തോട്ടിലേക്ക് ഒഴുക്കിയത്.
തോട്ടിലെ വെള്ളത്തിൻെറ നിറവ്യത്യാസവും ദു൪ഗന്ധവും മൂലം നടത്തിയ അന്വേഷണത്തിലാണ് ഫാക്ടറിയിൽ നിന്ന് അമോണിയ കല൪ന്ന ജലം തോട്ടിലേക്ക് ഒഴുക്കിയ ചാൽ നാട്ടുകാ൪ കണ്ടത്തെിയത്. ഇതോടെ ആയിരക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന മാന്തറ തോട്ടിലെ വെള്ളം ഉപയോഗിക്കാൻ പറ്റാതായി. മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മലിനജലം കല൪ന്നതറിയാതെ വെള്ളം ഉപയോഗിച്ചവ൪ക്ക് ശരീരം ചൊറിഞ്ഞുതടിക്കുകയും കണ്ണിന് നീറ്റൽ അനുഭവപ്പെട്ടതായും പറയുന്നു.
സ്ഥലത്തത്തെിയ പഞ്ചായത്ത് പ്രസിഡൻറ് ബേബി വട്ടക്കാട്ട്, അംഗങ്ങളായ മണിരാജു, രാജു ജോ൪ജ് എന്നിവ൪ ഫാക്ടറിയും സമീപ പ്രദേശങ്ങളും സമീപവാസികളോടൊപ്പം സന്ദ൪ശിച്ചിരുന്നു. ഫാക്ടറിയിൽ റബ൪ പാൽ സംഭരിച്ച് സൂക്ഷിക്കുന്ന ഭാഗത്തുനിന്ന് ഒഴുകിയ രാസവസ്തുക്കൾ കല൪ന്ന മലിനജലം തോട്ടിലേക്ക് എത്തിയതായി കണ്ടത്തെുകയും ചെയ്തു. ഇതേ തുട൪ന്ന് ഫാക്ടറിക്കെതിരെ നടപടിയാവശ്യപ്പെട്ട് നാട്ടുകാ൪ പഞ്ചായത്തിൽ പരാതി നൽകിയിരുന്നു. മാ൪ഡെക്ക് ആ൪.കെ ലാറ്റെക്സ് ഫാക്ടറിയുടെ ലൈസൻസിൻെറ കാലാവധി ജൂൺ 30ന് അവസാനിച്ചിരുന്നു. ഇതേ ദിവസമാണ് ഫാക്ടറിയിൽ മലിനജലം തോട്ടിലേക്ക് ഒഴുക്കിയത്. ഇതേ ലാറ്റെക്സ് ഫാക്ടറിയിൽ 2006ൽ അമോണിയ ചോ൪ച്ച ഉണ്ടായതിനത്തെുട൪ന്ന് ശ്വാസം മുട്ടലും മറ്റ് അസ്വസ്ഥതകളും കാണിച്ച നിരവധിപേരെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. അമോണിയ ചോ൪ന്ന സംഭവത്തത്തെുട൪ന്ന് ഫാക്ടറിക്കു മുന്നിൽ മാസങ്ങളോളം നാട്ടുകാ൪ സമരം നടത്തുകയും സംഘ൪ഷം ഉണ്ടാവുകയും ചെയ്തിരുന്നു. ഫാക്ടറിയുടെ പ്രവ൪ത്തനം തടസ്സപ്പെട്ടതോടെ വൻ പൊലീസ് സന്നാഹത്തെ ഉപയോഗിച്ചാണ് പ്രവ൪ത്തനം തുട൪ന്നത്. റബ൪ ഫാക്ടറിക്കുമുന്നിൽ പ്രതിഷേധ സമരം നടത്തിയ സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ പേരിൽ കേസുകൾ രജിസ്റ്റ൪ ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story