‘സുല്‍ത്താന്‍ ഈമണ്ണിലുണ്ട്’ :ബഷീര്‍ ഓര്‍മ്മയായിട്ട് ഇന്ന് 18 വര്‍ഷം
text_fieldsവൈക്കം: സുൽത്താൻവീട്ടിൽ കഥാകാരൻ നൽകിയ ഓ൪മചെപ്പുമായി ഇമ്മിണിബല്യ കഥാപാത്രം അബു. ഭാര്യ സുഹ്റബീവിയുടെ വേ൪പാടിൽ മനമുരുകുമ്പോഴും ഇക്കാക്കയുടെ 18-ാം ചരമദിനത്തിൽ ഓ൪മകൾ പങ്കുവെക്കാൻ അബു തയാറായി. എഴുത്തുകാരൻെറ ഓ൪മകൾ പങ്കുവെക്കാൻ ജീവിച്ചിരിക്കുന്ന ഏക കഥാപാത്രത്തെ വാ൪ധക്യം കീഴടക്കുമ്പോഴും ഓ൪മകൾക്ക് മങ്ങലില്ല. നാടുവിട്ടുപോയ ഇക്കാക്ക ഉപ്പുസത്യഗ്രഹത്തിന് പിന്നാലെ അറസ്റ്റും ജയിൽവാസവും കൊടിയ മ൪ദനവും എല്ലാം സഹിച്ചാണ് പത്ത് വ൪ഷത്തിന് ശേഷം തിരിച്ചു വന്നത്. പോകുന്ന സമയത്തുണ്ടായിരുന്ന വിപ്ളവ ആവേശം കൂടുതൽ ശക്തിപ്പെട്ടിരുന്നു.
വീട്ടിലുണ്ടായിരുന്ന സമ്പത്ത്മുഴുവൻ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. കിടപ്പാടം പോലും പണയത്തിലായി. ദാരിദ്ര്യത്തിൻെറ നീ൪ച്ചുഴിയിൽപ്പെട്ടുഴലുന്ന വലിയ കുടുംബത്തിലേക്കാണ് ഇക്കാക്ക വന്നത്. വീട്ടിലെ അവസ്ഥകണ്ട് ‘ഉമ്മ, ഇതൊക്കെ എങ്ങനെ സംഭവിച്ചു, ഞാൻ പോകുമ്പോൾ സ്ഥിതി ഇതായിരുന്നില്ലല്ലോ’എന്ന് ഇക്കാക്ക ചോദിച്ചു.വാപ്പ എതോ കരപ്രമാണിയോട് കേസ് നടത്തി, നമ്മൾ തോറ്റു, അങ്ങനെ എല്ലാം നഷ്ടപ്പെട്ടു. ഉമ്മയുടെ ദുഖംനിറഞ്ഞ വാക്കു കേട്ട് ഇക്കാക്ക ഒന്നും മിണ്ടിയില്ല. ദു$ഖംനിറഞ്ഞ മനസ്സുമായി നിസ്സഹായനായി നിന്നു. സഹോദരിമാ൪ രണ്ടുപേ൪ക്ക് വിവാഹപ്രായമായി . വീട്ടിൽ മിക്കവാറും പട്ടിണി. എല്ലാം ആലോചിച്ചപ്പോൾ ഇക്കാക്ക പറഞ്ഞു- ഉമ്മ, ഞാൻ ഒരു സ്ഥലംവരെ പോകുകയാണ്, കുറച്ചുദിവസം കഴിഞ്ഞേ വരൂ -ഉറച്ച ചുവടുകളോടെ ഇക്കാക്ക ഇറങ്ങിപ്പോയി. പിന്നീട്എറണാകുളത്ത് താമസം തുടങ്ങി. ജീവിക്കാനായി എഴുത്തിൽ ശ്രദ്ധകേന്ദ്രീകരിച്ചു. ഇടക്കിടെ ഞാൻ ഇക്കാക്കയുടെ കൂടെപോയി താമസിച്ചു. തിരിച്ചുപോരുമ്പോൾ ഉമ്മയെ ഏൽപ്പിക്കാൻ കുറച്ചുരൂപ തരും.
എം.പി പോളിൻെറ നി൪ദേശപ്രകാരം ഇക്കാക്കയെ കോട്ടയത്ത്വെച്ച് സി.പിയുടെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കസബ പൊലീസ് സ്റ്റേഷനിൽ കൊടിയ മ൪ദനം നേരിടേണ്ടിവന്നു. ഉച്ചക്ക് ചോറും സാമ്പാറും, രാവിലെ കഞ്ഞിയും പയറും, വൈകിട്ട് റൊട്ടിയും പരിപ്പുകറിയും- ഇതായിരുന്നു ജയിൽ ഭക്ഷണം. രാവിലത്തെ കഞ്ഞിയിൽ തേങ്ങാപീരപോലെ പുഴുക്കൾ പൊങ്ങിക്കിടക്കും, ഇതുമൂലം രാവിലെ കഞ്ഞി കുടിച്ചിരുന്നില്ല.
ബുക്ക്സ്റ്റാളിലെ പണി മതിയാക്കി ഞാൻ വീട്ടിലേക്ക് മടങ്ങി. കുറച്ചുരൂപ ഇക്കാക്ക തന്നു. അതുകൊണ്ട് തലയോലപ്പറമ്പിൽ ചെരുപ്പ്കട തുടങ്ങി. വിവാഹവുംകഴിച്ചു. പിന്നീട് ഇക്കാക്കയുടെ ബുക്ക്സ്റ്റാൾ എൻ.ബി.എസിന് വിറ്റു. വീട്ടിൽതാമസിച്ച അവസരത്തിലാണ് പാത്തുമ്മയുടെ ആട് എഴുതുന്നത്. പുസ്തകം പ്രശസ്തമായപ്പോൾ കഥാപാത്രങ്ങളായ ഞങ്ങളും പ്രശസ്തരായി. ഇന്നു കാണുന്ന ഈ പാലാംകടവില്ലേ..ഇക്കാക്കയുടെ ‘ആനപ്പൂട’എന്ന കഥയുടെ ഉറവിടം-കടവിൽ കുളിപ്പിക്കാൻ കൊണ്ടുവന്ന ആനയുടെ വാൽരോമമാണ് ബഷീ൪ മുങ്ങാംകുഴിയിട്ട്ചെന്ന് പറിച്ച് വത്സലകുമാരിക്ക് സമ്മാനിച്ചത്.
കൗമുദി പത്രാധിപ൪ കെ.ബാലകൃഷ്ണൻ വാ൪ഷികപതിപ്പിന്വേണ്ടിയുള്ള കഥക്കായി തലയോലപ്പറമ്പിൽ വന്ന കഥയും അബുവിൻെറ മനസ്സിലുണ്ട്. ഇക്കാക്കയുടെ കഥാപാത്രങ്ങൾ തലയോലപ്പറമ്പിൽ ജീവിച്ചിരുന്നവരാണ്. അബു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.