ഓഹരിവിപണി വ്യതിയാനമില്ലാതെ
text_fieldsമുംബൈ: കാലവ൪ഷം പ്രതികൂലമാണെന്ന ആശങ്കയത്തെുട൪ന്ന് നഷ്ടത്തിലേക്ക് വഴുതിയ ഓഹരിവിപണി ചൊവ്വാഴ്ചയും കാര്യമായ മുന്നേറ്റമില്ലാതെയാണ് ഇടപാടുകൾ അവസാനിപ്പിച്ചത്്. സെൻസെക്സ് 26.73 പോയൻറ് നേട്ടത്തിൽ 17,425.71ലും നിഫ്റ്റി 9.35 പോയൻറ് നേട്ടത്തിൽ 5,287.95ലും വ്യാപാരം അവസാനിപ്പിച്ചു.
രൂപയുടെ മൂല്യം 54.86 എന്ന നിലയിലേക്ക് മെച്ചപ്പെട്ടതോടെ ഒരവസരത്തിൽ, 10 ആഴ്ചയിലെ ഉയ൪ന്ന നിലയായ 17,526.82 പോയൻറ് വരെയത്തെിയ സെൻസെക്സ് വീണ്ടും നഷ്ടം നേരിടുകയായിരുന്നു. ശരാശരിയേക്കാൾ 31 ശതമാനത്തോളം കുറവാണ് ഇത്തവണ കാലവ൪ഷം എന്ന കൃഷിമന്ത്രിയുടെ പ്രസ്താവന ആശങ്കകൾക്ക് ആക്കംകൂട്ടിയതാണ് വിപണിയെ തള൪ത്തിയത്. അതേസമയം, സാമ്പത്തികവള൪ച്ച കൂട്ടുന്നതിനായി അമേരിക്കയിലെയും യൂറോപ്പിലെയും കേന്ദ്രബാങ്കുകൾ പണനയം പരിഷ്കരിക്കുമെന്ന പ്രത്യാശ ഏഷ്യൻ ഓഹരിവിപണിക്ക് കരുത്തുപക൪ന്നു.
ഭാരതി എയ൪ടെൽ, ഹിൻഡാൽകോ, കോൾ ഇന്ത്യ, എച്ച്.ഡി.എഫ്.സി, ഗെയ്ൽ ഇന്ത്യ, ഡോക്ട൪ റെഡ്ഢീസ് ലാബ്, ഒ.എൻ.ജി.സി, സ്റ്റെ൪ലൈറ്റ്, മാരുതി സുസുകി തുടങ്ങിയ ഓഹരികൾ നേട്ടത്തിലത്തെിയപ്പോൾ ഭെൽ, ജിൻഡാൽ സ്റ്റീൽ, ടി.സി.എസ്, ഐ.ടി.സി, ഹിന്ദുസ്ഥാൻ യൂനിലീവ൪ എന്നീ ഓഹരികൾ നഷ്ടത്തിലായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
