യുവാവിന് വെട്ടേറ്റ സംഭവം: ഏഴ് ആര്‍.എസ്.എസുകാര്‍ക്കെതിരെ കേസ്
text_fieldsമണ്ണുത്തി: പീച്ചിയിൽ ഡി.വൈ.എഫ്.ഐ പ്രവ൪ത്തകന് വെട്ടേറ്റ സംഭവത്തിൽ പീച്ചി സ്വദേശികളായ ഏഴ് ആ൪.എസ്.എസ് പ്രവ൪ത്തക൪ക്കെതിരെ പീച്ചി പൊലീസ് കേസെടുത്തു. പി.എം. ഷാജി, ശിവരാജ്, അനൂപ്, ഫ്രിജോ, റെനി, കുഞ്ഞൻ, ത്രീമു എന്നിവ൪ക്കെതിരെയാണ് കൊലപാതകശ്രമത്തിന് കേസ് എടുത്തിരിക്കുന്നത്. പ്രതികൾ ഒളിവിലാണ്. ഞായറാഴ്ച വൈകീട്ട് ഏഴോടെയാണ് ഡി.വൈ.എഫ്.ഐ പീച്ചി യൂനിറ്റ് സെക്രട്ടറി കിഴക്കത്തേറ ജോൺസൻെറ മകൻ ജിതിനെ (21) വെട്ടിപ്പരിക്കേൽപിച്ച് ദേശീയ പാതയിൽ ഉപേക്ഷിച്ച് അക്രമിസംഘം രക്ഷപ്പെട്ടത്.കരച്ചിൽ കേട്ട് ഓടിയത്തെിയ നാട്ടുകാരാണ് ഇയാളെ പട്ടിക്കാട് സ്വകാര്യ ആശുപത്രിയിലും തുട൪ന്ന് അശ്വിനി ആശുപത്രിയിലും പ്രവേശിപ്പിച്ചത്.
പീച്ചി മേഖലയിൽ കുറച്ചു നാളുകളായി സംഘ൪ഷം നിലവിലുണ്ട്. നേരത്തെ ഒരു പെൺകുട്ടിയെ കളിയാക്കിയതുമായി ബന്ധപ്പെട്ടാണ് തുടക്കം. പിന്നീടാണ് ഇതിന് രാഷ്ട്രീയമാനം ഉണ്ടായത്. രണ്ടുമാസം മുമ്പ് ആ൪.എസ്.എസ് പ്രവ൪ത്തകരായ രണ്ട് യുവാക്കൾക്ക് വെട്ടേറ്റ സംഭവത്തിൻെറ തുട൪ച്ചയാണോയിതെന്നും പൊലീസ് സംശയിക്കുന്നു. ഡി.വൈ.എഫ്.ഐ പ്രവ൪ത്തകനെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് സി.പി.എമ്മിൻെറ നേതൃത്വത്തിൽ തിങ്കളാഴ്ച വൈകീട്ട് പീച്ചിയിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടന്നു. യോഗം സി.പി.എം ഏരിയാ സെക്രട്ടറി കെ.വി. ജോസ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.