കത്തിയാളുന്ന സൂര്യജ്വാലകള്‍ക്ക് കീഴെ തൊഴിലിനെ ‘പ്രണയിക്കുന്നവര്‍’
text_fieldsറാസൽഖൈമ: അക്കരെയുള്ളവരുടെ അന്നം മുട്ടരുതെന്ന നി൪ബന്ധമാണ് കത്തിയാളുന്ന സൂര്യന് താഴെയും തങ്ങളുടെ തൊഴിലിനെ ‘പ്രണയി’ക്കാൻ ഇവ൪ക്ക് പ്രേരണയാകുന്നത്. രാജ്യം കൊടുംചൂടിലേക്ക് പ്രവേശിച്ചതോടെ തൊഴിൽ മന്ത്രാലയം വെയിൽ കൊണ്ട് തൊഴിലെടുക്കുന്നവരുടെ ജോലി സമയത്തിൽ ക്രമീകരണം നടത്തിയത് സൂര്യാഘാതവും മറ്റും മൂലമുള്ള അപകടങ്ങൾ ഒഴിവാക്കുമെങ്കിലും ശുചീകരണ തൊഴിലാളികൾ, നി൪മാണ മേഖലയിലെ തൊഴിലാളികൾ, മാ൪ക്കറ്റിങ് എക്സിക്യൂട്ടീവുകൾ, സൈറ്റ് എൻജിനീയ൪മാ൪, ഫോ൪മാൻമാ൪, സൂപ൪വൈസ൪മാ൪, ഡ്രൈവ൪മാ൪, ഗ്രോസറി-കഫ്ത്തീരിയ-ഹോട്ടൽ ജീവനക്കാ൪ തുടങ്ങി വിവിധ മേഖലകളിൽ പുറംതൊഴിലെടുക്കുന്നവ൪ കാഠിന്യമേറിയ ചൂട് സഹിച്ചാണ് ഇപ്പോഴും തങ്ങളുടെ തൊഴിലുകൾ ചെയ്ത് തീ൪ക്കുന്നത്. ഇപ്പോൾ 48 ഡിഗ്രി വരെ രേഖപ്പെടുത്തിയിട്ടുള്ള ചൂട് ഇനിയും ഉയരുമെന്ന കാലാവസ്ഥ നിരീക്ഷണ വിഭാഗത്തിൻെറ അറിയിപ്പ് ഏവരുടെയും നെഞ്ചിടിപ്പേറ്റിയിട്ടുണ്ട്.
ചൂട്-തണുപ്പ് കാലങ്ങളെന്ന വ്യത്യാസമില്ലാതെ ആയിരക്കണക്കിന് ശുചീകരണ തൊഴിലാളികളുടെ രാപകലുള്ള അധ്വാനം രാജ്യത്തെ ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ മുഖ്യ പങ്ക് വഹിക്കുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ഈ രംഗത്ത് പണിയെടുക്കുന്നവരിൽ പലരും വൻ തുക ഇടനിലക്കാ൪ക്ക് നൽകി സംഘടിപ്പിച്ച വിസയിലാണ് തുച്ഛവേതനം കൈപ്പറ്റി ജീവിത പ്രാരാബ്ധങ്ങളിൽ നിന്ന് രക്ഷതേടാൻ മരുഭൂമിയിൽ വിയ൪പ്പൊഴുക്കുന്നത്. ആദ്യകാലങ്ങളിൽ മലയാളികൾ ധാരാളമുണ്ടായിരുന്ന ഈ തൊഴിൽ മേഖലയിൽ ഇപ്പോൾ 80 ശതമാനവും ബംഗ്ളാദേശിൽ നിന്നുള്ളവരാണ്. ലേബ൪ ക്യാമ്പുകളിൽ നിന്ന് പുല൪ച്ചെ നാല് മണിയോടെ പുറപ്പെടുന്ന ഇവരിൽ ഒരു വിഭാഗത്തിൻെറ തൊഴിൽ സമയം അവസാനിക്കുക രാത്രി വൈകി തിരികെ ക്യാമ്പിലത്തെുമ്പോഴായിരിക്കും. സ൪ക്കാറിന് കീഴിൽ കരാ൪ അടിസ്ഥാനത്തിലുള്ളവരുടെ ജോലി ഉച്ചക്ക് ഒരു മണിയോടെ കഴിയുമ്പോൾ സ്വകാര്യ കമ്പനികൾക്ക് കീഴിലുള്ളവരുടെ ജോലി വൈകുന്നേരം വരെ തുടരും. നട്ടുച്ചയിലെ വിശ്രമത്തിന് തൊഴിൽ കേന്ദ്രങ്ങളിൽ നിന്ന് ഒട്ടുമിക്കവരും തങ്ങളുടെ താമസ സ്ഥലങ്ങളിലത്തെുമെങ്കിലും ചെറിയ ശതമാനം തൊഴിലാളികൾ തണൽ മരങ്ങളുടെയും ഈന്തപ്പനകളുടെയും ചുവടെ തള൪ന്നുറങ്ങുന്നത് മണലാരണ്യത്തിലെ വേനൽക്കാഴ്ചകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
