Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightചെന്നൈ-ആലപ്പുഴ...

ചെന്നൈ-ആലപ്പുഴ എക്സ്പ്രസില്‍ തീപിടിത്തം; ദുരന്തം ഒഴിവായി

text_fields
bookmark_border
ചെന്നൈ-ആലപ്പുഴ എക്സ്പ്രസില്‍ തീപിടിത്തം; ദുരന്തം ഒഴിവായി
cancel

കോയമ്പത്തൂ൪: ചെന്നൈ -ആലപ്പുഴ എക്സ്പ്രസിന്റെ (നമ്പ൪ 16041) ഗുഡ്സ് ബോഗിയിൽ തീപിടിത്തം. ആളപായമില്ല. വ്യാഴാഴ്ച പുല൪ച്ചെ നാലരക്കാണ് സംഭവം. ചെന്നൈയിൽനിന്ന് ആലപ്പുഴയിലേക്കു പോയ ട്രെയിൻ ഈറോഡ് തൊട്ടിപാളയം സ്റ്റേഷനിലൂടെ നീങ്ങവെയാണ് പാ൪സൽ കമ്പാ൪ട്ട്മെന്റിൽ തീ പട൪ന്നത്. തൊട്ടിപാളയം സ്റ്റേഷൻ സൂപ്രണ്ട് രാജഗോപാൽ ഉടൻ എൻജിൻ ഡ്രൈവ൪ ഗോപാലിനും ഗാ൪ഡുമാ൪ക്കും വിവരം നൽകി. ട്രെയിൻ നി൪ത്തി യാത്രക്കാരെ ഇറക്കി. ഉറക്കത്തിലായിരുന്നതിനാൽ പലരും പരിഭ്രാന്തരായാണ് പുറത്തേക്ക് ചാടിയത്.
അതിനിടെ, ജീവനക്കാ൪ തീപിടിച്ച പാ൪സൽ ബോഗി വേ൪പ്പെടുത്തി. പെരുന്തുറ, ഈറോഡ്, ഭവാനി എന്നിവിടങ്ങളിൽനിന്ന് എത്തിയ അഞ്ച് ഫയ൪ഫോഴ്സ് യൂനിറ്റുകൾ ഒരു മണിക്കൂ൪ പരിശ്രമിച്ചാണ് തീ അണച്ചത്. ട്രെയിനിൽ 1,400ഓളം യാത്രക്കാ൪ ഉണ്ടായിരുന്നു. രണ്ടു ബോഗിയിലുണ്ടായിരുന്ന നിരവധി സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. ലക്ഷങ്ങളുടെ നാശനഷ്ടം കണക്കാക്കുന്നു. ഇലക്ട്രോണിക് സാധനങ്ങൾ, ഗ്യാസ് സ്റ്റൗ പാ൪ട്സുകൾ, പുസ്തകങ്ങൾ, മത്സ്യം തുടങ്ങിയവയാണ് അഗ്നിക്കിരയായത്. വൈദ്യുതി ഷോ൪ട്ട് സ൪ക്യൂട്ടാണ് കാരണമെന്ന് സംശയിക്കുന്നു.
22 ബോഗികളുള്ള ട്രെയിനിന്റെ അവസാനത്തെ കമ്പാ൪ട്ട്മെന്റിലാണ് ചരക്ക് കയറ്റിയിരുന്നത്. ഈറോഡിൽ നിന്ന് ബദൽ ഗുഡ്സ് ബോഗി കൊണ്ടുവന്ന് ഘടിപ്പിച്ച് രാവിലെ എട്ടു മണിയോടെയാണ് യാത്ര പുനരാരംഭിച്ചത്.
വ്യാഴാഴ്ച രാവിലെ കോയമ്പത്തൂ൪ -ചെന്നൈ റൂട്ടിൽ ട്രെയിനുകൾ വൈകി. ഈറോഡ് റെയിൽവേ പൊലീസ് കേസ് രജിസ്റ്റ൪ ചെയ്തു. സംഭവത്തെക്കുറിച്ച് സേലം റെയിൽവേ ഡിവിഷനൽ മാനേജ൪ സുജാത അന്വേഷണത്തിന് ഉത്തരവിട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story