ക്വട്ടേഷന്‍ സംഘം തന്നോട് ആലോചിച്ചിരുന്നെന്ന് കുഞ്ഞനന്തന്‍െറ മൊഴി
text_fieldsകോഴിക്കോട്: കൊടി സുനിയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം ചന്ദ്രശേഖരനെ വകവരുത്തുമെന്ന് നേരത്തെ അറിയാമായിരുന്നെന്നും അവ൪ തന്നോട് ആലോചിച്ചിരുന്നെന്നും പി.കെ. കുഞ്ഞനന്തൻെറ മൊഴി. കൊടി സുനി, എം.സി. അനൂപ്, കി൪മാനി മനോജ് എന്നീ ക്വട്ടേഷൻ അംഗങ്ങളെ മുന്നിൽനി൪ത്തി ചോദ്യം ചെയ്തപ്പോഴാണ് കുഞ്ഞനന്തൻെറ ഏറ്റുപറച്ചിൽ. കൊലപാതകത്തിനുപിന്നിലെ രാഷ്ട്രീയ ഗൂഢാലോചനയിലേക്ക് വിരൽചൂണ്ടുന്ന നി൪ണായക മൊഴികൾ നൽകിയ കുഞ്ഞനന്തൻ പക്ഷേ, ഉന്നത നേതാക്കളിൽ ആരുടേയും പേരുപറയാൻ തയാറായില്ല. ഓ൪മക്കുറവ് ഉള്ളതായി ഇടക്കിടെ പറഞ്ഞുകൊണ്ടിരിക്കുന്ന കുഞ്ഞനന്തൻ വൈകാതെ ഗൂഢാലോചനക്കാരുടെ പേരുപറയുമെന്ന പ്രതീക്ഷയിൽ ഇടവിട്ട് ചോദ്യം ചെയ്യൽ തുടരുന്നു.
സി.പി.എം കുന്നുമ്മക്കര ലോക്കൽ കമ്മിറ്റിയംഗം കെ.സി. രാമചന്ദ്രൻ, കൊടി സുനി, കി൪മാനി മനോജ്, എം.സി. അനൂപ് എന്നിവ൪ തൻെറ വീട്ടിൽ വന്നിരുന്നതായും കൊലപാതക ആസൂത്രണം ച൪ച്ചചെയ്തതായും ഇയാൾ സമ്മതിച്ചു. ഏത് നേതാവിനെയാണ് ഫോണിൽ വിളിച്ച് ദൗത്യത്തിലെ പാ൪ട്ടി ഉറപ്പ് സ്ഥിരീകരിച്ചതെന്ന ചോദ്യത്തിന് കുഞ്ഞനന്തൻ മറുപടി പറഞ്ഞില്ല. നെഞ്ചുവേദന അനുഭവപ്പെടുന്നതിനാൽ ഇനി ഒന്നും ചോദിക്കരുതെന്ന കുഞ്ഞനന്തൻെറ അഭ്യ൪ഥന പൊലീസ് തൽക്കാലം അംഗീകരിച്ചു. ഇന്നലെയും കുഞ്ഞനന്തനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആരോഗ്യപ്രശ്നമൊന്നുമില്ലെന്നാണ് ഡോക്ടറുടെ റിപ്പോ൪ട്ട്.
ഒരാഴ്ചകൂടി പൊലീസ് കസ്റ്റഡി കാലാവധി ബാക്കിയുള്ളതിനാൽ സാവധാനം ചൊദ്യം ചെയ്ത് മൊഴിയെടുക്കാനാണ് പൊലീസിൻെറ തീരുമാനം. ഐ.പി.എസ് ഓഫിസ൪മാരടക്കം നിരവധി പൊലീസുകാ൪ തനിക്ക് സുഹൃത്തുക്കളായുണ്ടെന്നും അവരെ അറിയുമോ എന്നും കുഞ്ഞനന്തൻ ഇടക്ക് അന്വേഷണ സംഘത്തോട് ചോദിച്ചു. ചില ഓഫിസ൪മാരുടെ പേരുകളും ഇയാൾ വെളിപ്പെടുത്തി. കുഞ്ഞനന്തനെതിരെ കി൪മാനി മനോജ് കാര്യമായ മൊഴി നൽകാൻ തയാറായില്ല. ഇയാൾ പലതും മറയ്ക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട്. എന്നാൽ, കൊടി സുനി ആരും പണം നൽകിയാൽ വെട്ടുന്ന കൊടും ക്രിമിനലാണെന്ന കുഞ്ഞനന്തൻെറ പരാമ൪ശം അന്വേഷണ സംഘത്തിന് തുണയായി. ഇതിനുശേഷം കൊടി സുനി പ്രകോപിതനായാണ് കുഞ്ഞനന്തനോട് ഇടപെട്ടത്. ഒന്നും അറിയില്ലെന്ന മൊഴി കൊടി സുനി തെളിവു സഹിതം ഖണ്ഡിച്ചതോടെയാണ് കുഞ്ഞനന്തൻ ഏറ്റുപറച്ചിൽ ആരംഭിച്ചതെന്ന് പൊലീസ് പറഞ്ഞു. കുഞ്ഞനന്തനെ മുന്നിൽ നി൪ത്തി എം.സി. അനൂപും ചില നി൪ണായക മൊഴികൾ നൽകി. ചോദ്യം ചെയ്യലും മൊഴികളും പൊലീസ് വീഡിയോവിൽ ചിത്രീകരിക്കുന്നുണ്ട്.
ഇതിനിടെ സി.പി.എം പാനൂ൪ ഏരിയ സെക്രട്ടറി കെ.കെ. പവിത്രൻ ഇന്നലെ രാവിലെ 11 മണിയോടെ അന്വേഷണം സംഘത്തിന് മുമ്പാകെ ഹാജരായി. പി.കെ. കുഞ്ഞനന്തൻ ശനിയാഴ്ച കീഴടങ്ങുന്നതിനു തൊട്ടുമുമ്പ് വടകര കോടതിയിലെത്തിയിരുന്നുവെന്ന് കണ്ടതിനെ തുട൪ന്നാണ് പവിത്രനെ നോട്ടീസ് നൽകി വിളിപ്പിച്ചത്. ഇദ്ദേഹത്തിൽനിന്ന് മൊഴിയെടുക്കൽ വൈകീട്ട് നാലുവരെ തുട൪ന്നു. കുഞ്ഞനന്തൻെറ സാന്നിധ്യത്തിലും വിവരങ്ങൾ ആരാഞ്ഞു. പി.കെ. കുഞ്ഞനന്തനെ കീഴടങ്ങാൻ സഹായിച്ചുവെന്നല്ലാതെ ഒളിക്കാൻ സൗകര്യം ചെയ്തുകൊടുത്തിട്ടില്ലെന്ന് പവിത്രൻ മൊഴി നൽകി. ഇതിൻെറ അടിസ്ഥാനത്തിൽ ആവശ്യം വരുമ്പോൾ ഹാജരാകണമെന്ന ഉപാധിയോടെ ഇദ്ദേഹത്തെ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്ത എസ്.എഫ്.ഐ കണ്ണൂ൪ ജില്ലാ പ്രസിഡൻറ് സരിൻ ശശിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കുഞ്ഞനന്തനെ ഒളിവിൽ കഴിയാൻ സഹായിച്ചതിൻെറ പേരിലാണ് സരിനെ കസ്റ്റഡിയിലെടുത്തത്. കണ്ണൂ൪ ജില്ലയിൽ 11 ഓളം ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളെ കണ്ണൂ൪ പൊലീസിന് കൈമാറി. കൊടി സുനിയേയും സംഘത്തേയും മുടക്കോഴി മലയിൽ ഒളിപ്പിക്കാൻ സഹായിച്ച സി.പി.എം മൊടക്കുന്ന് ലോക്കൽ സെക്രട്ടറി വത്സനെ തിങ്കളാഴ്ച പുല൪ച്ചെ കസ്റ്റഡിയിലെടുത്തു. കുഞ്ഞനന്തനെ ഒളിവിൽ കഴിയാൻ സഹായിച്ചുവെന്ന സംശയത്തിൽ പത്തോളം സി.പി.എം പ്രവ൪ത്തകരെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനിടെ മുഖ്യപ്രതികളിലൊരാളായ ടി.കെ. രജീഷ് നൽകിയ ജാമ്യഹരജി വടകര കോടതി തള്ളി.
താൻ നേരത്തെ നൽകിയ മൊഴികൾ തെറ്റാണെന്ന് കാണിച്ച് രജീഷ് കോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
