രാഷ്ട്രീയമൊഴിഞ്ഞു ഇനി രാഷ്ട്രപതിയിലേക്ക്
text_fieldsന്യൂദൽഹി: എന്നും രണ്ടാമനായി നിന്ന്, ഒന്നാമന്റെ പണിയെടുത്ത 'പ്രണബ്ദാ' കോൺഗ്രസിന്റെ 'യുദ്ധമുറി'യിൽ നിന്ന് പടിയിറങ്ങി. അഞ്ചു പതിറ്റാണ്ട് നീണ്ട രാഷ്ട്രീയവഴിയിൽനിന്ന് ഇനി രാഷ്ട്രത്തിന്റെ ഒന്നാംപദവിയെന്ന പുതുപടവിലേക്ക്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന മുതി൪ന്ന കോൺഗ്രസ് നേതാവ് പ്രണബ് മുഖ൪ജിക്ക് പാ൪ട്ടി പ്രവ൪ത്തക സമിതിയിൽ നിന്നും കേന്ദ്രമന്ത്രിസഭയിൽ നിന്നും കസേരയൊഴിയുന്നു. പാ൪ട്ടി പ്രവ൪ത്തനം അവസാനിപ്പിച്ച് പ്രഥമപൗരന്റെ പദവിയിലേക്ക് ഉയ൪ത്തപ്പെടുന്ന ഏറ്റവും മുതി൪ന്ന സഹപ്രവ൪ത്തകന് കോൺഗ്രസ് പ്രവ൪ത്തക സമിതി അംഗങ്ങൾ അനൗപചാരിക യാത്രയയപ്പു നൽകി. ചൊവ്വാഴ്ച അദ്ദേഹം ധനമന്ത്രിപദം രാജിവെക്കും. 28ന് നാമനി൪ദേശപത്രിക സമ൪പ്പിക്കും. തൽക്കാലം ധനവകുപ്പ് പ്രധാനമന്ത്രി മൻമോഹൻ സിങ് തന്നെ കൈകാര്യം ചെയ്യും.
പാ൪ട്ടിയുടെ നയനിലപാടുകൾ രൂപപ്പെടുത്തുന്നതിലും പ്രതിസന്ധി ഘട്ടങ്ങളിലും നി൪ണായക പങ്കുവഹിച്ച പ്രണബ് മുഖ൪ജിയുടെ വിടവാങ്ങൽ ചടങ്ങ് വികാരനി൪ഭരമായിരുന്നു. കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വസതിയിൽ അനൗപചാരികമായി സമ്മേളിച്ച പ്രവ൪ത്തക സമിതി അംഗങ്ങൾ 'പ്രണബ്ദാ' മേലിൽ പാ൪ട്ടി പ്രവ൪ത്തനത്തിന് ഇല്ലാത്തതിന്റെ നഷ്ടബോധം പങ്കുവെച്ചു. ഇക്കാലമത്രയും നെഞ്ചേറ്റിയ പാ൪ട്ടിയെ വിട്ടകലുന്നതിന്റെ വൈകാരികതയാണ് പ്രണബ് മുഖ൪ജിക്ക് ഉണ്ടായിരുന്നത്.
ഇക്കാലമത്രയും യഥാ൪ഥ കോൺഗ്രസുകാരനായി താൻ പ്രവ൪ത്തിച്ചിട്ടുണ്ടെന്ന് മുഖ൪ജി പറഞ്ഞു. പാ൪ട്ടിക്ക് നല്ലതെന്ന് തോന്നിയ കാര്യങ്ങൾ ചെയ്തു. പ്രവ൪ത്തക സമിതിയിലെ ദീ൪ഘകാല പ്രവ൪ത്തനത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു. രാഷ്ട്രപതി സ്ഥാനത്തേക്ക് തന്നെ പാ൪ട്ടി നോമിനേറ്റ് ചെയ്തതിൽ നേതാക്കൾക്ക് മുഖ൪ജി നന്ദി പറഞ്ഞു. പാ൪ട്ടിക്ക് വേണ്ടി ജീവിതം സംഭാവന ചെയ്ത നേതാവിന് രാഷ്ട്രപതി സ്ഥാനാ൪ഥിത്വം നൽകാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്ന് സോണിയ ഗാന്ധി പറഞ്ഞു. പ്രണബ്ദാ രാഷ്ട്രപതിയാകുന്നത് കോൺഗ്രസിനെ സംബന്ധിച്ച് വലിയൊരു നഷ്ടമാണെന്ന് പ്രധാനമന്ത്രി മൻമോഹൻ സിങ് പറഞ്ഞു.
1978ലാണ് മുഖ൪ജി ആദ്യം പ്രവ൪ത്തക സമിതി അംഗമായത്. പ്രവ൪ത്തക സമിതിയിലെ ഏറ്റവും സീനിയറായ പ്രണബ് മുഖ൪ജിക്ക് യാത്രയയപ്പു നൽകുന്ന ചടങ്ങിൽ പ്രവ൪ത്തക സമിതിയിലെ 26ൽ 22 അംഗങ്ങളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.