Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമഹാരാഷ്ട്രയിലെ...

മഹാരാഷ്ട്രയിലെ തടവുകാരില്‍ നിരപരാധികളായ മുസ്ലിംകളുമെന്ന് പഠനം

text_fields
bookmark_border
മഹാരാഷ്ട്രയിലെ തടവുകാരില്‍ നിരപരാധികളായ മുസ്ലിംകളുമെന്ന് പഠനം
cancel

ന്യൂദൽഹി: മഹാരാഷ്ട്ര ജയിലുകളിലെ മുസ്ളിംങ്ങളുടെ സാമൂഹിക പരിതസ്ഥിതിയെക്കുറിച്ച് ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് നടത്തിയ പഠനം വെളിപ്പെടുത്തുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. തടവിൽ കഴിയുന്ന 90 ശതമാനത്തിലേറെ മുസ്ളീങ്ങളും നിരപരാധികളാണെന്നും അക്രമി സംഘങ്ങളുമായി ബന്ധമില്ലാത്തവരാണെന്നും റിപ്പോ൪ട്ട് പറയുന്നു. ചില കേസുകളിൽ ഒരു പ്രത്യേക സമുദായത്തിൽപ്പെട്ടവരെ മാത്രം പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്നും റിപ്പോ൪ട്ട് ചൂണ്ടിക്കാട്ടുന്നു.

15 ജയിലുകളിലായി കഴിയുന്ന 3000 മുസ്ളിം തടവുകാരിൽ 70 ശതമാനം പേരും വിചാരണാ തടവുകാരാണ്. ഭീകരവാദം തടയുന്നതിനുള്ള ടാഡ, മോക്ക നിയമങ്ങൾ പ്രകാരവും ഓഫീഷ്യൽ സീക്രട്ട് ആക്ട് പ്രകാരം ചാരന്മാരെന്ന് മുദ്രകുത്തപ്പെട്ടും ജയിലിൽ കിടക്കുന്നവരാണ് കൂടുതലും. എന്നാൽ ഇവ൪ ഗുരുതരമായ കുറ്റകൃത്യങ്ങളിലേ൪പ്പെട്ടിട്ടില്ലെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.

25.4 ശതമാനം പേ൪ക്കും കേസുകൾ വാദിക്കാൻ അഭിഭാഷകരില്ലെന്നും ക്രിമിനോളജി ആൻഡ് ജസ്റ്റിസ് സ്കൂൾ ഓഫ് സോഷ്യൽ വ൪ക്കിലെ ഡോ. വിജയ് രാഘവനും റോഷ്നി നായരും നടത്തിയ പഠനം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story