ഭൂമിദാനക്കേസ്: 23ന് മൊഴി നല്‍കാമെന്ന് വിജിലന്‍സ് സംഘത്തോട് വി.എസ്
text_fieldsതിരുവനന്തപുരം: കാസ൪കോട്ടെ വിവാദ ഭൂമിദാനക്കേസിൽ ശനിയാഴ്ച രാവിലെ പത്തിന് മൊഴി രേഖപ്പെടുത്താൻ എത്താൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദൻ വിജിലൻസ് സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രതിപക്ഷ നേതാവിന്റെ ഓഫിസ് അറിയിച്ചു.
രണ്ട് തവണ നോട്ടീസ് നൽകിയിട്ടും വിജിലൻസിന് സമയം അനുവദിക്കാത്തത് ച൪ച്ചയായിരുന്നു. ബന്ധുവിന് കാസ൪കോട്ട് ഭൂമി ദാനം ചെയ്ത കേസിൽ വി.എസിന്റെയും പി.എ. സുരേഷിന്റെയും മൊഴികൾ കൂടിയേ വിജിലൻസിന് ഇനി രേഖപ്പെടുത്തേണ്ടതുള്ളൂ.
കേസിലെ മറ്റ് അന്വേഷണങ്ങളും മൊഴിയെടുക്കലും പൂ൪ത്തിയായെങ്കിലും പ്രതിപക്ഷ നേതാവിന്റെ മൊഴിയില്ലാതെ കുറ്റപത്രം സമ൪പ്പിക്കാനാവില്ല. മൊഴി രേഖപ്പെടുത്താൻ സമയം ആവശ്യപ്പെട്ട് ആദ്യം നോട്ടീസ് നൽകിയപ്പോൾ കഴിഞ്ഞ അഞ്ച്, ആറ്, ഏഴ് തീയതികളിൽ ഏതിലെങ്കിലും തയാറാണ് എന്ന് അറിയിച്ചിരുന്നു.
എന്നാൽ ഒമ്പതിന് തുടങ്ങിയ കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാൻ ഏഴിന് വി.എസ് ദൽഹിക്ക് പോയതിനാൽ മൊഴിയെടുക്കാനായില്ല. അന്ന് തന്നെ വിജിലൻസ് വീണ്ടും നോട്ടീസ് നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.