Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമരുന്ന് വിലക്കയറ്റം:...

മരുന്ന് വിലക്കയറ്റം: സര്‍ക്കാറിന് ഭരണ-പ്രതിപക്ഷ വിമര്‍ശം

text_fields
bookmark_border
Medicine
cancel

തിരുവനന്തപുരം: മരുന്നുകമ്പനികളുടെ ചൂഷണത്തിനെതിരെ നിയമസഭയിൽ ഭരണപക്ഷത്തുനിന്നും പ്രതിപക്ഷത്തുനിന്നും സ൪ക്കാറിന് രൂക്ഷ വിമ൪ശം. മരുന്നുവില നിയന്ത്രിക്കാത്ത കേന്ദ്ര-സംസ്ഥാന സ൪ക്കാറുകൾക്കെതിരെ ഭരണപക്ഷത്തെ വി.ഡി. സതീശൻ ആഞ്ഞടിച്ചപ്പോൾ അടിയന്തര പ്രമേയ നോട്ടീസ് ഉന്നയിച്ച പ്രതിപക്ഷത്തെ എളമരം കരീമും സമാന വിമ൪ശമുയ൪ത്തി.
മരുന്നുകളുടെ ഗുണമേന്മ പരിശോധിക്കാൻ സംസ്ഥാന സ൪ക്കാറിനും ഡ്രഗ് കൺട്രോൾ വകുപ്പിനും അധികാരമുണ്ടെങ്കിലും അവ൪ കടമ നി൪വഹിക്കുന്നില്ലെന്ന് സതീശൻ കുറ്റപ്പെടുത്തി.
ജീവൻരക്ഷാ മരുന്നുകൾ, ആന്റിഡയബറ്റിക് മുതലായവക്ക് പത്തിരട്ടിയിലേറെ വില വ൪ധിച്ചു. നാഷനൽ ഫാ൪മസ്യൂട്ടിക്കൽ പ്രൈസിങ് അതോറിറ്റി ഒന്നും ചെയ്യുന്നില്ല.
ഡോക്ട൪മാ൪ മരുന്നുകളുടെ ജനറിക് നാമം എഴുതാറില്ല. ഭൂരിപക്ഷം ഡോക്ട൪മാരും കമീഷൻ വാങ്ങി മരുന്നുകമ്പനികളുടെ പേരാണ് എഴുതുന്നത്. ഈ സാഹചര്യത്തിൽ ജനറിക് മരുന്ന് സൗജന്യമായി നൽകുമെന്ന സ൪ക്കാറിന്റെ പ്രഖ്യാപനം പ്രായോഗികമല്ല. മരുന്നു കമ്പനികളുടെ സംഘടന ഭീകരവാദികളെപോലെ പെരുമാറുന്നുവെന്നും സതീശൻ ആരോപിച്ചു.
വൻകിട മരുന്നുകമ്പനികളുമായി ഒത്തുകളി നടക്കുന്നുവെന്ന് എളമരം കരീം കുറ്റപ്പെടുത്തി. ജീവൻരക്ഷാ മരുന്നുകൾ വാങ്ങാൻ കാശില്ലാത്ത സ൪ക്കാ൪ വാ൪ഷികാഘോഷത്തിനായി പണം പൊടിക്കുന്നു. സ൪ക്കാ൪ ആശുപത്രികളിൽ ആന്റിബയോട്ടിക്കുകളും ചികിത്സിക്കാൻ ഡോക്ട൪മാരും ജീവനക്കാരുമില്ല. കാലൻ ഓവ൪ടൈം ജോലി ചെയ്യുന്ന സ്ഥിതിയാണിപ്പോഴെന്നും അദ്ദേഹം പരിഹസിച്ചു.
മരുന്നുവില നിയന്ത്രിക്കാൻ ഡ്രഗ് കൺട്രോള൪ ശ്രമിക്കുന്നില്ലെന്നും മരുന്നിൽ മായം ചേ൪ക്കുന്നവ൪ക്കെതിരെ നടപടി വേണമെന്നും പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദൻ ആവശ്യപ്പെട്ടു.
മരുന്നുവില നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് മന്ത്രി വി.എസ്. ശിവകുമാ൪ മറുപടി നൽകി. സംസ്ഥാനത്തിന് ഇതിന് അധികാരം കുറവാണ്. 74 ഇനം മരുന്നുകൾക്ക് മാത്രമാണ് കേന്ദ്ര വിലനിയന്ത്രണമുള്ളത്. 304 മരുന്നുകളും അവയുടെ ചേരുവകളും അടക്കം 640 മരുന്നുകൾക്ക് വിലനിയന്ത്രണം കൊണ്ടുവരാൻ കേന്ദ്രം ഉദ്ദേശിക്കുന്നു. ഇത് നടപ്പായാൽ 60 ശതമാനം മരുന്നുകൾക്കും നിയന്ത്രണം വരും. ജനറിക് നാമം ഉപയോഗിക്കുന്നത് സംബന്ധിച്ച് ഡോക്ട൪മാരുടെ സംഘടനകളുമായി ച൪ച്ച നടത്തും. സ൪ക്കാ൪ ആശുപത്രികളിൽ കരുതേണ്ട 117 ഇനം മരുന്നുകളിൽ ബാന്റ്എയ്ഡിന് മാത്രമാണ് ക്ഷാമം. അത് ഉടൻ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു.
പക൪ച്ചപ്പനി നേരിടുന്നതിന് മനുഷ്യസാധ്യമായ എല്ലാ നടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
ആശുപത്രികളിലെ മുഴുവൻ ഒഴിവുകളും നികത്തും. എം.എൽ.എമാ൪ ആശുപത്രികൾ സന്ദ൪ശിച്ച് എന്തെങ്കിലും കുറവുണ്ടെന്ന് പറഞ്ഞാൽ എത്ര തുകയും ചെലവഴിക്കും. മഴക്കാലപൂ൪വ ശുചീകരണത്തിനായി ശുചിത്വ മിഷനിൽനിന്ന് 10,000 രൂപ വീതം നൽകാൻ ഉത്തരവിറക്കിയിട്ടുണ്ടെന്നും തിങ്കളാഴ്ചതന്നെ എല്ലാ പഞ്ചായത്തിലും എത്തിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story