Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഈജിപ്ത് പ്രസിഡന്റ്...

ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പോളിങ് നിരാശാജനകമെന്ന്

text_fields
bookmark_border
ഈജിപ്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പ്; പോളിങ് നിരാശാജനകമെന്ന്
cancel

കൈറോ: ഈജിപ്തിൽ ശനി, ഞായ൪ ദിവസങ്ങളിലായി നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ പോളിങ് നിരക്ക് നിരാശാജനകമാണെന്ന് രാഷ്ട്രീയ നിരീക്ഷക൪ വിലയിരുത്തി.
മുസ്ലിം ബ്രദ൪ഹുഡ് നേതാവ് മുഹമ്മദ് മു൪സിയും മുൻ പ്രധാനമന്ത്രി അഹ്മദ് ശഫീഖും സ്ഥാനാ൪ഥികളായി അണിനിരന്ന മത്സരത്തിന് വോട്ട൪മാരെ വേണ്ടത്ര ആവേശമുണ൪ത്താൻ സാധിച്ചില്ലെന്നാണ് റിപ്പോ൪ട്ടുകൾ നൽകുന്ന സൂചന.
വോട്ടെടുപ്പിന്റെ പ്രഥമദിവസമായ ശനിയാഴ്ച പല ബൂത്തുകളിലും 20 ശതമാനത്തിലും താഴെയായിരുന്നു പോളിങ്ങെന്ന് 'ലോയേഴ്സ് സിൻഡിക്കേറ്റ്' റിപ്പോ൪ട്ട് ചെയ്തു. ഞായറാഴ്ചയും വോട്ട൪മാരുടെ നീണ്ട നിരകൾ പ്രത്യക്ഷപ്പെട്ടില്ല.
വോട്ടെടുപ്പിന്റെ രണ്ടുദിവസം മുമ്പ് പാ൪ലമെന്റ് പിരിച്ചുവിട്ട നടപടിയിൽ രോഷാകുലരായ വോട്ട൪മാ൪ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചതായി ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. അതേസമയം, കടുത്ത ചൂടുമൂലമാണ് വോട്ട൪മാ൪ ബൂത്തുകളിൽ എത്താതിരുന്നതെന്നും വാ൪ത്താ ഏജൻസികൾ വ്യക്തമാക്കി.
മുൻ പ്രസിഡന്റ് ഹുസ്നി മുബാറകിന്റെ മിത്രമായ അഹ്മദ് ശഫീഖിനെ അധികാരത്തിലേറ്റാൻ സ൪ക്കാ൪ മെഷീനറികൾ ഒളിഞ്ഞും തെളിഞ്ഞും പ്രവ൪ത്തിക്കുന്നതായി ആരോപണമുയ൪ന്നിട്ടുണ്ട്. പ്രമുഖ സ൪ക്കാ൪ വകുപ്പുകളിലും സൈന്യത്തിലും മുബാറക് അനുകൂലികൾ മേധാവിത്വം തുടരുന്നതിനാൽ ശഫീഖിനുവേണ്ടിയുള്ള കരുനീക്കങ്ങൾ അനായാസമാകുമെന്നാണ് സൂചന.
അതേസമയം, മുബാറകിനെ കടപുഴക്കിയ വിപ്ലവത്തിൽ പ്രധാനപങ്ക് വഹിച്ച ഏപ്രിൽ-6 മൂവ്മെന്റ് പ്രവ൪ത്തക൪ മു൪സിക്കുവേണ്ടിയാണ് സമ്മതിദാനം വിനിയോഗിച്ചത്. ആദ്യറൗണ്ടിലെ പ്രസിഡന്റ് സ്ഥാനാ൪ഥിയും മുൻ ബ്രദ൪ഹുഡ് നേതാവുമായ അബ്ദുൽ മുൻഇം അബ്ദുൽ ഫുതുഹ് മു൪സിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു.
നൈൽ ഡെൽറ്റ മേഖലയിലെ സഗാസിഗ് പട്ടണത്തിലെ ബൂത്തിൽ മു൪സി വോട്ട് രേഖപ്പെടുത്തിയപ്പോൾ ശഫീഖ് കൈറോ നഗരപ്രാന്തത്തിലെ തജമ്മുൽ ഖമീസിലാണ് വോട്ട് ചെയ്തത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story