നിലം നികത്തി കെട്ടിടം നിര്‍മിക്കുന്നു
text_fieldsതിരുവല്ല: കാവുംഭാഗത്ത് നിലം നികത്തി കെട്ടിടം നി൪മിക്കുന്നതായി പരാതി. കാവുംഭാഗം വില്ലേജിൽ സ൪വേ 61/11, 66/2 എന്നിവയിൽ ഉൾപ്പെടുന്ന 84.08 ആ൪ സ്ഥലത്തിൻെറ പകുതി ഭാഗമാണ് നികത്തിയത്. ഇത് സംബന്ധിച്ച് കാവുംഭാഗം അരയാലുംമൂട്ടിൽ എബ്രഹാം ഉമ്മൻ കലക്ട൪ക്ക് പരാതി നൽകി. തിരുവല്ല ആ൪.ഡി.ഒ ക്ക് മാ൪ച്ച് 23 ന് പരാതി നൽകിയെങ്കിലും നടപടി സ്വീകരിക്കാത്തതിനെ തുട൪ന്നാണ് കലക്ട൪ക്ക് പരാതി നൽകിയത്.
എബ്രഹാം ഉമ്മൻ കാവുംഭാഗം വില്ലേജ് ഓഫിസ൪ക്ക് വിവരാവകാശ നിയമ പ്രകാരം വസ്തുവിൻെറ നിജസ്ഥിതി അറിയാൻ അപേക്ഷ നൽകിയിരുന്നു. 2011 ജനുവരി 10 ന് നി൪ദിഷ്ട സ്ഥലം നിലം ആയിരുന്നെന്നാണ് മറുപടി കിട്ടിയത്. എന്നിട്ടും ആ൪.ഡി.ഒ ഉൾപ്പെടെ റവന്യൂ അധികൃത൪ നടപടി സ്വീകരിച്ചില്ലെന്നാണ് പരാതി.
തിരുവല്ല താലൂക്കിൽ കടപ്ര, നിരണം, കാവുംഭാഗം വില്ലേജുകളിൽ വ്യാപകമായി പാടശേഖരങ്ങൾ മണ്ണിട്ട് നികത്തുന്നുണ്ട്. തുച്ഛ വിലയ്ക്ക് പാടശേഖരം വാങ്ങി മണ്ണിട്ട് നികത്തി വൻ ലാഭത്തിന് മറിച്ചു വിൽക്കുകയാണ്. ഇതിന് പിന്നിൽ റവന്യൂ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുണ്ടെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.