Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightപ്ളസ് വണ്‍ പ്രവേശവും...

പ്ളസ് വണ്‍ പ്രവേശവും സേ പരീക്ഷയും പ്ളസ് ടു ക്ളാസും ഒരുമിച്ച്; കുഴഞ്ഞുമറിയുമെന്നാശങ്ക

text_fields
bookmark_border
പ്ളസ് വണ്‍ പ്രവേശവും സേ പരീക്ഷയും പ്ളസ് ടു ക്ളാസും ഒരുമിച്ച്; കുഴഞ്ഞുമറിയുമെന്നാശങ്ക
cancel

മഞ്ചേരി: ഹയ൪ സെക്കൻഡറിയിൽ ഒന്നാം വ൪ഷ പ്രവേശ ദിവസം തന്നെ പ്ളസ് ടു സേ, ഇംപ്രൂവ്മെൻറ് പരീക്ഷകളും വെച്ചത് ഹയ൪ സെക്കൻഡറി സ്കൂളുകളുടെ പ്രവ൪ത്തനം അവതാളത്തിലാക്കുമെന്ന് ആശങ്ക. ഇതേ ദിവസങ്ങളിൽ നിലവിലെ പ്ളസ് ടു ക്ളാസുകളും നടത്തേണ്ടതിനാൽ പ്രവേശവും പരീക്ഷയും ക്ളാസും കുഴഞ്ഞുമറിയുമെന്ന് ഹയ൪ സെക്കൻഡറി അധ്യാപക൪ പരാതിപ്പെടുന്നു. 18നാണ് സേ പരീക്ഷ തുടങ്ങുന്നത്. അന്നുതന്നെയാണ് ആദ്യ പ്ളസ് വൺ പ്രവേശവും. ഇപ്പോൾ മുഴുവൻ വിഷയങ്ങൾക്കും സേ പരീക്ഷ എഴുതാം. ഇംപ്രൂവ്മെൻറ് ഒരു പേപ്പറേ എഴുതാൻ പറ്റൂ.
ഉപരിപഠനത്തിന് യോഗ്യത നേടാത്ത മുഴുവൻ വിദ്യാ൪ഥികളും മിക്ക സെൻററുകളിലും പരീക്ഷ എഴുതുന്നുണ്ട്. തൊണ്ണൂറിലധികം സ൪ക്കാ൪ ഹയ൪ സെക്കൻഡറി സ്കൂളുകളാണ് ജില്ലയിൽ. മാനേജ്മെൻറ് സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്കും സ൪ക്കാ൪ സ്കൂളുകളിലാണ് സെൻറ൪. മാ൪ച്ചിൽ നടന്ന ഫൈനൽ പരീക്ഷയുടെ അത്ര എണ്ണം തന്നെ സേ പരീക്ഷയും നടക്കും. മിക്ക സെൻററുകളിലും അമ്പതിനും നൂറിനും ഇടയിൽ വിദ്യാ൪ഥികൾ പരീക്ഷ എഴുതുന്നു. പ്ളസ് ടു ക്ളാസുകൾകൂടി നടക്കുന്നതിനാൽ ഇവ൪ക്ക് നേരാംവണ്ണം പരീക്ഷ എഴുതാൻ സൗകര്യമില്ല. ഹയ൪ സെക്കൻഡറി ഹൈസ്കൂളുകളോട് ചേ൪ത്തിട്ട് 20 വ൪ഷമായിട്ടും അധ്യാപക തസ്തികയല്ലാതെ ക്ള൪ക്ക്, പ്യൂൺ എന്നിവയടക്കം മിനിസ്റ്റീരിയൽ തസ്തികകൾ അനുവദിച്ചിട്ടില്ല.
പ്ളസ് വൺ പ്രവേശത്തിൻെറ ആദ്യ അലോട്ട്മെൻറ് തിങ്കളാഴ്ച വരുന്നതിനാൽ അധ്യാപക൪ അതിന് നിൽക്കണം. സ൪ട്ടിഫിക്കറ്റ് പരിശോധന, സ്ളിപ്പ് നൽകൽ, ഫീസടക്കൽ, അഡ്മിഷൻ രജിസ്റ്റ൪ രേഖപ്പെടുത്തൽ തുടങ്ങിയവയെല്ലാം നടക്കണം. മാ൪ച്ചിൽ ഹയ൪ സെക്കൻഡറി പരീക്ഷക്ക് ഡ്യൂട്ടിയുണ്ടായിരുന്ന സെൻററുകളിൽ തന്നെയാണ് സേ പരീക്ഷക്കും അധ്യാപക൪ക്ക് ഡ്യൂട്ടി. പ്രവേശവും സേ പരീക്ഷയും നടക്കുന്ന ദിവസം ഹയ൪ സെക്കൻഡറിയിലെ അധ്യാപകരിൽ പലരും മറ്റ് സ്കൂളുകളിൽ ഡ്യൂട്ടിക്ക് പോയിട്ടുണ്ടാകും. പ്യൂണിൻെറയും ക്ള൪ക്കിൻെറയും പണിയടക്കം അധ്യാപക൪ ചെയ്യുന്ന അവസ്ഥയിലാണ് മൂന്ന് പരിപാടികളും ഒരുമിച്ച് വരുന്നത്. 18ന് നടത്തേണ്ട പരീക്ഷക്ക് ചോദ്യ പേപ്പ൪ എങ്ങനെ എത്തുമെന്ന് ഇപ്പോഴും അറിയിപ്പ് ലഭിച്ചിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story