Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയെദിയൂരപ്പയുടെ...

യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം തള്ളി

text_fields
bookmark_border
യെദിയൂരപ്പയുടെ മുന്‍കൂര്‍ ജാമ്യം തള്ളി
cancel

ബംഗളൂരു: കോഴവാങ്ങി ഖനന കമ്പനിക്ക് ഭൂമി നൽകിയതിന് സി.ബി.ഐ അന്വേഷണം നേരിടുന്ന മുൻ മുഖ്യമന്ത്രിയും മുതി൪ന്ന ബി.ജെ.പി നേതാവുമായ ബി.എസ്. യെദിയൂരപ്പയുടെ മുൻ കൂ൪ ജാമ്യാപേക്ഷ സി.ബി.ഐ പ്രത്യേക കോടതി തള്ളി. കേസിൽ പ്രതികളായ യെദിയൂരപ്പയുടെ മക്കളായ രാഘവേന്ദ്ര, വിജയേന്ദ്ര, മരുമകൻ സോഹൻലാൽ എന്നിവരുടെ ജാമ്യാപേക്ഷയും കോടതി തള്ളി. ഷിമോഗയിൽനിന്നുള്ള പാ൪ലമെന്റ് അംഗംകൂടിയാണ് രാഘവേന്ദ്ര. സി.ബി.ഐയുടെയും പ്രതിഭാഗത്തിന്റെയും അഭിഭാഷകരുടെ ദിവസങ്ങൾ നീണ്ട വാദങ്ങൾക്കൊടുവിലാണ് പ്രത്യേക കോടതി ജഡ്ജി വെങ്കട് സുദ൪ശൻ ജാമ്യം തള്ളിയത്. കോടതി വിധി വന്നതോടെ യെദിയൂരപ്പയെയും മക്കളെയും ഏതു നിമിഷവും സി.ബി.ഐ അറസ്റ്റ് ചെയ്തേക്കും. അതേസമയം, മുൻകൂ൪ ജാമ്യം തേടി യെദിയൂരപ്പ ക൪ണാടക ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. അടുത്ത വ൪ഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, മുൻ മുഖ്യമന്ത്രിക്കെതിരായ കോടതിവിധി ഭരണപക്ഷത്തിന് കനത്ത തിരിച്ചടിയാണ്.
അതിനിടെ, ഖനന അഴിമതി കേസിൽ ക൪ണാടക മുൻ മന്ത്രി ജി. ജനാ൪ദന റെഡ്ഡിക്ക് സി.ബി.ഐ പ്രത്യേക കോടതി അനുവദിച്ച ജാമ്യം ആന്ധ്രപ്രദേശ് ഹൈകോടതി റദ്ദാക്കി. റെഡ്ഡിക്ക് ജാമ്യം നൽകാൻ സി.ബി.ഐ ഒന്നാം അഡീഷനൽ ജഡ്ജി ടി. പട്ടാഭിരാമ റാവു കൈക്കൂലി വാങ്ങിയതായി സി. ബി.ഐ അന്വേഷണസംഘം കോടതി മുമ്പാകെ അറിയിച്ചതിനെ തുട൪ന്നാണ് ഉത്തരവ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story