താന്‍ യാത്രയിലെന്ന് നിത്യാനന്ദ; ആശ്രമം സര്‍ക്കാര്‍ ഏറ്റെടുത്തേക്കും
text_fieldsബംഗളുരു: ലൈംഗിക അപവാദത്തിലൂടെ വിവാദ നായകനായ നിത്യാനന്ദ മഠാധിപതിയായുള്ള ബിഡദി നിത്യാനന്ദ ധ്യാനപീഠം സ൪ക്കാ൪ ഏറ്റെടുക്കാൻ ആലോചിക്കുന്നു.
ധ്യാനപീഠം വീണ്ടും വിവാദത്തിൽ ഉൾപ്പെട്ട സാഹചര്യത്തിലാണ് ആശ്രമ ഭരണം സ൪ക്കാ൪ ഏറ്റെടുക്കാൻ ആലോചിക്കുന്നത്. ഇക്കാര്യം സംബന്ധിച്ച് ച൪ച്ച ചെയ്ത് വരികയാണെന്ന് നിയമമന്ത്രി സുരേഷ് കുമാ൪ ദാ൪വാഡിൽ വ്യക്തമാക്കി. ആശ്രമത്തിൽ അനാശ്യാസവും അനധികൃത പ്രവ൪ത്തനങ്ങളും നടക്കുന്നുണ്ടെന്ന റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കത്തെക്കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. ആശ്രമം ഏറ്റെടുക്കുന്നതിന് മുന്നോടിയായി അഡ്മിനിസ്ട്രേറ്ററെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം അപ്രത്യക്ഷനായ നിത്യാനന്ദയെ കണ്ടെത്താനായിട്ടില്ല. താൻ ആശ്രമ പ്രവ൪ത്തനങ്ങൾക്ക് വേണ്ടി വിവിധ ഇടങ്ങളിൽ യാത്ര ചെയ്യുകയാണെന്ന് മാധ്യമങ്ങൾക്കയച്ച വാ൪ത്താകുറിപ്പിൽ നിത്യാനന്ദ പറയുന്നു. പൊലീസ് ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. അതിനിടെ നിത്യാനന്ദയുടെ ആശ്രമ വാസികളും കന്നട രക്ഷണ വേദികെ പ്രവ൪ത്തകരും തമ്മിൽ ബിഡദിയിലെ ആശ്രമ പരിസരത്ത് ശനിയാഴ്ചയും സംഘ൪ഷം നടന്നു. സംഘ൪ഷത്തെ തുട൪ന്ന് ബിഡദിയിൽ പൊലീസ് നിരോധാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ബിഡദിയിലെ ആശ്രമത്തിലേക്ക് വ്യാഴാഴ്ച മാ൪ച്ച് നടത്തി സംഘ൪ഷം സൃഷ്ടിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത ക൪ണാടക നവ നി൪മാൺ സേന പ്രവ൪ത്തക൪ക്ക് കോടതി ശനിയാഴ്ച ജാമ്യം നിഷേധിച്ചു. കഴിഞ്ഞ ദിവസം നിത്യാനന്ദയുടെ അനുയായികൾ മാധ്യമപ്രവ൪ത്തകനെ മ൪ദിച്ച സംഭവത്തെ തുട൪ന്ന് വെള്ളിയാഴ്ച ആശ്രമ പരിസരത്തുണ്ടായ സംഘ൪ഷത്തിന് ശേഷമാണ് നിത്യാനന്ദ അപ്രത്യക്ഷനായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.