പാര്‍ട്ടി നേതൃത്വത്തെ കൊലക്കേസുകളില്‍ കുരുക്കാന്‍ ശ്രമം -എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍
text_fieldsകണ്ണൂ൪: ഷുക്കൂ൪, ചന്ദ്രശേഖരൻ, ഫസൽ വധക്കേസുകളിൽ പാ൪ട്ടി നേതൃത്വത്തെ എങ്ങനെയെങ്കിലും ഉൾപ്പെടുത്താനാണ് പൊലീസും യു.ഡി.എഫും ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.വി. ഗോവിന്ദൻ മാസ്റ്റ൪. ഷുക്കൂ൪ വധക്കേസിൽ അറസ്റ്റ് ചെയ്ത പാ൪ട്ടി പ്രവ൪ത്തകരെ മ൪ദനത്തിനിരയാക്കിയെന്നാരോപിച്ച് സി.പി.എം കണ്ണൂ൪ ഡിവൈ.എസ്.പി ഓഫിസിലേക്ക് നടത്തിയ മാ൪ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഷുക്കൂ൪ വധക്കേസിൽ പി. ജയരാജനെയും ടി.വി. രാജേഷിനെയും പ്രതിചേ൪ക്കണമെന്നാണ് തിരുവഞ്ചൂ൪ രാധാകൃഷ്ണന്റെയും ലീഗിന്റെയും തീരുമാനം. ഇത് നടപ്പാക്കാനാണ് പൊലീസ് ശ്രമം. മൂന്ന് കൊലക്കേസുകളുമായി ബന്ധപ്പെടുത്തി യു.ഡി.എഫും മതഭീകരവാദികളും പൊലീസും ചേ൪ന്ന് സി.പി.എമ്മിനെ ആക്രമിക്കുകയാണ്. ഏത് കേസിലും ആരെ അറസ്റ്റ് ചെയ്താലും ഞങ്ങൾക്കൊന്നുമില്ല. അന്വേഷണത്തിൽ ആരും ഇടപെടുകയുമില്ല. പൊലീസ് നിയമവിരുദ്ധമായി പ്രവ൪ത്തിച്ചപ്പോഴാണ് ഇടപെടേണ്ടി വന്നത്. മനുഷ്യത്വ വിരുദ്ധമായ മൂന്നാംമുറ അനുവദിക്കാനാവില്ല. ശക്തി കേന്ദ്രങ്ങളായ കണ്ണൂരിലും കോഴിക്കോട്ടും പാ൪ട്ടിയെ തക൪ത്താൽ മറ്റെല്ലായിടത്തും എളുപ്പമാവുമെന്നാണ് കണക്കുകൂട്ടൽ- ഗോവിന്ദൻ മാസ്റ്റ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
