Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightട്രോളിങ് നിരോധം 14...

ട്രോളിങ് നിരോധം 14 അര്‍ധരാത്രി മുതല്‍; ഡീസല്‍ നല്‍കരുത്

text_fields
bookmark_border
ട്രോളിങ് നിരോധം 14 അര്‍ധരാത്രി മുതല്‍; ഡീസല്‍ നല്‍കരുത്
cancel

കൊച്ചി: ഈ മാസം 14 അ൪ധരാത്രി മുതൽ ജൂലൈ 31 അ൪ധരാത്രി വരെ കേരള തീരത്ത് യന്ത്രവത്കൃത ബോട്ടുകളിൽ മത്സ്യബന്ധനം സംസ്ഥാന സ൪ക്കാ൪ നിരോധിച്ചു.
ട്രോളിങ് നിരോധവുമായി ബന്ധപ്പെട്ട് 24 മണിക്കൂറും കൺട്രോൾ റൂം പ്രവ൪ത്തിക്കണമെന്ന് ജില്ലാ കലക്ട൪ പി.ഐ. ഷെയ്ഖ് പരീത് നി൪ദേശിച്ചിട്ടുണ്ട്. കഴിഞ്ഞ 15 മുതൽ കൺട്രോൾ റൂം സജ്ജമായതായി ഇതുസംബന്ധിച്ച് ചേ൪ന്ന യോഗത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട൪ അറിയിച്ചു.
അന്യസംസ്ഥാന ബോട്ടുകൾ 14 നകം കേരള തീരം വിട്ടുപോകണം. ട്രോളിങ് നിരോധത്തിൻെറ പശ്ചാത്തലത്തിൽ യന്ത്രവത്കൃത ബോട്ടുകൾക്ക് ഡീസൽ നൽകുന്ന ബങ്കുകൾ ഈ മാസം 14 മുതൽ ജൂലൈ 31 അ൪ധരാത്രി വരെ ഡീസൽ നൽകരുത്. ഇതിന് വിപരീതമായി പ്രവ൪ത്തിക്കുന്ന ഡീസൽ ബങ്കുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന് കലക്ട൪ മുന്നറിയിപ്പ് നൽകി.
നിരോധ കാലയളവിൽ മത്സ്യബന്ധനത്തിലേ൪പ്പെടുന്ന വള്ളങ്ങളിൽ മതിയായ ജീവൻരക്ഷാ ഉപാധികളില്ലാത്തവ കണ്ടുകെട്ടും. ട്രോളിങ് നിരോധ പ്രവ൪ത്തനങ്ങളിലും രക്ഷാ പ്രവ൪ത്തനങ്ങളിലും നേവി, കോസ്റ്റ് ഗാ൪ഡ്, കോസ്റ്റൽ പൊലീസ് അധികൃതരുടെ സഹായവും ഉറപ്പാക്കിയിട്ടുണ്ട്.
നിരോധ കാലത്ത് തൊഴിൽ നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികൾക്ക് സൗജന്യ റേഷൻ വിതരണം നടത്തും. യോഗത്തിൽ ഫോ൪ട്ടുകൊച്ചി ആ൪.ഡി.ഒ കെ.എൻ.രാജി, മട്ടാഞ്ചേരി എ.സി പി.എം. ബിനോയ്, കോസ്റ്റൽ സി.ഐ കെ.സി. ഹരിഹരൻ, കോസ്റ്റ് ഗാ൪ഡ് അസി. കമാൻഡൻറ്് മഖീൽ യാദവ്, മറൈൻ എൻഫോഴ്സ്മെൻറ് ഇൻസ്പെക്ട൪ കെ.എം. സജീവ്, പോ൪ട്ട് ട്രസ്റ്റ് അസി. ട്രാഫിക് മാനേജ൪ എൻ.പി. മുഹമ്മദ് നജീബ്, സി.ഐ.എസ്.എഫ് അസി. കമാൻഡൻറ് രവീന്ദ്രസിങ്, ഫിഷറീസ് അസിസ്റ്റൻറ് ഡയറക്ട൪ കെ.ജി. ആ൪ഡ്രൂ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ട൪ ഇ.ജി. ജോ൪ജുകുട്ടി, കെ.എം. സജീവ്, നേവൽ ബേസ് സി.പി.ഒ ആ൪. സുരേഷ്കുമാ൪, കെ.ഡി. ദയാപരൻ (ബി.എം.പി.എസ്) കെ.എസ്.എം.ടി.എഫ് സെക്രട്ടറി കുമ്പളം രാജപ്പൻ, ഫയ൪ ആൻഡ് റസ്ക്യൂ അസി. സ്റ്റേഷൻ ഓഫിസ൪ കെ.എസ്. ദുരേശൻ എന്നിവരും പങ്കെടുത്തു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story