Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightരാജ്യസഭാ സീറ്റ്:...

രാജ്യസഭാ സീറ്റ്: മുസ്ലിംകളും ദലിതുകളും അവഗണിക്കപ്പെടുന്നതില്‍ അമര്‍ഷം

text_fields
bookmark_border
രാജ്യസഭാ സീറ്റ്: മുസ്ലിംകളും ദലിതുകളും അവഗണിക്കപ്പെടുന്നതില്‍ അമര്‍ഷം
cancel

തിരുവനന്തപുരം: ഒഴിവുവന്ന രണ്ട് രാജ്യസഭാ സീറ്റുകളിൽ കോൺഗ്രസിനുള്ള ഒരെണ്ണം പി.ജെ.കുര്യന് തന്നെ വീണ്ടും നൽകാനുള്ള നീക്കത്തിൽ സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്ക് അമ൪ഷം. സംസ്ഥാന തലത്തിൽ കോൺഗ്രസ് നേതൃത്വം മറ്റു പലരെയുമാണ് പരിഗണിക്കുന്നതെങ്കിലും കേന്ദ്രനേതൃത്വം കുര്യൻെറ പേരുതന്നെ നി൪ദേശിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്. കേരള നേതൃത്വത്തിന് അഭിപ്രായം പറയാനുള്ള അവസരം പോലും നൽകാതെ ഹൈകമാൻഡായിരിക്കും ഇക്കാര്യത്തിൽ തീരുമാനം എടുക്കുക എന്നാണ് സൂചന.
കേരളത്തിൽ മുസ്ലിം സമുദായത്തെ കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാജ്യസഭാ സീറ്റിൽ നിന്ന് കോൺഗ്രസ് അകറ്റിനി൪ത്തിയിരിക്കുകയാണ്. ദലിത് വിഭാഗങ്ങൾക്കാണെങ്കിൽ കേരളത്തിൻെറ ചരിത്രത്തിൽ രണ്ടുതവണ മാത്രമാണ് പരിഗണന ലഭിച്ചത്. മറ്റെല്ലാ സമുദായങ്ങൾക്കും മാറിമാറി പരിഗണന ലഭിക്കുന്നുണ്ട്. ഇക്കാര്യത്തിൽ ഇക്കുറി മാറ്റംവരുമെന്ന് കരുതിയ ചില നേതാക്കൾ നിരാശയിലാണ്. ദലിതുകൾക്കോ മുസ്ലിം സമുദായാംഗത്തിനോ ഇക്കുറി നൽകണമെന്ന ആവശ്യം ഈ വിഭാഗങ്ങളിൽ നിന്ന് ഉയ൪ന്നു വന്നിരുന്നു. എന്നാൽ ഈ വിഭാഗങ്ങളുടെ വായടപ്പിക്കാനായി സ്ഥാനാ൪ഥിനി൪ണയ ചുമതല കേന്ദ്ര നേതൃത്വത്തിന് നൽകാൻ സംസ്ഥാനത്തെ ചില പ്രബലരും ഒത്താശ ചെയ്തതായി ആരോപണമുണ്ട്.
1978ൽ എ.കെ. ആൻറണിക്ക് മത്സരിക്കാൻ കഴക്കൂട്ടം നിയമസഭാ സീറ്റ് ഒഴിഞ്ഞ തലേക്കുന്നിൽ ബഷീറിന് പകരം രാജ്യസഭാ സീറ്റ് നൽകിയിരുന്നു. അതിനുശേഷം ഇതുവരെ ഒരു മുസ്ലിമിനും കോൺഗ്രസ് രാജ്യസഭയിലേക്ക് പ്രവേശം നൽകിയില്ല. എന്നാൽ ലക്ഷദ്വീപിലെ ഡോ. പി.എം. സെയ്ത് മുഹമ്മദിന് രാജ്യസഭാംഗത്വം നൽകിയിരുന്നു. അദ്ദേഹം പിന്നീട് കേന്ദ്രമന്ത്രിയുമായി. കേരളവുമായി ബന്ധമില്ലാത്തതെങ്കിലും കേരളത്തിൻെറ സീറ്റായാണ് അദ്ദേഹത്തെ പരിഗണിച്ചത്.
ദലിതുകളുടെ കാര്യത്തിലും ഇതേ മനോഭാവമാണ് ഉണ്ടായത്. 1976 ൽ കെ.കെ. മാധവന് ആറുവ൪ഷം രാജ്യസഭാംഗമായിരിക്കാൻ കഴിഞ്ഞു. 1986 ൽ ടി.കെ.സി.വടുതലക്ക് രാജ്യസഭാംഗത്വം ലഭിച്ചെങ്കിലും അത് രണ്ടുവ൪ഷത്തേക്ക് മാത്രമായിരുന്നു. ഈ എട്ടു വ൪ഷത്തെ രാജ്യസഭാംഗത്വം മാത്രമാണ് അങ്ങനെ ഈ വിഭാഗങ്ങൾക്ക് ലഭിച്ചത്. കേരളത്തിലെ ദലിത് വിഭാഗത്തിൽ നിന്ന് കോൺഗ്രസ് മറ്റാ൪ക്കും അതിനു മുമ്പും പിമ്പും നൽകിയില്ല. 1994 ൽ ഒഴിവുവന്ന രണ്ടു സീറ്റുകളിൽ ഒന്നിൽ ഡോ.എം.എ. കുട്ടപ്പനെ പരിഗണിച്ചെങ്കിലും ഗ്രൂപ്പ്പോരിൻെറ പശ്ചാത്തലത്തിൽ കെ. കരുണാകരൻ ഇടപെട്ട് ആ സീറ്റ് മുസ്ലിം ലീഗിന് നൽകുകയായിരുന്നു. പിന്നീട് ദലിത് വിഭാഗങ്ങൾക്ക് സീറ്റ് വിഭജന ച൪ച്ചയിൽ പോലും പരിഗണന ലഭിച്ചിട്ടില്ല.
ഈ സാഹചര്യത്തിലാണ് പി.ജെ.കുര്യന് വീണ്ടും സീറ്റ് നൽകാനുള്ള നീക്കം ഹൈകമാൻഡ് സ്വീകരിക്കുന്നതെന്നതാണ് വിവിധ വിഭാഗങ്ങളിലുള്ള കോൺഗ്രസ് നേതാക്കളെ ചൊടിപ്പിക്കുന്നത്. അമ൪ഷമുണ്ടെങ്കിലും ഹൈകമാൻഡിന് മുന്നിൽ പരാതിപ്പെടാൻ പോലും ആരും ധൈര്യം കാട്ടില്ലെന്നതാണ് ശ്രദ്ധേയം. പരാതികൾ കെ.പി.സി.സി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും മുന്നിൽ മാത്രമേ എത്തുകയുള്ളു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story