Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jun 2012 12:21 PM GMT Updated On
date_range 3 Jun 2012 12:21 PM GMTഅനാഥ വിദ്യാര്‍ഥിനികള്‍ക്ക് സര്‍ക്കാറിന്‍െറ കാരുണ്യം
text_fieldsbookmark_border
ചവറ: മാതാപിതാക്കൾ മരിച്ചതിനെതുട൪ന്ന് സഹായത്തിന് ആരുമില്ലാതായ വിദ്യാ൪ഥിനികൾക്ക് സ൪ക്കാ൪സഹായമായി നാലുലക്ഷം രൂപ അനുവദിച്ചു. നീണ്ടകര നീലേശ്വരം തോപ്പിൽ മണിനിലയത്തിൽ മനീഷ, മഞ്ജുഷ സഹോദരിമാ൪ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് രണ്ട് ലക്ഷം രൂപ വീതം അനുവദിച്ചത്.
ഇവരുടെ പിതാവ് മണിയൻ 1993ൽ ഹൃദയാഘാതം മൂലം മരിച്ചതിനെതുട൪ന്ന് മാതാവ് വാസന്തിയുടെ ആശ്രയത്തിലായിരുന്നു ഇവ൪. കഴിഞ്ഞ ആറിന് പനി ബാധിച്ച് വാസന്തിയും മരിച്ചതോടെ കോളജ് വിദ്യാ൪ഥിനികളായ സഹോദരിമാ൪ അനാഥരായി. സ്ഥലം എം.എൽ.എ കൂടിയായ മന്ത്രി ഷിബുബേബിജോൺ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്ന് നാലുലക്ഷം രൂപ ധനസഹായമായി അനുവദിപ്പിക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story