Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാധ്യമങ്ങള്‍ മര്യാദ...

മാധ്യമങ്ങള്‍ മര്യാദ ലംഘിക്കുന്നു -പിണറായി

text_fields
bookmark_border
മാധ്യമങ്ങള്‍ മര്യാദ ലംഘിക്കുന്നു -പിണറായി
cancel

പത്തനംതിട്ട: മാധ്യമങ്ങൾ സകല മര്യാദയും ലംഘിക്കുകയാണെന്നും എന്തിനും ഒരതിരുണ്ടെന്നും പിണറായി വിജയൻ. കൽപ്പിതകഥകളാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ആറന്മുള വിമാനത്താവളത്തിനെതിരെ സി.പി.എം രണ്ടാംഘട്ട പ്രക്ഷോഭ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ചന്ദ്രശേഖരൻ വധത്തിന്റെ പേരിൽ പൊലീസ് പിടികൂടിയ പാ൪ട്ടി പ്രവ൪ത്തകരുടെ മൊഴിയെടുക്കുന്നത് മാധ്യമ പ്രവ൪ത്തകരെ ഇരുത്തിക്കൊണ്ടല്ല. പക്ഷേ, കമന്ററി പോലെയാണ് മൊഴിയെടുപ്പിന്റെ വിവരണം വലതുപക്ഷ മാധ്യമങ്ങൾ നൽകുന്നത്. ഇത് കള്ളപ്രചാരണമാണ്. തെറ്റായ വാ൪ത്ത കൊടുക്കരുതെന്ന് സുപ്രീംകോടതി നി൪ദേശമുണ്ട്. അതുപോലും ഓ൪ക്കുന്നില്ല. ഇതാണോ മാധ്യമ ധ൪മം. ഇങ്ങനെയാണോ സി.പി.എം പോലത്തെ ഒരു ബഹുജന പ്രസ്ഥാനത്തെ നേരിടേണ്ടത്-പിണറായി ചോദിച്ചു. എല്ലാവ൪ക്കും ഒരേ ലക്ഷ്യമാണ്- സി.പി.എമ്മിനെ തക൪ക്കുക. ജൂൺ രണ്ടുവരെ അത് അങ്ങനെ ആയിരിക്കുകയും ചെയ്യും. അന്നാണ് നെയ്യാറ്റിൻകര തെരഞ്ഞെടുപ്പ്. ചന്ദ്രശേഖരൻ വധത്തിൽ പിടിയിലായവ൪ക്കുനേരെ നടക്കുന്ന ലോക്കപ്പ് മ൪ദനം എന്തുകൊണ്ടാണ് മാധ്യമങ്ങൾ വാ൪ത്തയാക്കാത്തത്. പിടികൂടിയവരുടെ വീടുകൾ ഒരു സംഘം കത്തിക്കുകയും ആക്രമിക്കുകയും ചെയ്യുന്നു. അടിയന്തരാവസ്ഥക്കാലത്തെപ്പോലുള്ള കാര്യങ്ങളാണ് നടക്കുന്നത്. വീടും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടാൽ കേസ് വേണ്ടേ?. സാധാരണ മര്യാദവിട്ടുള്ള കാര്യങ്ങളാണ് നടക്കുന്നത്. എന്തും ആകാമെന്ന ഹുങ്ക് യു.ഡി.എഫിന് ഉണ്ടാകരുത്. സി.പി.എം പ്രതികളെ കൊടുക്കേണ്ടെന്നാണ് മുഖ്യമന്ത്രി പറയുന്നത്. തങ്ങൾക്ക് കേസിൽ പ്രതികളെ കൊടുപ്പല്ല പണി. കള്ള പ്രചാരണങ്ങളിലൂടെ സി.പി.എമ്മിനെ തക൪ക്കാനാണ് ശ്രമം. പാ൪ട്ടിയെ പൂ൪ണമായി തക൪ക്കാമെന്ന് കരുതിയാൽ എന്തുവിലകൊടുത്തും നേരിടുമെന്നും ക്ഷുഭിതനായി പിണറായി പറഞ്ഞു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി സ്ഥാനത്തിരുന്ന് ഏതാനും പൊലീസ് സ്റ്റേഷനുകൾ നിയന്ത്രിക്കാനാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ശ്രമിക്കുന്നത്. ഇത് ശരിയോ എന്ന് മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പറയണം -പിണറായി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story