ആരുഷി വധം: തല്‍വാര്‍ ദമ്പതികള്‍ കുറ്റക്കാര്‍ -സി.ബി.ഐ കോടതി
text_fieldsഗാസിയാബാദ്: ആരുഷിയെയും വീട്ടുവേലക്കാരൻ ഹേംരാജിനെയും കൊലപ്പെടുത്തിയ കേസിൽ തൽവാ൪ ദമ്പതികൾ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി. കൊലപാതകത്തിനും തെളിവുനശിപ്പിച്ചതിനുമാണ് ഇന്ത്യൻ ശിക്ഷാനിയമം 302/34, 201/34 വകുപ്പുകൾ പ്രകാരം നൂപു൪ തൽവാറിനും രാജേഷ് തൽവാറിനുമെതിരെ സി.ബി.ഐ പ്രത്യേക ജഡ്ജി എസ്. ലാൽ കുറ്റം ചുമത്തിയത്. പൊലീസന്വേഷണത്തെ വഴിതെറ്റിച്ചതിന് 203/34 വകുപ്പുപ്രകാരവും രാജേഷ് കുറ്റക്കാരനാണ്. തൽവാ൪ ദമ്പതികൾ കുറ്റക്കാരാണെന്ന് സി.ബി.ഐ പ്രോസിക്യൂട്ട൪ ആ൪.കെ. സൈനി നേരത്തേ വാദിച്ചിരുന്നു. കുറ്റമൊളിപ്പിക്കാൻ അവ൪ തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂട്ട൪ കോടതിയെ ബോധിപ്പിച്ചിരുന്നു. എന്നാൽ, സി.ബി.ഐയുടെ തെളിവുകൾ അപ്രസക്തമാണെന്ന് എതി൪ഭാഗം അഭിഭാഷകൻ മനോജ് സിസോഡിയ വാദിച്ചു. സി.ബി.ഐ നടത്തിയ എല്ലാ ശാസ്ത്രീയപരിശോധനകളുടെയും ഫലം സി.ബി.ഐയുടെ വാദത്തിനെതിരാണെന്നും അഭിഭാഷകൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.