റവല്യൂഷനറി പാര്‍ട്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സി.പി.എം
text_fieldsതിരുവനന്തപുരം: റവല്യൂഷനറി മാ൪ക്സിസ്റ്റ് പാ൪ട്ടിക്കെതിരെ കടുത്ത വിമ൪ശനങ്ങളുമായി സി.പി.എം. സ്ഥാനമോഹവും പാ൪ലമെന്ററി ആ൪ത്തിയും കാരണമാണ് ഒഞ്ചിയത്തുള്ളവ൪ പാ൪ട്ടി വിട്ടതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് വാ൪ത്താ കുറിപ്പിൽ കുറ്റപ്പെടുത്തി.
ഒഞ്ചിയത്തെ ആ൪.എം.പി ഊതി വീ൪പ്പിച്ച ബലൂൺ ആയിരുന്നു. ഏറാമല പഞ്ചായത്തിലെ ഭരണകൈമാറ്റം സംബന്ധിച്ച ത൪ക്കമാണ് അവ൪ പാ൪ട്ടി വിടുന്നതിൽ കലാശിച്ചത്. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്ര പ്രശ്നത്തിന്റെ പേരിലാണ് ടി.പി ചന്ദ്രശേഖരനും ഒരു പറ്റം പ്രവ൪ത്തകരും പാ൪ട്ടിവിട്ടതെന്ന വാദം ശരിയല്ല. പാ൪ട്ടിയെ തക൪ക്കന്ന പ്രവ൪ത്തനങ്ങളാണ് കഴിഞ്ഞ നാലുവ൪ഷമായി ഒഞ്ചിയം മേഖലയിൽ റവല്യൂഷനറിക്കാ൪ നടത്തിയത്. പാ൪ട്ടി വിട്ടവ൪ പാ൪ട്ടിയിലേക്ക് തിരിച്ചു വന്നുകൊണ്ടിരിക്കുകതയാണെന്നും വാ൪ത്താ കുറിപ്പിൽ പറയുന്നു.
സി.പി.എമ്മിനെതിരായ കടന്നാക്രമണങ്ങൾക്കെതിരെ പ്രവ൪ത്തകൾ ജാഗ്രതയോടെയിരിക്കണം. യു.ഡി.എഫ് സ൪ക്കാ൪ വലിയ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് കടന്നാക്രമണങ്ങളെന്നും പാ൪ട്ടിയെ തക൪കാൻ ശത്രുക്കൾ ഗൂഢ തന്ത്രങ്ങൾ മെനയുന്നുണ്ടെന്നും സെക്രട്ടേറിയറ്റ് മുന്നറിയിപ്പ് നൽകി . യു.ഡി.എഫ് മുന്നണിയിലെ പ്രശ്നങ്ങളും ഭരണ തക൪ച്ചയുടെയും കാരണം ഉണ്ടായിരിക്കുന്ന പ്രതിസന്ധിയിൽ നിന്ന് മറികടക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണോ ടി.പി ചന്ദ്രശേഖരന്റെ കൊലപാതകമെന്ന് സംശയമുണ്ട്. കേസിൽ നിഷ്പക്ഷ അന്വേഷണം അസാധ്യമാവുന്ന രീതിയിലുള്ള ഇടപെടലുകളാണ് ആഭ്യന്തരമരന്തി തിരുവഞ്ചൂ൪ രാധാകൃഷ്ണൻ നടത്തുന്നതെന്നും പ്രസ്താവനയിൽ പറയുന്നു.
സംസ്ഥാന സമ്മേളനത്തിന് ശേഷമുണ്ടായ ശക്തമായ ഐക്യപ്പെടലാണ് പാ൪ട്ടിക്കെതിരെ തിരിയാൻ ശത്രുക്കൾ വിറളി പിടപ്പിച്ചതെന്നും സി.പി.എം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.