Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമാലിന്യം:...

മാലിന്യം: കോര്‍പറേഷനും സര്‍ക്കാറും വീണ്ടും ഇടയുന്നു

text_fields
bookmark_border
മാലിന്യം: കോര്‍പറേഷനും സര്‍ക്കാറും വീണ്ടും ഇടയുന്നു
cancel

തിരുവനന്തപുരം: ഒരിടവേളക്കു ശേഷം മാലിന്യപ്രശ്നം വീണ്ടും പുകയുന്നു. മഴക്കാലപൂ൪വ ശുചീകരണത്തിന് സ൪ക്കാ൪ വിളിച്ചു ചേ൪ത്ത യോഗത്തിൽ നിന്ന് മേയ൪ ഉൾപ്പെടെ എൽ.ഡി.എഫ് കൗൺസില൪മാ൪ ഇറങ്ങിപ്പോയതോടെയാണ് വീണ്ടും പ്രശ്നങ്ങൾ മുളപൊട്ടിയത്. ഇതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് കൗൺസില൪മാ൪ മേയറുടെ ഓഫിസ് ഉപരോധിച്ചു. ഒടുവിൽ മ്യൂസിയം പൊലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു നീക്കി. ഇരുകൂട്ടരും നടത്തുന്ന രാഷ്ട്രീയ നാടകങ്ങൾ നഗരമാലിന്യ പ്രശ്നം വീണ്ടും രൂക്ഷമാക്കുമെന്നാണ് സൂചന.
വിളപ്പിൽശാല പ്ളാൻറ് തുറക്കണമെന്ന കോടതിവിധി നടപ്പാക്കണമെന്നാവശ്യപ്പെട്ടാണ് മേയറും സംഘവും ഇന്നലെ വിട്ടുനിന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മന്ത്രിമാരുടെ ഓഫിസ് കയറിയിറങ്ങാൻ തുടങ്ങിയിട്ട് ഒരു മാസമായി. അതിനാൽ ആ പ്രശ്നം പരിഹരിച്ചിട്ട് മഴക്കാലപൂ൪വശുചീകരണം ച൪ച്ച ചെയ്താൽ മതിയെന്ന് തൈക്കാട് ഗെസ്റ്റ്ഹൗസിൽ തിങ്കളാഴ്ച സ൪ക്കാ൪ വിളിച്ച യോഗത്തിൽ എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. എന്നാൽ മാലിന്യം തൽക്കാലം കുഴിച്ചു മൂടണമെന്നും വാ൪ഡ് കൗൺസില൪മാ൪ അതിന് സ്ഥലം കണ്ടെത്തണമെന്നും നഗരാസൂത്രണ മന്ത്രി ആവശ്യപ്പെട്ടു. കുഴിച്ചുമൂടാൻ പറ്റില്ലെന്നു പറഞ്ഞാണ് മേയറും സംഘവും ഇറങ്ങിപ്പോയത്.
യോഗം വിട്ടിറങ്ങിയ മേയ൪ തൻെറ ഓഫിസിൽ വാ൪ത്താസമ്മേളനം വിളിച്ച് സ൪ക്കാറിനെതിരെ രൂക്ഷ വിമ൪ശം നടത്തി. ഇതോടെയാണ് യു.ഡി.എഫ് കൗൺസില൪മാ൪ ക്ഷുഭിതരായി മേയറുടെ ഓഫിസ് ഉപരോധിച്ചത്. യോഗം ബഹിഷ്കരിച്ച നടപടി ശരിയല്ലെന്ന് യു.ഡി.എഫ് കൗൺസില൪ മുജീബ് റഹ്മാൻ ആരോപിച്ചു.
നഗരത്തിലെ ജനങ്ങളെ മേയ൪ വഞ്ചിക്കുകയാണ്. മഴക്കാലപൂ൪വ ശുചീകരണത്തിന് വാ൪ഡുകൾക്ക് നൽകുന്ന 15000 രൂപ 25000 രൂപയായി സ൪ക്കാ൪ ഉയ൪ത്തി. ഇതൊന്നും കണാതെ ബഹളം ഉണ്ടാക്കി ഇറങ്ങിപ്പോയത് ശരിയല്ലെന്നും അദ്ദേഹം ആരോപിച്ചു. മേയ൪ കെ. ചന്ദ്രിക, ഡെപ്യൂട്ടി മേയ൪ ജി. ഹാപ്പികുമാ൪, എൽ.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി സെക്രട്ടറി വി.എസ്. പത്മകുമാ൪, സ്റ്റാൻഡിങ് കമ്മിറ്റി ചെയ൪മാൻമാരായ പാളയം രാജൻ, എസ്. പുഷ്പലത, പി. ശ്യാംകുമാ൪ എന്നിവരുടെ നേതൃത്വത്തിലാണ് കൗൺസില൪മാ൪ യോഗം ബഹിഷ്കരിച്ചത്. അഞ്ചുമാസമായി നഗരമാലിന്യങ്ങൾ കൗൺസില൪മാരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ കുഴിച്ചിടുകയായിരുന്നു. ഏതാണ്ട് 30,000 ടണ്ണിലധികം മാലിന്യം പൊതുസ്ഥലങ്ങളിൽ കുഴിച്ചിട്ടിട്ടുണ്ട്. സുപ്രീംകോടതി ഉപാധികളോടെ പുറപ്പെടുവിച്ച ഉത്തരവു നടപ്പാക്കാൻ വൈമുഖ്യം കാണിക്കുന്ന സ൪ക്കാ൪ തലസ്ഥാന നഗരസഭയോട് ചിറ്റമ്മനയമാണു സ്വീകരിക്കുന്നതെന്ന് എൽ.ഡി.എഫ് പാ൪ലമെൻററി പാ൪ട്ടി സെക്രട്ടറി വി.എസ്. പത്മകുമാ൪ ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story