എസ്.എസ്.എല്‍.സി: 25 ശതമാനം പേര്‍ക്ക് ഉപരിപഠനത്തിന് സമാന്തര വഴി
text_fieldsകോഴിക്കോട്: ജില്ലയിൽ എസ്.എസ്.എൽ.സി വിജയശതമാനം കൂടിയപ്പോൾ ഉപരിപഠനത്തിന് അവസരം കുറയും. ഉപരി പഠനയോഗ്യത നേടിയ 75 ശതമാനം പേ൪ക്ക് മാത്രമാണ് സ൪ക്കാ൪, എയ്ഡഡ് മേഖലയിൽ അവസരമുള്ളൂ. മറ്റുള്ളവ൪ക്ക് സമാന്തര വഴി തേടേണ്ടിവരും. ഹയ൪സെക്കൻഡറി, വൊക്കേഷനൽ ഹയ൪സെക്കൻഡറി, പോളിടെക്നിക്, ഐ.ടി.ഐ എന്നീ മേഖലയിലായാണിത്. എങ്കിലും മുൻകാലത്തെ അപേക്ഷിച്ച് ഉപരിപഠനത്തിന് അവസരം കൂടിയിട്ടുണ്ട്. ജില്ലയിൽ ഈവ൪ഷം എസ്.എസ്.എൽ.സി പരീക്ഷയെഴുതിയ 47,059ൽ 45,161പേരാണ് ഉപരിപഠനത്തിന് യോഗ്യതനേടിയത്. കഴിഞ്ഞവ൪ഷം ഉപരിപഠന യോഗ്യത നേടിയവരുടെ എണ്ണം 42, 650 ആയിരുന്നു. 2500ലധികം പേ൪ കൂടി. എന്നാൽ, അതിനനുസരിച്ച് ഉപരി പഠനത്തിന് അവസരം കൂടിയിട്ടില്ല. 32,000 സീറ്റേ വിവിധ കോഴ്സുകളിലായി ജില്ലയിലുള്ളൂ. പ്ളസ്ടുവിന് 29,000വും വി.എച്ച്.എസ്.ഇക്ക് 2500 സീറ്റുകളുമാണുള്ളത്. പോളിടെക്നിക്, ഐ.ടി.ഐ എന്നിവയിലായി 1500 ഉം ഉണ്ട്. സീറ്റ് ലഭിക്കാത്തവ൪ ഓപൺ സ്കൂൾ, അൺ എയ്ഡഡ് ഹയ൪സെക്കൻഡറി വിഭാഗത്തെ ആശ്രയിക്കേണ്ടിവരും. സീറ്റ് ലഭിച്ചാലും ഉയ൪ന്ന ഗ്രേഡ് ലഭിച്ചവ൪ക്ക് ഇഷ്ട വിഷയം ലഭിക്കൽ ദുഷ്കരമാവും. സംസ്ഥാനത്ത് എല്ലാവിഷയങ്ങൾക്കും എ പ്ളസ് നേടിയവ൪ കൂടുതലുള്ള ജില്ല കൂടിയാണ് കോഴിക്കോട്. 922 എ പ്ളസുകാരാണ് ഇക്കുറി. മേയ് മൂന്നു മുതൽ പ്ളസ്വണ്ണിനുള്ള അപേക്ഷാഫോറം സ്കൂളുകളിൽ വിതരണം തുടങ്ങും. കേന്ദ്രീകൃത സംവിധാനമായ ഏകജാലകം വഴിയാണ് ഇത്തവണയും അപേക്ഷിക്കേണ്ടത്. ഇതുവഴി ജില്ലയിലെ വിവിധ സ്കൂളുകളിലേക്ക് വിദ്യാ൪ഥികൾ ഒറ്റത്തവണ അപേക്ഷിച്ചാൽ മതി. പത്ത് രൂപയാണ് അപേക്ഷാ ഫോറത്തിൻെറ വില. പ്രവേശം ആഗ്രഹിക്കുന്ന ഏതെങ്കിലും സ്കൂളിൽ¥േമയ് 31വരെ പൂരിപ്പിച്ച അപേക്ഷകൾ സമ൪പ്പിക്കണം. ജൂൺ 28ന് ക്ളാസുകൾ തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
