Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകലക്ടറുടെ മോചനം;...

കലക്ടറുടെ മോചനം; പ്രശാന്ത് ഭൂഷണ്‍ മധ്യസ്ഥനാകില്ല

text_fields
bookmark_border
കലക്ടറുടെ മോചനം; പ്രശാന്ത് ഭൂഷണ്‍ മധ്യസ്ഥനാകില്ല
cancel

റായ്പൂ൪ (ഛത്തിസ്ഗഢ്): സുക്മ ജില്ലാ കലക്ട൪ അലക്സ് പോൾ മേനോന്റെ മോചനത്തിനായുള്ള ച൪ച്ചകൾക്ക് മധ്യസ്ഥം വഹിക്കാൻ പ്രശാന്ത് ഭുഷൺ വിസമ്മതിച്ചു. യാതൊരു ഉപാധികളുമില്ലാതെ മാവോയിസ്റ്റുകൾ കലക്ടറെ വിട്ടയക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മവോയിസ്റ്റുകളുടെ ചില ആവശ്യങ്ങൾ ന്യായമാണെന്ന് താൻ അംഗീകരിക്കുന്നു. എന്നാൽ വിലപേശുന്നതിനുള്ള ആയുധമായി കലക്ടറെ ഉപയോഗിക്കുന്നതിനോട് യോജിക്കാനാവില്ല. ഉപാധികളില്ലാതെ കലക്ടറെ വിട്ടയക്കണമെന്ന് അപേക്ഷിക്കുകയാണ്- പ്രശാന്ത് ഭൂഷൺ പറഞ്ഞു.

പ്രശാന്ത് ഭുഷൺ അടക്കമുള്ളവരെ മധ്യസ്ഥരാക്കണമെന്ന് മാവോയിസ്റ്റുകൾ ആവശ്യപ്പെട്ടിരുന്നു.

അതിനിടെ, അലക്സ് പോളിന്റെ ആരോഗ്യനില ഗുരുതരമാണെന്ന് മാവോയിസ്റ്റുകൾ അറിയിച്ചിരുന്നു. കളക്ടറുടെ മോചനം സംബന്ധിച്ച ച൪ച്ചകൾക്കായി മാവോയിസ്റ്റുകൾ മൂന്നു മധ്യസ്ഥരുടെ പേരുകളാണ് നി൪ദ്ദേശിച്ചത്. പ്രശാന്ത് ഭൂഷൻ, ബി.ഡി. ശ൪മ, മനീഷ് കുഞ്ജം എന്നിവരെയാണ് മധ്യസ്ഥ ച൪ച്ചകൾക്കായി മാവോയിസ്റ്റുകൾ നി൪ദ്ദേശിച്ചിരിക്കുന്നത്. അലക്സ് പോൾ മേനോനുള്ള മരുന്നുകളുമായി മധ്യസ്ഥ൪ ച൪ച്ചക്കു വരണമെന്നാണ് മാവോയിസ്റ്റുകൾ സ൪ക്കാരിനെ അറിയിച്ചിരിക്കുന്നത്.

എന്നാൽ കലക്ടറെ മോചിപ്പിച്ച ശേഷമെ മാവോയിസ്റ്റുകളുമായി ച൪ച്ചക്കുള്ളുവെന്ന നിലപാടിലാണ് മുഖ്യമന്ത്രി രമൺസിംഗ് . അലക്സ് പോൾ മേനോനെ മോചിപ്പിക്കാനുള്ള നടപടികൾ ഊ൪ജിമാക്കിയതായി മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര സ൪ക്കാറുമായി പ്രശ്നം നിരന്തരം ച൪ച്ച ചെയ്തുവരുകയാണ്. അയൽ സംസ്ഥാന സ൪ക്കാറുകൾക്ക് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആസ്ത്മ രോഗിയായ അലക്സിന് മരുന്നുകളെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നാണ് റിപ്പോ൪ട്ട്.

അലക്സിന്റെ മോചനത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി ബസ്താ൪ മേഖലയിലെ മാവോയിസ്റ്റ്വിരുദ്ധ പൊലീസ് വേട്ട ഛത്തിസ്ഗഢ് സ൪ക്കാ൪ നി൪ത്തിവെച്ചിട്ടുണ്ട്. മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന് കലക്ടറെ മോചിപ്പിക്കുന്നതിന് മുന്നോട്ടുവെച്ച ഉപാധികളിലൊന്നാണ് . എട്ട് പാ൪ട്ടിപ്രവ൪ത്തകരെ ജയിലിൽനിന്ന് മോചിപ്പിക്കണമെന്നതാണ് പ്രധാന ആവശ്യം. പ്രശ്നപരിഹാരത്തിന് മുഖ്യമന്ത്രി രമൺ സിങ് തലവനായി അഞ്ചംഗ സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

ഏപ്രിൽ 21ന് വൈകുന്നേരമാണ് മാവോയിസ്റ്റുകൾ കലക്ടറുടെ വാഹനം തടഞ്ഞുനി൪ത്തി ബന്ദിയാക്കി തട്ടിക്കൊണ്ടുപോയത്. സ൪ക്കാ൪ പരിപാടിയിൽ പങ്കെടുത്ത് സുക്മയിലേക്ക് മടങ്ങുകയായിരുന്നു അദ്ദേഹം. തടയാൻ ശ്രമിച്ച രണ്ട് സുരക്ഷാ ഉദ്യോഗസ്ഥരെ ഇവ൪ കൊലപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story