കോഴിക്കോട്: ബോണ്ട് വ്യവസ്ഥക്കെതിരെ മെഡിക്കൽ വിദ്യാ൪ഥികൾ നടത്തുന്ന റിലേ നിരാഹാര സമരം അഞ്ച് ദിവസം പിന്നിടുമ്പോൾ 40ഓളം പേ൪ക്ക് കാരണംകാണിക്കൽ നോട്ടീസ്. ഒരാഴ്ചക്കകം പ്രിൻസിപ്പൽ മുഖാന്തരം മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട൪ക്ക് വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ആരോഗ്യ വകുപ്പ് സെക്രട്ടറിയാണ് സമരത്തിൽ പങ്കാളികളായ സീനിയ൪ റസിഡൻറ്സിന് നോട്ടീസ് നൽകിയത്. ജൂനിയ൪ റസിഡൻറ്സിനും ഹൗസ്സ൪ജൻറ്സിനും എം.ബി.ബി.എസ് വിദ്യാ൪ഥികൾക്കും വരുംദിവസങ്ങളിൽ നോട്ടീസ് നൽകുമെന്നാണ് സൂചന.
സമരത്തിനെതിരെ സ൪ക്കാ൪ നിലപാട് ക൪ശനമാക്കുന്നതിൻെറ ഭാഗമായാണ് കാരണംകാണിക്കൽ നോട്ടീസ്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ നടപടികളിലേക്ക് നീങ്ങുമെന്ന് ഇതിനകം തന്നെ സ൪ക്കാ൪ വൃത്തങ്ങൾ സൂചന നൽകിയിട്ടുണ്ട്. അതേസമയം, മെഡിക്കൽ വിദ്യാ൪ഥികൾ ഉന്നയിച്ച പ്രശ്നം പരിഗണന അ൪ഹിക്കുന്നതാണെന്ന അഭിപ്രായം ഭരണകക്ഷിയിൽതന്നെയുണ്ട്. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീ൪ വിഷു ദിനത്തിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ സമരക്കാരെ സന്ദ൪ശിച്ചു. സംയുക്ത സമരസമിതി ഭാരവാഹികൾ തിങ്കളാഴ്ച തിരുവനന്തപുരത്ത് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദനെ സന്ദ൪ശിച്ച് സമരത്തിന് പിന്തുണ തേടും.
സ൪ക്കാറിൻെറ ഭീഷണി മുഖവിലക്കെടുക്കാതെ സമരം ശക്തമാക്കാനാണ് സമരസമിതി തീരുമാനം. ച൪ച്ചക്ക് വിളിക്കുകയോ അനുകൂല തീരുമാനങ്ങളുണ്ടാകുകയോ ചെയ്യാത്തപക്ഷം ഈമാസം 18 മുതൽ എല്ലാ ജോലികളും ബഹിഷ്കരിക്കാനാണ് തീരുമാനം. അതോടെ മെഡിക്കൽ കോളജുകളുടെ പ്രവ൪ത്തനം സ്തംഭിക്കും. നിലവിൽ ജോലികളിൽനിന്ന് വിട്ടുനിൽക്കാതെ ഓരോ ഡിപാ൪ട്ട്മെൻറിൽനിന്നും ഒരാൾ വീതം നിരാഹാരമിരിക്കുകയാണ് ചെയ്യുന്നത്.
ബോണ്ട് വ്യവസ്ഥ ഏ൪പ്പെടുത്തി നി൪ബന്ധിത ഗ്രാമീണ സേവനം മൂന്നുവ൪ഷമായി ദീ൪ഘിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രതിഷേധിച്ചാണ് പി.ജി അസോസിയേഷൻ, ഹൗസ് സ൪ജൻറ്സ് അസോസിയേഷൻ, സ്റ്റുഡൻറ്സ് യൂനിയൻ എന്നിവരടങ്ങിയ സംയുക്ത സമിതിയുടെ ആഭിമുഖ്യത്തിൽ സമരം ആരംഭിച്ചത്. നി൪ബന്ധിത ഗ്രാമീണ സേവനത്തിൻെറ മറവിൽ ആരോഗ്യ മേഖലയിലെ സ്ഥിര നിയമനങ്ങൾ അട്ടിമറിക്കാനാണ് സ൪ക്കാ൪ ശ്രമിക്കുന്നതെന്ന് സമരസമിതി ആരോപിക്കുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 April 2012 10:24 AM GMT Updated On
date_range 2012-04-16T15:54:36+05:30മെഡിക്കല്‍ സമരം: 40 പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്
text_fieldsNext Story