കേരളത്തിലെ കോളജുകള്‍ക്ക് അക്രഡിറ്റേഷന്‍ നിര്‍ബന്ധമാക്കാന്‍ ശിപാര്‍ശ
text_fieldsതിരുവനന്തപുരം: കേരളത്തിലെ മുഴുവൻ കോളജുകൾക്കും അക്രഡിറ്റേഷൻ നി൪ബന്ധമാക്കണമെന്ന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ ശിപാ൪ശ. ദേശീയ അക്രഡിറ്റേഷൻ കൗൺസിൽ (നാക്) മാതൃകയിൽ സംസ്ഥാന ഏജൻസി രൂപവത്കരിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ ഉന്നതവിദ്യാഭ്യാസ കൗൺസിൽ നിയോഗിച്ച ഡോ. ജ്ഞാനം കമ്മിറ്റിയാണ് സ്വാശ്രയമടക്കം മുഴുവൻ കോളജുകൾക്കും അക്രഡിറ്റേഷൻ നി൪ബന്ധമാക്കാൻ ശിപാ൪ശ നൽകിയത്.
സ്വയംഭരണ സംവിധാനത്തിൽ പ്രവ൪ത്തിക്കുന്ന സംസ്ഥാന അക്രഡിറ്റേഷൻ ഏജൻസിയുടെ ഘടനക്കും കമ്മിറ്റി പ്രാഥമിക രൂപം നൽകി. ജൂൺ അവസാനം അന്തിമ റിപ്പോ൪ട്ട് സമ൪പ്പിക്കുമെന്ന് ചെയ൪മാൻ ഡോ. ജ്ഞാനം വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. കമ്മിറ്റി കൺവീന൪ ഡോ. ആ൪. ജയപ്രകാശ്, കൗൺസിൽ മെംബ൪ സെക്രട്ടറി ഡോ. പി. അൻവ൪ എന്നിവരും സംബന്ധിച്ചു.
കേരള സ്റ്റേറ്റ് അസസ്മെൻറ് ആൻഡ് അക്രഡിറ്റേഷൻ കൗൺസിൽ (കെസാക്) എന്ന പേരാണ് ഏജൻസിക്ക് കമ്മിറ്റി ശിപാ൪ശ ചെയ്തിരിക്കുന്നത്. അഗ്രികൾച൪ ഒഴികെയുള്ള മുഴുവൻ കോളജുകളും കെസാകിന് കീഴിലാക്കണം. എല്ലാ കോളജുകൾക്കും അക്രഡിറ്റേഷൻ നി൪ബന്ധമാക്കണം.
നാക് അക്രഡിറ്റേഷൻ നേടിയവ൪ക്ക് കെസാക് അക്രഡിറ്റേഷൻ ഒഴിവാക്കാം. കോളജ് അധ്യാപകരെയും വിലയിരുത്തും. ഇത് ഏതു രീതിയിൽ സ൪വീസിൽ ബാധകമാക്കണമെന്നത് ബന്ധപ്പെട്ടവരുമായി ച൪ച്ചകൾ നടത്തി തീരുമാനിക്കും. ഇതിൻെറ പേരിൽ സംഘ൪ഷത്തിനില്ലെന്നും സമവായമാണ് കൗൺസിലിന് താൽപര്യമെന്നും അവ൪ പറഞ്ഞു. അസസ്മെൻറിനും അക്രഡിറ്റേഷനുമുള്ള വ്യവസ്ഥകളും രീതിശാസ്ത്രവും മറ്റൊരു കമ്മിറ്റി തയാറാക്കുന്നുണ്ട്.
വിദ്യാഭ്യാസ മന്ത്രി പ്രസിഡൻറായ 30 അംഗ ജനറൽ കൗൺസിലാകും കെസാകിൻെറ ഉന്നത സമിതി. അതിന് താഴെ ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയ൪മാൻ അധ്യക്ഷനായ 10 അംഗ എക്സിക്യൂട്ടീവ് സമിതി പ്രവ൪ത്തിക്കും. ജനറൽ കൗൺസിലിൽ ഒമ്പത് വിദ്യാഭ്യാസ വിചക്ഷണരെ സ൪ക്കാ൪ നാമനി൪ദേശം ചെയ്യും. എല്ലാ വി.സിമാരും വിദ്യാഭ്യാസ മേഖലയിലെ വിവിധ സ൪ക്കാ൪ വകുപ്പ് തലവന്മാരും യു.ജി.സി പ്രതിനിധിയും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയ൪മാനും മെംബ൪ സെക്രട്ടറിയും ഇതിൽ അംഗമായിരിക്കും. എക്സിക്യൂട്ടീവിൽ കെസാക് ചെയ൪മാൻ, ഉന്നത വിദ്യാഭ്യാസ സെക്രട്ടറി, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബ൪ സെക്രട്ടറി, യു.ജി.സി പ്രതിനിധി, സ൪ക്കാ൪ നി൪ദേശിക്കുന്ന രണ്ട് വിദ്യാഭ്യാസ പ്രവ൪ത്തക൪, ഏതെങ്കിലും മൂന്ന് വി.സിമാ൪ എന്നിവ൪ അംഗങ്ങളായിരിക്കണമെന്നും കമ്മിറ്റി ശിപാ൪ശ ചെയ്തു.
എല്ലാ വിഷയങ്ങൾക്കും പ്രത്യേകം അക്കാദമിക് കമ്മിറ്റികളുണ്ടാക്കണം. ഒരു കമ്മിറ്റിയിൽ ഏഴ് അംഗങ്ങളാകാം. സമ്പൂ൪ണ സ്വതന്ത്രമായ ഏജൻസിയുടെ സാധ്യതയെപ്പറ്റി കമ്മിറ്റി ച൪ച്ച നടത്തിയെന്നും എന്നാൽ അത് പിൽക്കാലത്ത് പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാമെന്നതിനാലാണ് സ്വയംഭരണ രീതിയിലേക്ക് മാറ്റിയതെന്നും ഡോ. ജ്ഞാനം പറഞ്ഞു. വിശ്വാസ്യത ഉറപ്പാക്കാൻ വിപുലമായ സംവിധാനങ്ങൾ നി൪ദേശിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
