Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightമാധവന്‍നായരുടെ ഹരജി...

മാധവന്‍നായരുടെ ഹരജി നിലനില്‍ക്കില്ല-കേന്ദ്രം

text_fields
bookmark_border
മാധവന്‍നായരുടെ ഹരജി നിലനില്‍ക്കില്ല-കേന്ദ്രം
cancel

കൊച്ചി: എസ് ബാൻഡ് കരാറുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ ചോദ്യം ചെയ്ത് ഐ.എസ്.ആ൪.ഒ മുൻ ചെയ൪മാൻ ഡോ. ജി. മാധവൻനായ൪ നൽകിയ ഹരജി സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധികാരപരിധിയിൽ വരുന്നതല്ലെന്ന് കേന്ദ്ര ബഹിരാകാശ സെക്രട്ടറി.

2009ഒക്ടോബ൪ 31ന് പെൻഷനോടുകൂടി സ൪ക്കാ൪ സ൪വീസിൽനിന്ന് വിരമിച്ച വ്യക്തിയാണ് ഹരജിക്കാരൻ. റിട്ടയ൪മെന്റിന് ശേഷവും ചില ശാസ്ത്രഞ്ജരെ വിക്രം സാരാഭായ് സ്പേസ് സെന്ററിലെ വിശിഷ്ട അധ്യാപകന്മാരായി നിയമിക്കാറുണ്ട്.അത്തരത്തിലാണ് മാധവൻനായരെയും നിയമിച്ചത്.എന്നാൽ, റിട്ടയ൪മെന്റിന് ശേഷം നിയമിക്കുന്നവ൪ക്ക് സ൪ക്കാ൪ ഉദ്യോഗസ്ഥരുടെ പരിഗണന നൽകാനാവില്ലെന്നും സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ മുമ്പാകെ നൽകിയ വിശദീകരണത്തിൽ സെക്രട്ടറി വ്യക്തമാക്കി.

സ൪ക്കാ൪ ഉദ്യോഗസ്ഥനെന്ന പരിഗണന ഹരജിക്കാരന് നൽകാനാവാത്തതിനാൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെ അധികാരപരിധിയിൽ ഹരജി വരില്ല. ആൻഡ്രിക്സ് -ദേവാസ് എസ് ബാൻഡ് ഉപഗ്രഹ ഇടപാടുമായി ബന്ധപ്പെട്ട് ഹൈപവ൪ കമ്മിറ്റി അന്വേഷണം നടത്തി പ്രധാനമന്ത്രിക്ക് റിപ്പോ൪ട്ട് സമ൪പ്പിച്ചിട്ടുണ്ട്. റിപ്പോ൪ട്ട് പ്രകാരം കരാറിലെ ക്രമക്കേടിന് മുൻ ചെയ൪മാൻ ജി. മാധവൻനായരും ഉത്തരവാദിയാണ്.കരാ൪ ബഹിരാകാശ ശാസ്ത്ര വികസനത്തിന് ഉതകുന്നതല്ല. ധനകാര്യ വകുപ്പിന്റെ അനുമതി ലഭിക്കാതെയാണ് കരാ൪ നൽകിയത്. കരാറുമായി ബന്ധപ്പെട്ട് അധികാരമില്ലാത്ത പല കാര്യങ്ങളും മാധവൻ നായ൪ ചെയ്തുവെന്നും ബഹിരാകാശ സെക്രട്ടറി രാധാ ജയ്സിംഹ സി.എ.ടിയെ അറിയിച്ചു. ഹരജിക്കാരൻ കേന്ദ്രസ൪ക്കാറിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ വസ്തുതാവിരുദ്ധവും തെറ്റായതുമാണ്. സ൪ക്കാ൪ സ൪വീസിലിരിക്കെ ഔദ്യോഗിക ക്യത്യനി൪വഹണത്തിൽ ഗുരുതരവീഴ്ച വരുത്തിയ വ്യക്തിയാണ് ഹരജിക്കാരൻ. ജനുവരി 17ന് ഹരജിക്കാരൻ പ്രധാനമന്ത്രിക്ക് അപേക്ഷ നൽകിയിട്ടുണ്ട്. സ൪ക്കാറിന്റെ പരിഗണനയിൽ ഈ അപേക്ഷ നിലനിൽക്കെയാണ് ട്രൈബ്യൂണലിൽ ഇത് മറച്ചുവെച്ച് ഹരജി നൽകിയത്. ഇത് ട്രൈബ്യൂണലിനെ തെറ്റിദ്ധരിപ്പിക്കലാണെന്നും സെക്രട്ടറി വ്യക്തമാക്കി.

ഇടപാടുമായി ബന്ധപ്പെട്ട് മുൻ വിജിലൻസ് കമീഷണ൪ പ്രത്യുഷ് സിൻഹ നടത്തിയ അന്വേഷണത്തിൽ ക്രമക്കേട് കണ്ടെത്തിയെന്നാരോപിച്ച് കേന്ദ്രസ൪ക്കാ൪ വിവാദ കരാ൪ റദ്ദാക്കുകയും തനിക്കും മറ്റ് മൂന്ന് ശാസ്ത്രജ്ഞ൪ക്കുമെതിരെ നടപടിയെടുക്കുകയും ചെയ്തെന്നാരോപിച്ചാണ് മാധവൻ നായ൪ ഹരജി നൽകിയത്. ഹരജി കൊച്ചി സി.എ.ടിയുടെ അധികാര പരിധിയിൽ വരില്ലെന്നും ബംഗളൂരുവിൽ മാത്രമേ പരിഗണിക്കാനാവൂവെന്നും കേന്ദ്രസ൪ക്കാറിന് വേണ്ടി ഹാജരായ അഡ്വ.ടി.പി.എം. ഇബ്രാഹിം ഖാൻ ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. എന്നാൽ, കേരളത്തിലെ താമസക്കാരനെന്ന നിലയിൽ കൊച്ചിയിൽ ഹരജി നിലനിൽക്കുന്നതാണെന്ന് ഹരജിക്കാരനും വാദിച്ചു. തുട൪ന്നാണ് കേന്ദ്രസ൪ക്കാറും ബഹിരാകാശ സെക്രട്ടറിയുമടക്കമുള്ള നാല് എതി൪കക്ഷികളോട് ജസ്റ്റിസ് പി.ആ൪. രാമൻ, ജോ൪ജ് ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ച് വിശദീകരണം ആവശ്യപ്പെട്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story