Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 April 2012 5:04 AM IST Updated On
date_range 7 April 2012 5:04 AM IST'ചൂരല്‍ക്കഷായ'ത്തെച്ചൊല്ലി ബ്രിട്ടനില്‍ ചര്‍ച്ച
text_fieldsbookmark_border
ലണ്ടൻ: വിദ്യാലയങ്ങളിലെ ചൂരൽപ്രഹരവും ഇതര കായികശിക്ഷകളും നിരോധിച്ച ബ്രിട്ടനിൽ ശിക്ഷകൾ പുനഃസ്ഥാപിക്കുന്നത് സംബന്ധിച്ച് അധ്യാപക സംഘടനാ സമ്മേളനത്തിൽ ച൪ച്ച. ചൂരൽക്കഷായം പുനഃസ്ഥാപിക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെട്ടപ്പോൾ 25 വ൪ഷം മുമ്പ് നിരോധിച്ച ഇത്തരം ശിക്ഷാരീതികൾ ഒരിക്കലും പുനഃസ്ഥാപിക്കേണ്ടതില്ലെന്ന് മറുചേരിയും അഭ്യ൪ഥിച്ചു. അതേസമയം, ശിക്ഷാരീതികൾ പൂ൪ണമായി നിരോധിച്ചാൽ കുട്ടികൾ കൂടുതൽ വഷളാകുമെന്നും അധ്യാപക വിദഗ്ധ൪ ചൂണ്ടിക്കാട്ടി.
ചൂരൽപ്രഹരത്തിനു പകരം നൂതന മുറകൾ പരീക്ഷിക്കണമെന്നാണ് ഭൂരിപക്ഷം അധ്യാപകരുടെയും നി൪ദേശം. ഇതേതുട൪ന്ന് ബദലുകൾക്കുവേണ്ടി ഗവേഷണം നടത്താൻ വിദഗ്ധ സംഘത്തെ നിയമിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ഗവൺമെന്റിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story