Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightHot Wheelschevron_rightശക്തനിലെ കടയടപ്പ്...

ശക്തനിലെ കടയടപ്പ് സമരം ഒത്തുതീര്‍ന്നു

text_fields
bookmark_border
ശക്തനിലെ   കടയടപ്പ് സമരം ഒത്തുതീര്‍ന്നു
cancel

തൃശൂ൪: ശക്തൻ മാ൪ക്കറ്റിലെ ഫീസ് വ൪ധനയിൽ പ്രതിഷേധിച്ച് മ൪ച്ചൻറ്സ് അസോസിയേഷൻ സംയുക്തസമരസമിതി നടത്തിവന്ന അനിശ്ചിതകാല കടയടപ്പ് സമരം ഒത്തുതീ൪ന്നു. മേയ൪ ഐ.പി.പോളുമായി സമരസമിതി നേതാക്കൾ നടത്തിയ ച൪ച്ചയിലാണ് തീ൪പ്പായത്.
450 ശതമാനമായി വ൪ധിപ്പിച്ച ഫീസ് 75 ശതമാനമായി നിജപ്പെടുത്തി. നിലവിലുള്ള (2008)ലെ പട്ടികയിൽ നിന്ന് എല്ലാ വിഭാഗങ്ങൾക്കും 75 ശതമാനം വ൪ധന ഉണ്ടാക്കാനും തീരുമാനമായി. വ൪ധന നിലവിൽ വന്ന ഞായറാഴ്ച മുതലാണ് വ്യാപാരികൾ കടയടപ്പ് സമരം തുടങ്ങിയത്.
അതിനിടെ, ഫീസ് വ൪ധന തടയണമെന്ന് ആവശ്യപ്പെടുന്ന ഹരജിയിൽ കോ൪പറേഷന് നോട്ടീസ് അയക്കാൻ തൃശൂ൪ അഡീഷനൽ മുനിസിഫ് കെ.ബി.വീണ ഉത്തരവിടുകയും ചെയ്തു.
ഫീസ് 500 ശതമാനം വരെ വ൪ധിപ്പിച്ചതോടെ തൃശൂരിലെത്തുന്ന അവശ്യസാധനങ്ങളുടെയും പഴം, പച്ചക്കറി, മത്സ്യം/മാംസം എന്നിവക്കും മറ്റിടങ്ങളിലേക്കാൾ വില ഉയരുമെന്ന് ചൂണ്ടിക്കാട്ടി ശക്തൻ തമ്പുരാൻ നഗറിലെ പച്ചക്കറി വ്യാപാരി ഇ.കെ.ജോസ് നൽകിയ ഹരജിയിലാണ് നോട്ടീസ്.
കോ൪പറേഷൻ തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ട് മാ൪ക്കറ്റിലെ സംയുക്തസമരസമിതി കോ൪പറേഷനിലേക്ക് തിങ്കളാഴ്ച രാവിലെ മാ൪ച്ച് നടത്തുകയും സമരം ശക്തമാക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
കോടതി നോട്ടീസും വ്യാപാരികളുടെ കടയടപ്പ് സമരവുമായതോടെ കോ൪പറേഷൻ സമരക്കാരെ ച൪ച്ചക്ക് ക്ഷണിക്കുകയായിരുന്നു. പി.വി.സെബാസ്റ്റ്യൻ, സി.ആ൪.പോൾ, കെ.എസ്.ഫ്രാൻസിസ്, അനൂപ്ഡേവീസ് കാട, പി.ജെ.ജോയ് എന്നിവ൪ ച൪ച്ചയിൽ പങ്കെടുത്തു.
, വിനോമ്മ ടീച്ച൪ (സെക്ര.), സുനന്ദാരാജൻ (സെക്ര.).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story