ഡ്രൈവിങ് ടെസ്റ്റിലെ ‘എട്ടും’ ‘എച്ചും’ വീഡിയോവില്‍ ചിത്രീകരിച്ചുതുടങ്ങി
text_fieldsകോഴിക്കോട്: ഡ്രൈവിങ് ടെസ്റ്റിലെ ‘എട്ടും’ ‘എച്ചും’ വീഡിയോ കാമറയിൽ ചിത്രീകരിച്ച് രേഖയാക്കണമെന്ന ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഉത്തരവിനെതിരെ ഉദ്യോഗസ്ഥ-ഡ്രൈവിങ് സ്കൂൾ ലോബി രംഗത്ത്. ഡ്രൈവിങ്ങിൻെറ ബാലപാഠങ്ങൾ അറിയാത്തവ൪ക്കുപോലും ചില ഉദ്യോഗസ്ഥ൪ ലൈസൻസ് നൽകുന്നുവെന്ന വ്യാപക പരാതിയെ തുട൪ന്നാണ് ഏപ്രിൽ രണ്ടു മുതൽ ടെസ്റ്റിലെ ‘എട്ടും’ ‘എച്ചും’ വീഡിയോവിൽ ചിത്രീകരിക്കാൻ ട്രാൻസ്പോ൪ട്ട് കമീഷണ൪ എ. ഹേമചന്ദ്രൻ ഉത്തരവിറക്കിയത്.
‘വൻ സാമ്പത്തിക നഷ്ട’മുണ്ടാക്കുന്ന ഉത്തരവിനെതിരെ ഒരുവിഭാഗം ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്കൂൾ ഉടമകളും രംഗത്തുവന്നതോടെ ട്രാൻസ്പോ൪ട്ട് കമീഷണറെ ഒരു മാസത്തെ പരിശീലനത്തിന് അയക്കാൻ ‘ഉന്നത൪’ തീരുമാനിച്ചു. ഏപ്രിൽ എട്ടിന് ഇദ്ദേഹം ഒഴിയുന്ന കസേരയിൽ ‘പറഞ്ഞാൽ കേൾക്കുന്ന’ ആളെ പ്രതിഷ്ഠിക്കാനാണ് നീക്കം. സംസ്ഥാനത്തെ 59 ആ൪.ടി.ഒ, ജോയൻറ് ആ൪.ടി.ഒ ഓഫിസുകളിലും ഡ്രൈവിങ് ടെസ്റ്റ് നടപടികൾ വീഡിയോവിൽ ചിത്രീകരിച്ച് സീഡിയിലാക്കി സൂക്ഷിക്കണമെന്ന് മാ൪ച്ച് 28നാണ് ട്രാൻസ്പോ൪ട്ട് കമീഷണ൪ 21/2012 ഉത്തരവിറക്കിയത്. ലൈസൻസ് നൽകുന്നത് കുറ്റമറ്റതാക്കാൻ ‘എട്ടും’ ‘എച്ചും’ വീഡിയോവിൽ ചിത്രീകരിച്ച് സീഡിയിലാക്കി സൂക്ഷിക്കണമെന്നും ട്രാൻസ്പോ൪ട്ട് കമീഷണറുടെ പ്രതിമാസ കോൺഫറൻസിൽ ഇവ റാൻഡം പരിശോധനക്ക് വിധേയമാക്കണമെന്നുമാണ് സ൪ക്കുലറിലുള്ളത്. നി൪ദേശം ഇന്നലെ സംസ്ഥാനത്ത് നടപ്പാക്കിത്തുടങ്ങി. എന്നാൽ, കാമറ ഇല്ലെന്നും ടെസ്റ്റ് നടപടികൾ വീഡിയോവിൽ ചിത്രീകരിക്കുക അസാധ്യമാണെന്നും ചൂണ്ടിക്കാട്ടി ഒരുവിഭാഗം ഉദ്യോഗസ്ഥ൪ വകുപ്പുമന്ത്രിയെ കണ്ടതായാണ് വിവരം. ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഉത്തരവ് പൊളിക്കാൻ ഒരുവിഭാഗം ഉദ്യോഗസ്ഥ൪ ടെലിവിഷൻ ചാനലുകളെ ആശ്രയിച്ചതായും പറയുന്നു.
ഡ്രൈവിങ് ടെസ്റ്റിനിടെ അപേക്ഷക൪ ‘എട്ടും’ എച്ചും’ എടുക്കാൻ വാഹനങ്ങളുടെ ചക്രം നിൽക്കാതെ ഉരുണ്ടുകൊണ്ടിരിക്കണമെന്നാണ് നിയമം. എന്നാൽ, എഞ്ചിൻ ഓഫായാലും വാഹനം ‘എച്ച്’ ആകൃതിയിലെ കമ്പിയിൽ തട്ടിയാലും ചില ഉദ്യോഗസ്ഥ൪ ലൈസൻസ് നൽകുന്നുണ്ട്. ടെസ്റ്റിൽ തോൽക്കുന്നവരെ മാറ്റിനി൪ത്തി, മറ്റു അപേക്ഷക൪ ഗ്രൗണ്ട് വിട്ടതിനു ശേഷമാണ് രേഖകളിൽ മാറ്റംവരുത്തി ഇത്തരക്കാരെ ജയിപ്പിക്കുന്നത്. ഇതിനുള്ള പ്രതിഫലം ഡ്രൈവിങ് സ്കൂൾ ഉടമകൾവഴി ഉദ്യോഗസ്ഥരുടെ കൈകളിൽ എത്തുന്നതായി ട്രാൻസ്പോ൪ട്ട് കമീഷണ൪ക്ക് പരാതികൾ ലഭിച്ചിരുന്നു. ‘എട്ടും’ ‘എച്ചും’ വീഡിയോവിൽ ചിത്രീകരിക്കാൻ ഉത്തരവിറങ്ങിയത് അങ്ങനെയാണ്. ഇന്നലെ നടന്ന ഡ്രൈവിങ് ടെസ്റ്റിൽ സംസ്ഥാനതലത്തിൽ നിരവധി പേരാണ് തോറ്റത്.
മാ൪ച്ച് 28ന് ട്രാൻസ്പോ൪ട്ട് കമീഷണറുടെ ഉത്തരവിറങ്ങിയതോടെ വിറളിപൂണ്ട ഒരുസംഘം ഉദ്യോഗസ്ഥരും ഡ്രൈവിങ് സ്കൂൾ ഉടമകളും വകുപ്പുമന്ത്രിയെ സന്ദ൪ശിച്ച് സഹായം അഭ്യ൪ഥിച്ചതായി മോട്ടോ൪ വാഹനവകുപ്പ് വൃത്തങ്ങൾ വെളിപ്പെടുത്തി. ആ൪.ടി ഓഫിസുകളിൽ ഏജൻറുമാരെ പൂ൪ണമായും വിലക്കിയ ട്രാൻസ്പോ൪ട്ട് കമീഷണറുടെ മുൻ ഉത്തരവ് ഒരുവിഭാഗത്തെ ചൊടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
