‘പരേതനായ’ വിലാസക്കാരന്‍ പഞ്ചായത്തോഫിസില്‍
text_fieldsപൂച്ചാക്കൽ: പാണാവള്ളി പഞ്ചായത്തോഫിസിൽനിന്ന് അയച്ച കത്ത് വിലാസക്കാരൻ മരിച്ചെന്നുകാട്ടി തിരിച്ചെത്തി. ‘പരേതനായ’ വിലാസക്കാരൻ വ്യാഴാഴ്ച ഓഫിസിൽ എത്തിയത് ജീവനക്കാരെ അമ്പരിപ്പിച്ചു.
പാണാവള്ളി മനുനിവാസിൽ ഡി. നാരായണ ക൪ത്തക്ക് അയച്ച കത്താണ് ഓഫിസിൽ മടങ്ങിയെത്തിയത്. ഫെബ്രുവരി 24ന് വിവരാവകാശ നിയമപ്രകാരം നാരായണ ക൪ത്ത നൽകിയ അപേക്ഷക്കുള്ള മറുപടി പഞ്ചായത്തോഫിസിൽ നിന്ന് അയച്ചിരുന്നു. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും മറുപടി ലഭിക്കാതായതോടെയാണ് അപേക്ഷകൻ നേരിട്ട് പഞ്ചായത്തോഫിസിൽ എത്തിയത്. ഓഫിസിലെത്തിയ നാരായണ ക൪ത്തക്ക് ഇയാൾ മരിച്ചെന്ന് എഴുതി തിരികെയെത്തിയ കത്ത് കാണിച്ചുകൊടുത്തു. തപാൽ വകുപ്പ് ജീവനക്കാരുടെ കൃത്യവിലോപത്തിനെതിരെ വകുപ്പ് അധികാരികൾക്ക് പരാതി നൽകുമെന്ന് നാരായണ ക൪ത്ത പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
