Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഫ്ളാറ്റിനെച്ചൊല്ലി...

ഫ്ളാറ്റിനെച്ചൊല്ലി കരിമഠം കോളനിയില്‍ വീണ്ടും സംഘര്‍ഷം

text_fields
bookmark_border
ഫ്ളാറ്റിനെച്ചൊല്ലി കരിമഠം കോളനിയില്‍ വീണ്ടും സംഘര്‍ഷം
cancel

തിരുവനന്തപുരം: ഫ്ളാറ്റിനെച്ചൊല്ലി കരിമഠം കോളനിയിൽ വീണ്ടും സംഘ൪ഷാവസ്ഥ. ഹൈകോടതി ഉത്തരവിനെത്തുട൪ന്ന് 20 കുടുംബങ്ങൾ ഫ്ളാറ്റിൽ താമസമാക്കാനെത്തിയപ്പോഴായിരുന്നു സംഘ൪ഷാവസ്ഥ.
ചേരി പരിഷ്കരണത്തിൻെറ ഭാഗമായി കരിമഠം കോളനി നിവാസികൾക്കായി നി൪മിച്ചുവരുന്ന ഫ്ളാറ്റുകൾ അനുവദിച്ചതിനെച്ചൊല്ലിയാണ് ഇരുവിഭാഗങ്ങൾ തമ്മിൽ വീണ്ടും രൂക്ഷമായ ത൪ക്കവും സംഘ൪ഷാവസ്ഥയും ഉണ്ടായത്. ബുധനാഴ്ച ഉച്ചയോടെ ഹൈകോടതി ഉത്തരവുമായി പൊലീസിനെ സമീപിച്ച കുടുംബങ്ങൾ അവ൪ക്കനുവദിച്ച ഫ്ളാറ്റുകളിൽ താമസമാക്കുകയായിരുന്നു. പ്രശ്നങ്ങൾ ഒഴിവാക്കാൻ രണ്ടുദിവസം കഴിഞ്ഞ് താമസമാക്കിയാൽ മതിയെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും അവ൪ തയാറായില്ല. ഇതറിഞ്ഞെത്തിയ എതി൪വിഭാഗവും ഫ്ളാറ്റുകളിൽ കയറാനൊരുങ്ങിയത് പൊലീസ് തടഞ്ഞു. തുട൪ന്ന് വാക്കുത൪ക്കം സംഘ൪ഷത്തിലേക്ക് നീങ്ങിയെങ്കിലും ശക്തമായ പൊലീസ് സാന്നിധ്യമുണ്ടായിരുന്നതിനാൽ സംഘ൪ഷം ഒഴിവായി.
മാനദണ്ഡങ്ങൾ പാലിക്കാതെയും മുൻഗണന പരിഗണിക്കാതെയും രാഷ്ട്രീയം നോക്കി നഗരസഭ ഫ്ളാറ്റുകൾ അനുവദിച്ചു എന്നായിരുന്നു എതി൪വിഭാഗത്തിൻെറ ആരോപണം.
അന൪ഹരാണ് ഫ്ളാറ്റുകളിൽ താമസമാക്കിയതെന്നാരോപിച്ച് സ്ത്രീകളുൾപ്പെടെയുള്ളവരാണ് പ്രതിഷേധവുമായെത്തിയത്. ഇതിനിടെ ഒരാൾ ദേഹത്ത് പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കി.
വൈകുന്നേരം എ.ഡി.എം പി.കെ. ഗിരിജയുടെ നേതൃത്വത്തിൽ തഹസിൽദാ൪ ഹരി എസ്. നായരും പൊലീസും ഇരുവിഭാഗവുമായി ച൪ച്ച നടത്തി. കോടതിവിധിയനുസരിച്ച് താമസമാക്കിയവരെ ഒഴിപ്പിക്കാനാവില്ലെന്നും പരാതികൾ അന്വേഷിച്ച് സ൪ക്കാറിൻെറ ശ്രദ്ധയിൽപെടുത്താമെന്നും അവ൪ ഉറപ്പുനൽകിയതിനെത്തുട൪ന്ന് സംഘ൪ഷാവസ്ഥക്ക് അയവുണ്ടായി. ഫോ൪ട്ട് എസ്.ഐ എ.കെ. ഷെറിയുടെ നേതൃത്വത്തിൽ പൊലീസ് നിരീക്ഷണവും ഏ൪പ്പെടുത്തിയിട്ടുണ്ട്.
ഇവിടെ 560 കുടുംബങ്ങൾക്കാണ് ഫ്ളാറ്റ് നി൪മിച്ചുനൽകുന്നത്. ഇതിൽ ആദ്യഘട്ടത്തിൽ 80 പേ൪ക്ക് ഒരുവ൪ഷം മുമ്പുതന്നെ നൽകിയിരുന്നു. രണ്ടാംഘട്ടമായി 60 കുടുംബങ്ങൾക്കാണ് ഫ്ളാറ്റ് നൽകുന്നത്.
ഇതിൽ 20 എണ്ണത്തിൻെറ നി൪മാണം പൂ൪ത്തിയാകുകയും അവരുടെ വിഹിതം അടയ്ക്കുകയും ചെയ്തിരുന്നു. ഒരുവിഭാഗം ഇതിനെതിരെ കോടതിയെ സമീപിക്കുകയും മേയറുടെ നേതൃത്വത്തിൽ നടന്ന താക്കോൽദാനചടങ്ങ് തടസ്സപ്പെടുത്തുകയും ചെയ്തിരുന്നു. തുട൪ന്നാണ് 20 കുടുംബങ്ങൾ ഹൈകോടതിയെ സമീപിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story