വിദ്യാഭ്യാസ വായ്പയുടെ റവന്യു റിക്കവറി നിര്‍ത്തും -മുഖ്യമന്ത്രി
text_fieldsതിരുവനന്തപുരം: വിദ്യാഭ്യാസ വായ്പകളുടെ പലിശബാധ്യത ഏറ്റെടുക്കുമെന്ന് സ൪ക്കാ൪ പ്രഖ്യാപിച്ച സാഹചര്യത്തിൽ എല്ലാ റവന്യു റിക്കവറി നടപടികളും ആറുമാസത്തേക്ക് നി൪ത്തിവെക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നടപടികൾ നി൪ത്താൻ ബാങ്കുകളോടും ആവശ്യപ്പെടുമെന്ന് മന്ത്രിസഭാ യോഗത്തിനുശേഷം മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
2003 മുതൽ ’09 വരെയുള്ള വിദ്യാഭ്യാസ വായ്പയുടെ പലിശബാധ്യത സ൪ക്കാ൪ ഏറ്റെടുക്കുമെന്ന് ബജറ്റ് ച൪ച്ചക്കുള്ള മറുപടിയിൽ ധനമന്ത്രി കെ.എം. മാണി ഉറപ്പ് നൽകിയിരുന്നു. ഇതിനായി ബാങ്കുകളുടെ യോഗം വിളിക്കും. പിഴപ്പലിശ ബാങ്കുകൾ ഒഴിവാക്കണം. 2009നുശേഷമുള്ള വായ്പകളിൽ കേന്ദ്രമാണ് പലിശ സബ്സിഡി നൽകുന്നത്.
മെറിറ്റ് സീറ്റുകളിലേക്ക് മാത്രമേ വായ്പ നൽകൂവെന്ന ബാങ്കുകളുടെ നിലപാട് ശരിയല്ല. കോളജിന് സ൪ക്കാ൪ അംഗീകാരമുണ്ടെങ്കിൽ ജാമ്യമില്ലാതെ നാലുലക്ഷം വരെ വായ്പ നൽകണമെന്നായിരുന്നു കേന്ദ്ര നി൪ദേശം. ഇത് പാലിക്കാത്തതിനെതിരെ നിരവധി പരാതികൾ ലഭിക്കുന്നു. ചില൪ അമിത പലിശ ഈടാക്കുന്നു. ബാങ്കുകളുടെ ഈ നിലപാടിനോട് യോജിപ്പില്ല. താൻ നേരത്തെ യോഗം വിളിച്ച് സ൪ക്കാ൪ നിലപാട് ബാങ്കുകളെ അറിയിച്ചിരുന്നു. കേന്ദ്ര ധനമന്ത്രി വിളിച്ച യോഗത്തിൽ ഈ വിഷയം ഉന്നയിച്ചപ്പോൾ വീണ്ടും ബാങ്കുകളുടെ യോഗം വിളിക്കാൻ ധനമന്ത്രി നി൪ദേശിച്ചിട്ടുണ്ട്.
പെൻഷൻ പ്രായം വ൪ധിപ്പിച്ച സാഹചര്യത്തിൽ ഒഴിവുകൾ റിപ്പോ൪ട്ട് ചെയ്യുന്നത് സംബന്ധിച്ച് നൽകിയ ഉറപ്പുകൾ പാലിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാ൪ച്ച്31ന്എത്ര പേ൪ വിരമിക്കുമായിരുന്നോ അത്രയും ഒഴിവുകളിൽ സൂപ്പ൪ ന്യൂമററിയായി നിയമനം നടത്തും. ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോ൪ട്ട് ചെയ്തിട്ടുണ്ട്. ചില ഉത്തരവുകൾ കൂടി പുറപ്പെടുവിക്കാനുണ്ട്. അത് ഉടനെയുണ്ടാകും. എല്ലാ ദിവസവും ഇതിൻെറ പുരോഗതി വിലയിരുത്തും.
നടപ്പുവ൪ഷത്തെ പദ്ധതി വിനിയോഗം 90 ശതമാനം കടക്കുമെന്ന് മന്ത്രിസഭ വിലയിരുത്തി. ഫെബ്രുവരി 28 വരെ 60 ശതമാനമാണ് വിനിയോഗം. കഴിഞ്ഞ വ൪ഷം ഇതേ സമയത്തെക്കാൾ രണ്ട് ശതമാനം കൂടുതലാണ്.
മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്കുള്ള മോറട്ടോറിയം ഡിസംബ൪ 31 വരെ നീട്ടാനും തീരുമാനിച്ചു. മാ൪ച്ച് 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് നടപടി.
സഹകരണ റിസ്ക് ഫണ്ട് പ്രകാരമുള്ള ആനുകൂല്യം വായ്പാ തിരിച്ചടവ് സമയപരിധി കഴിഞ്ഞവ൪ക്കും നൽകും. തിരിച്ചടവ് കൃത്യമായി നടത്തുന്നതിനിടെ മരിക്കുകയോ ഗുരുതരമായി രോഗം ബാധിക്കുകയോ ചെയ്യുന്ന ഘട്ടത്തിലാണ് ആനുകൂല്യം നൽകിയിരുന്നത്. ഇതിൽ മാറ്റം വരുത്താൻ ചട്ടത്തിൽ ഭേദഗതി കൊണ്ടുവരും.സുസ്ഥിര നഗരവികസന പദ്ധതിയുടെ സമയപരിധി മൂന്നുവ൪ഷം കൂടി നീട്ടും. 1422.4 കോടിയുടെ പദ്ധതിയാണ്. ടെൻഡറിൽ വന്ന വ൪ധനയുടെ തുക നൽകാൻ മുൻസ൪ക്കാ൪ തയാറായിരുന്നില്ല. യു.ഡി.എഫ്സ൪ക്കാ൪ അത് നൽകും.
പാലക്കാട് പുതുശ്ശേരി പഞ്ചായത്തിൽ ചെറു ഇലക്ട്രോണിക്സ്പാ൪ക്ക് സ്ഥാപിക്കാൻ വ്യവസായ വകുപ്പിൻെറ 30 ഏക്ക൪ കെ.എസ്.ഐ.ഡി.സിക്ക് നൽകാനും മന്ത്രിസഭ തീരുമാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.