Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഫസല്‍ വധക്കേസ്:...

ഫസല്‍ വധക്കേസ്: സി.പി.എം നേതാക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം

text_fields
bookmark_border
ഫസല്‍ വധക്കേസ്: സി.പി.എം നേതാക്കള്‍ക്കെതിരെ സി.ബി.ഐ അന്വേഷണം
cancel

കൊച്ചി: തലശ്ശേരിയിലെ എൻ.ഡി.എഫ് പ്രവ൪ത്തകൻ മുഹമ്മദ് ഫസലിനെ കൊലപ്പെടുത്തിയ കേസിൽ കൂടുതൽ സി.പി.എം നേതാക്കളെ സി.ബി.ഐ തെരയുന്നു. സി.പി.എം കണ്ണൂ൪ ജില്ലാ ഘടകത്തിലേതുൾപ്പെടെ തലശ്ശേരിയിലെയും പരിസരത്തെയും നേതാക്കൾക്കെതിരെയാണ് സി.ബി.ഐ തിരുവനന്തപുരം യൂനിറ്റിലെ ഉദ്യോഗസ്ഥ൪ അന്വേഷണം ഊ൪ജിതമാക്കിയത്. സി.പി.എം മുൻ ജില്ലാ സെക്രട്ടറി പി. ശശിയോട് തിങ്കളാഴ്ച ഹാജരാകാൻ നി൪ദേശിച്ച് നോട്ടീസ് നൽകിയെങ്കിലും അസൗകര്യം മൂലം ഹാജരാകാൻ കഴിയില്ലെന്ന് സി.ബി.ഐയെ അറിയിച്ചു. മറ്റൊരു ദിവസം ഹാജരാകാൻ നി൪ദേശിച്ച് വീണ്ടും നോട്ടീസ് നൽകുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
ഗൂഢാലോചനയിൽ മുതി൪ന്ന രാഷ്ട്രീയ നേതാക്കൾക്ക് പങ്കുള്ളതായി സി.ബി.ഐ സംശയിക്കുന്നു. കഴിഞ്ഞ ദിവസം മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തതിനൊപ്പം എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമ൪പ്പിച്ച റിപ്പോ൪ട്ടിൽ സി.ബി.ഐ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പിന്നാലെ തലശ്ശേരിയിലെ കാരായി രാജൻ, ചന്ദ്രശേഖരൻ എന്നീ സി.പി.എം നേതാക്കളോട് സി.ബി.ഐ കൊച്ചി ഓഫിസിൽ ഹാജരാകാൻ നി൪ദേശിച്ച് നോട്ടീസ് നൽകിയെങ്കിലും ഹാജരായില്ല.
ഇവ൪ ഹാജരാകാത്തത് ഉന്നത നേതൃത്വത്തിൻെറ പങ്കാളിത്തമുണ്ടെന്ന സംശയത്തിന് ബലമേകിയിട്ടുണ്ട്. രണ്ടുപേരും മുൻകൂ൪ ജാമ്യത്തിന് ഹൈകോടതിയെ സമീപിച്ചിരിക്കുകയാണ്. സംശയിക്കുന്ന സി.പി.എം നേതാക്കളുടെ പേര് വെളിപ്പെടുത്താൻ സി.ബി.ഐ വിസമ്മതിച്ചു.
മൂന്ന് ബൈക്കുകളിൽ പുറപ്പെട്ട എട്ടംഗ സംഘത്തിൻെറ വെട്ടേറ്റാണ് ഫസൽ കൊല്ലപ്പെട്ടതെന്നാണ് സി.ബി.ഐ അന്വേഷണത്തിൽ വ്യക്തമായത്. പ്രതികൾ സഞ്ചരിച്ച ബൈക്കുകളിൽ ഒന്ന് സി.ബി.ഐ കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തു.
2006 ഒക്ടോബ൪ 22 നാണ് തലശ്ശേരി കോടിയേരി മാടപീഠികയിൽ ഫസൽ കൊല്ലപ്പെട്ടത്. ദേശാഭിമാനി ഏജൻറും സി.പി.എം പ്രവ൪ത്തകനുമായിരുന്ന ഫസൽ എൻ.ഡി.എഫിലേക്ക് മാറുകയും യുവാക്കളെ എൻ.ഡി.എഫിൽ അംഗങ്ങളാക്കാൻ ശ്രമിച്ചതും സി.പി.എം ജില്ലാ ഘടകത്തിൽ അസ്വസ്ഥത സൃഷ്ടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story