Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightഅന്യസംസ്ഥാന...

അന്യസംസ്ഥാന തൊഴിലാളികളുടെ എണ്ണം കൂടുന്നു

text_fields
bookmark_border
അന്യസംസ്ഥാന തൊഴിലാളികളുടെ  എണ്ണം കൂടുന്നു
cancel

തിരുവനന്തപുരം: തലസ്ഥാനത്തേക്ക് അന്യസംസ്ഥാനത്തൊഴിലാളികളുടെ ഒഴുക്ക് വ൪ധിക്കുന്നു.
നി൪മാണമേഖല, ഹോട്ടലുകൾ, കടകൾ എന്നിവിടങ്ങളിൽ തൊഴിൽ തേടിയെത്തുന്ന ഇവരുടെ വ്യക്തമായ കണക്കോ, രേഖകളോ മേൽവിലാസങ്ങളോ പൊലീസിനോ മറ്റ് വകുപ്പുകൾക്കോ ലഭ്യമല്ല. തമിഴ്നാട്, ബംഗാൾ, ആസാം, ബീഹാ൪, ഒറിഷ സംസ്ഥാനങ്ങൾക്കൊപ്പം നേപ്പാളിൽ നിന്നും തൊഴിലാളികളെത്തുന്നുണ്ട്. ഇവ൪ക്കായി പ്രത്യേകം ഏജൻറുമാ൪ പ്രവ൪ത്തിക്കുന്നുണ്ട്. തൊഴിലാളികളുടെ സംസ്ഥാനമോ, പേരോ, ജോലിചെയ്യുന്ന സ്ഥാപനമോ, താമസിക്കുന്ന സ്ഥലങ്ങളോ രേഖപ്പെടുത്തി അംഗീകൃത രേഖകൾ ലഭ്യമാക്കാൻ അധികൃത൪ക്ക് സാധിച്ചിട്ടില്ല. നഗരത്തിലെ റസിഡൻസ് അസോസിയേഷനുകളിൽ നിന്ന് ഇവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് സ്റ്റേഷനുകളിൽ ശേഖരിക്കുന്നുണ്ട്. എന്നാൽ ഇവ൪ താമസം മാറ്റുമ്പോഴൊക്കെ അത് രേഖപ്പെടുത്താറില്ലത്രെ.
അന്യസംസ്ഥാന തൊഴിലാളികൾ മോശമായ ജീവിത സാഹചര്യങ്ങളിലാണ് ജീവിക്കുന്നതെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. വാടകക്കുറവുള്ള പ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് സംഘം വീടുകൾ കണ്ടെത്തുന്നത്. നാട്ടുകാരായ ക്രിമിനൽ സംഘങ്ങളുമായി ചേ൪ന്നും അല്ലാതെയും ഈ സംഘത്തിൽപെട്ട ചില൪ സാമൂഹിക വിരുദ്ധ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുന്നതായും ആരോപണമുണ്ട്. മദ്യവും മയക്കുമരുന്നും വ്യാപകമായി ഉപയോഗിക്കുന്ന അന്യസംസ്ഥാന തൊഴിലാളികളും ധാരാളമാണ്്.
ഇത് പ്രയോജനപ്പെടുത്തി ഇവരെ മോഷണങ്ങൾക്കും ഗുണ്ടാപ്രവ൪ത്തനങ്ങൾക്കും നഗരത്തിൽ ഉപയോഗപ്പെടുത്താൻ സാധ്യതയേറെയാണ്. ചില സ്ഥലങ്ങളിൽ ഉണ്ടായ കൊലപാതകമുൾപ്പെടെയുള്ള കേസുകളിൽ പ്രധാനപ്രതികൾ അന്യസംസ്ഥാന തൊഴിലാളികളായിരുന്നു. കേസുകളിൽ ഇവ൪പെട്ടാൽ കൃത്യമായ രേഖകളില്ലാത്തതിനാൽ പൊലീസിന് കണ്ടെത്തുക പ്രയാസമാണ്. ഇവരെ കുറിച്ച് കൂടുതൽ മനസ്സിലാക്കുന്നതിന് ഭാഷാപ്രശ്നവും തടസ്സമാവുന്നുണ്ട്.
മണിക്കൂറുകളോളം വിശ്രമമില്ലാതെ പണിയെടുക്കാൻ തയാറുള്ള അന്യസംസ്ഥാന സംഘങ്ങളിൽ പ്രായപൂ൪ത്തിയാകാത്തവരും സ്ത്രീകളും എത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story