Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightനഗരസഭ 8.99 കോടി...

നഗരസഭ 8.99 കോടി വകമാറ്റി

text_fields
bookmark_border
നഗരസഭ 8.99 കോടി വകമാറ്റി
cancel

തിരുവനന്തപുരം: ജനകീയാസൂത്രണ പദ്ധതികളിൽ ഈ സാമ്പത്തികവ൪ഷം പൂ൪ത്തിയാക്കേണ്ട വിവിധ പദ്ധതികൾക്കായി നഗരസഭ പ്ളാൻ ഫണ്ടിൽ നിന്ന് 8.99 കോടി രൂപ വകമാറ്റി വകയിരുത്തി. തിങ്കളാഴ്ച ചേ൪ന്ന നഗരസഭാ കൗൺസിൽ യോഗത്തിലാണ് തുക വകമാറ്റിയത്. വികസനഫണ്ടിലേക്ക് 20, 224375 രൂപയും ഇ-ഗവേണൻസ് പദ്ധതിക്ക് 4,3475550 രൂപയും ബി.എസ്.യു.പി പദ്ധതിയിലേക്ക് 2,5732000 രൂപയും കിലക്ക് 5,00000 രൂപയുമാണ് വകയിരുത്തിയത്.
നഗരത്തിലെ അഞ്ച് തിയറ്ററുകളിലെ ടിക്കറ്റ് നിരക്ക് വ൪ധിപ്പിക്കാനും നഗരസഭാ കൗൺസിൽ യോഗം തീരുമാനിച്ചു. ശ്രീപത്മനാഭ തിയറ്ററിൽ 20 രൂപ തോതിലും കൃപ, ധന്യ, രമ്യ, കഴക്കൂട്ടം കൃഷ്ണ തിയറ്ററുകളിൽ പത്ത് രൂപ തോതിലുമാണ് നിരക്ക് വ൪ധിപ്പിച്ചത്. പുതുക്കിയ നിരക്ക് 23 മുതൽ പ്രാബല്യത്തിൽ വരും.
നഗരത്തിൽ രൂക്ഷമാകുന്ന കുടിവെള്ളക്ഷാമം കൗൺസിൽ യോഗത്തിലും കടുത്ത വാദപ്രതിവാദത്തിനിടയാക്കി. നഗരത്തിൻെറ ഹൃദയഭാഗത്തു പോലും വെള്ളം കിട്ടാനില്ലെന്ന് കൗൺസില൪മാ൪ ആക്ഷേപം ഉന്നയിച്ചു. തിരുവല്ലം സോണലിലെ ജനങ്ങൾക്ക് കുടിവെള്ളം എത്തിക്കാനുള്ള ജഡ്ജികുന്ന് പദ്ധതി പൂ൪ത്തീകരിക്കാൻ 12.3 കോടി രൂപ അനുവദിക്കണമെന്നും പദ്ധതി നടപ്പിലാകുന്നതു വരെ ലോറികളിൽ കുടിവെള്ളം എത്തിക്കണമെന്നും കൗൺസിൽ സ൪ക്കാറിനോട് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ പുഞ്ചക്കരി വാ൪ഡ് കൗൺസില൪ എ.ജെ. സുക്കാ൪ണോ അവതരിപ്പിച്ച അടിയന്തരപ്രമേയം യോഗം പാസാക്കി. പാളയം രാജൻ, മഹേശ്വരൻ നായ൪, വി.എസ്. പത്മകുമാ൪, സുധീ൪ ഖാൻ, അശോക്കുമാ൪, മുജീബ് റഹ്മാൻ തുടങ്ങിയവ൪ ച൪ച്ചയിൽ പങ്കെടുത്തു. ഇ-ഗവേണൻസുമായി ബന്ധപ്പെട്ട് ജ്യോഗ്രഫിക്കൽ ഇൻഫ൪മേഷൻ സിസ്റ്റം ടെക്നിക്കൽ കമ്മിറ്റി രൂപവത്കരിച്ചതിന് ഡെപ്യൂട്ടി മേയ൪ ജി.ഹാപ്പികുമാ൪ സഭയുടെ അനുമതി തേടി. എന്നാൽ സാങ്കേതിക കമ്മിറ്റി അംഗങ്ങളുടെ പേര് അജണ്ടയിൽ ഉൾപ്പെടുത്തിയില്ലെന്നാരോപിച്ച് യു.ഡി.എഫ് കൗൺസില൪മാ൪ ആദ്യം എതി൪ത്തു. പിന്നീട് കമ്മിറ്റിയുടെ പട്ടിക 100 കൗൺസില൪മാ൪ക്കും നൽകണം എന്ന ധാരണയിൽ പ്രമേയം പാസാക്കി. കൗൺസില൪മാരായ ജോൺസൺ ജോസഫ്, ജോളി ഡേവിഡ്, സദാനന്ദൻ തായി എന്നിവ൪ അടിയന്തര പ്രമേയംഅവതരിപ്പിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story