എജു-ഹെല്‍ത്ത് സിറ്റി തറക്കല്ലിടല്‍ ഏപ്രിലില്‍
text_fieldsമലപ്പുറം: പാണക്കാട്ട് ഇൻകെലിൻെറ കൈവശമുള്ള 240 ഏക്ക൪ ഭൂമിയിൽ സ്ഥാപിക്കുന്ന എജു-ഹെൽത്ത് സിറ്റിയുടെ തറക്കല്ലിടൽ ഏപ്രിലിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി നി൪വഹിക്കും. കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ട്, സ്റ്റാൻഡേ൪ഡ് ഡിസൈൻ മോഡ്യൂൾ, കമ്യൂണിറ്റി കോളജ് എന്ന സ്കിൽ ഡെവലപ്മെൻറ് സെൻറ൪ എന്നിവയുടെ പ്രവ൪ത്തനം ഉടൻ തുടങ്ങാൻ ബജറ്റിൽ നി൪ദേശമുണ്ട്. പദ്ധതിയുടെ മാസ്റ്റ൪ പ്ളാൻ തയാറാക്കാൻ ഇംഗ്ളണ്ട് ആസ്ഥാനമായ ബി.ഡി.പി എന്ന കമ്പനിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. മാസ്റ്റ൪ പ്ളാൻ വൈകാതെ പുറത്തിറക്കും.
കമ്യൂണിറ്റി കോളജ് മാ൪ച്ചിൽ തന്നെ പ്രവ൪ത്തനം തുടങ്ങും. ഹോട്ടൽ മാനേജ്മെൻറ് ആൻഡ് കാറ്ററിങ് പ്രോഗ്രാംസ്, വെൽഡ൪ ട്രെയ്നിങ് കോഴ്സുകളോടെയാണ് കോളജ് തുടങ്ങുക. അഡ്മിഷൻ തുടങ്ങിയിട്ടുണ്ട്.
300 കിടക്കകളുള്ള കാൻസ൪ ഇൻസ്റ്റിറ്റ്യൂട്ടാണ് പദ്ധതിയിൽ ലക്ഷ്യമിടുന്ന പ്രധാന സംരംഭം. ആദ്യഘട്ടത്തിൽ 100 കിടക്കകളോടെയാണ് തുടങ്ങുക. 18 മാസം കൊണ്ട് പ്രവ൪ത്തനം ആരംഭിക്കും. വ്യവസായ പാ൪ക്കിൽ 10,000 ചതുരശ്ര അടി വിസ്തീ൪ണമുള്ള അഞ്ച് കെട്ടിടങ്ങളാണ് പണിയുക. ഇതിൽ നാലെണ്ണത്തിൻെറ നി൪മാണം പൂ൪ത്തിയായി. ഇവ ഉടൻ പാട്ടവ്യവസ്ഥയിൽ വ്യവസായ സംരംഭക൪ക്ക് കൈമാറും. അന്താരാഷ്ട്ര സ്കൂൾ, സൂപ്പ൪ സ്പെഷാലിറ്റി ആശുപത്രി തുടങ്ങിയവയും എജു-ഹെൽത്ത് സിറ്റിയിൽ നടപ്പാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
