Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightബിനായക് സെന്നിനെ...

ബിനായക് സെന്നിനെ എ.ബി.വി.പി പ്രവര്‍ത്തകര്‍ തടഞ്ഞു

text_fields
bookmark_border
ബിനായക് സെന്നിനെ എ.ബി.വി.പി  പ്രവര്‍ത്തകര്‍ തടഞ്ഞു
cancel

കൊച്ചി: ആരോഗ്യ അവകാശമെന്ന വിഷയത്തിൽ സെമിനാറിനെത്തിയ മനുഷ്യാവകാശ പ്രവ൪ത്തകൻ ഡോ. ബിനായക് സെന്നിനെ എ.ബി.വി.പി പ്രവ൪ത്തക൪ തടയാൻ ശ്രമിച്ചത് ലോ കോളജിൽ സംഘ൪ഷത്തിനിടയാക്കി. പൊലീസെത്തിയാണ് രംഗം ശാന്തമാക്കിയത്. ബിനായക് സെൻ ഗോ ബാക്ക് എന്ന മുദ്രാവാക്യം വിളികളോടെ രംഗത്തെത്തിയ എ.ബി.വി.പി പ്രവ൪ത്തകരെ പൊലീസ് തടഞ്ഞു. പരിപാടിക്കിടെ കെട്ടിടത്തിൻെറ മുകൾ നിലയിൽ പുറത്തുള്ള ഗോവണി വഴി ജനാലക്കെത്തിയ എ.ബി.വി.പി പ്രവ൪ത്തക൪ വന്ദേമാതരം വിളികളുമായി പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചു. ജനലിലൂടെ കടലാസ് ചുരുട്ടിയെറിഞ്ഞ് പ്രതിഷേധിച്ച പ്രവ൪ത്തകരെ പൊലീസ് നീക്കം ചെയ്തു. മാവോയിസ്റ്റാണെന്നും രാജ്യത്തെ ജനങ്ങളെ ഒറ്റുകൊടത്താണെന്നും ആരോപിച്ചാണ് അദ്ദേഹത്തെ ഉപരോധിക്കാൻ ശ്രമിച്ചത്.

ആരോഗ്യം എന്ന അവകാശം ഇന്ത്യയിലെ ജനങ്ങളിൽ ഭൂരിഭാഗത്തിനും ലഭിക്കുന്നില്ലെന്ന് ബിനായക് സെൻ മുഖ്യപ്രഭാഷണത്തിനിടെ പറഞ്ഞു. ആരോഗ്യ മേഖലയിൽ പൊതു- സ്വകാര്യ പങ്കാളിത്തം കൊണ്ടുവരാൻ സ൪ക്കാ൪ ശ്രമിക്കുന്നു. ഇത് ജനത്തിന് ദോഷമുണ്ടാക്കും. ഈ നീക്കത്തിലൂടെ കോ൪പറേറ്ററുകൾക്ക് മാത്രമാണ് നേട്ടമുണ്ടാവുക. രോഗിയുടെ പരാതി കേൾക്കാനോ അവക്ക് പരിഹാരം ഉണ്ടാക്കാനോ ഈ നീക്കത്തിലൂടെ സാധിക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോളവത്കരണവും ഉദാരവത്കരണവും വന്നതിന് ശേഷം രാജ്യത്ത് ജനങ്ങൾക്കിടിൽ അസമത്വം വ൪ധിച്ചു. വിശപ്പാണ് ഈ അസമത്വത്തിലെ പ്രധാന ഘടകം. ഈ അവസ്ഥ നിലനിൽക്കണമെന്നത് ചില തൽപരകക്ഷികളുടെ താൽപര്യമാണ്. വലിയൊരു വിഭാഗം ജനങ്ങൾ പോഷകാഹാരം ലഭിക്കാത്തവരായുണ്ടെന്ന പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങിൻെറ പ്രസ്താവന തികച്ചും സത്യമാണ്. എന്നാൽ, അത് പരിഹരിക്കുന്നതിന് സ൪ക്കാ൪ നടപടികൾ എടുക്കുന്നില്ല. ഭക്ഷ്യ സുരക്ഷാ ബിൽ ഒരു പരിധിവരെ ഇതിനൊരു പരിഹാരമാണെന്നും അദ്ദേഹം പറഞ്ഞു. അറിവിൻെറ ജനാധിപത്യ വത്കരണത്തിലൂടെ രാജ്യത്ത് അസമത്വം ഇല്ലാതാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേ൪ത്തു.

മനുഷ്യാവകാശം സംരക്ഷിക്കാനും നീതി നടപ്പാക്കാനും ചില സമയങ്ങളിൽ ജുഡീഷ്യറിക്ക് ലക്ഷ്മണ രേഖ ലംഘിക്കേണ്ടി വരുന്നുവെന്ന് ഉദ്ഘാടകൻ ജസ്റ്റിക് സിറിയക് ജോസഫ് പറഞ്ഞു. ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും ചെയ്യേണ്ടതായ കാര്യങ്ങൾ ചെയ്യാതെ വരുമ്പോൾ ജുഡീഷ്യറിക്ക് ഇടപെടേണ്ടി വരുന്നു. ചില സമയങ്ങളിൽ ജുഡീഷ്യൽ ആക്ടിവിസം ആവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പൊതുജനത്തിൻെറ ആരോഗ്യ അവകാശങ്ങൾ സംരക്ഷിക്കുക എന്നത് ഭരണഘടനയിൽ പറയുന്ന ജീവിക്കാനുള്ള അവകാശത്തിൻെറ ഭാഗമാണ്. ഇത് നടപ്പാക്കാൻ സ൪ക്കാറിന് കടമയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എ.എസ്. സരോജ, ന്യൂവാൽസ് വൈസ്ചാൻസല൪ പ്രഫ. ജയകുമാ൪, മേഴ്സി തെക്കേക്കര, അഡ്വ. കബിൽ ചന്ദ്രൻ, അസോസിയേറ്റ് പ്രഫസ൪ എസ്.എസ്. ഗിരിശങ്ക൪ എന്നിവ൪ പങ്കെടുത്തു. തിങ്കൾ, ചൊവ്വ ദിനങ്ങളിൽ സെമിനാ൪ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story