കണ്ടനകത്തെ ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കും -ട്രാന്‍സ്പോര്‍ട്ട് കമീഷണര്‍
text_fieldsഎടപ്പാൾ: കണ്ടനകത്തെ കെ.എസ്.ആ൪.ടി.സി റീജനൽ വ൪ക്ഷോപ്പിന് സമീപത്ത് നി൪മിക്കുന്ന ഡ്രൈവ൪ ട്രെയ്നിങ് ആൻഡ് റിസ൪ച്ച് ഇൻസ്റ്റിറ്റ്യൂട്ടിൻെറ കെട്ടിട നി൪മാണം ആഗസ്റ്റ് മാസത്തോടെ പൂ൪ത്തീകരിക്കുമെന്ന് ട്രാൻസ്പോ൪ട്ട് കമീഷണ൪ ഹേമചന്ദ്രൻ. കേന്ദ്ര സ൪ക്കാ൪ സഹായത്തോടെ നി൪മിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ടിൻെറ നി൪മാണ പ്രവൃത്തികൾ വിലയിരുത്താനായി എത്തിയതായിരുന്നു അദ്ദേഹം.
ഡ്രൈവിങ് റേഞ്ച്, അപ്രോച്ച് റോഡ് തുടങ്ങിയവയുടെ നി൪മാണം ഈ വ൪ഷാവസാനത്തോടെ പൂ൪ത്തിയാകും. ഇൻസ്റ്റിറ്റ്യൂട്ട് നി൪മാണ മേഖലയിലെ ജല ദൗ൪ലഭ്യത പരിഹരിക്കാൻ ഗ്രൗണ്ട് വാട്ട൪ വിഭാഗത്തിൻെറ സഹായം തേടുമെന്നും അദ്ദേഹം പറഞ്ഞു.
രാവിലെ ഒമ്പതരക്ക് സ്ഥലത്തെത്തിയ കമീഷണറെ ഇൻസ്റ്റിറ്റ്യൂട്ട് ജോയൻറ് ഡയറക്ട൪ എം.എൻ. പ്രഭാകരൻ, ട്രെയ്നിങ് കോഓഡിനേറ്റ൪ പി.എൻ. രാജ്, ഡെപ്യൂട്ടി ട്രാൻസ്പോ൪ട്ട് കമീഷണ൪ പി.വി. വ൪ഗീസ്, ആ൪.ടി.ഒ എൽദോ, പൊന്നാനി ജോ. ആ൪.ടി.ഒ വിനീഷ് എന്നിവ൪ സ്വീകരിച്ചു. ഡ്രൈവ൪മാ൪ക്ക് ശാസ്ത്രീയ പരിശീലനം നൽകുകയെന്ന ലക്ഷ്യവുമായി 2009ലാണ് കേന്ദ്ര സ൪ക്കാ൪ ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. നി൪മാണത്തിന് ആറ് കോടി രൂപയാണ് സംസ്ഥാന സ൪ക്കാറുകൾക്ക് കേന്ദ്രം നൽകിയത്. കേരളത്തിൽ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കപ്പെടുന്ന കണ്ടനകത്ത് ഇതിനായി 25 ഏക്ക൪ ഭൂമി കെ.എസ്.ആ൪.ടി.സിയാണ് നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.